HOME
DETAILS

ചാംപ്യന്‍സ് ലീഗ്: പ്രതികാരത്തിനൊരുങ്ങി ഇന്റര്‍ മിലാന്‍, പി.എസ്.ജിക്ക് ജീവന്‍മരണ പോരാട്ടം

  
backup
November 05 2018 | 23:11 PM

%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഗ്രൂപ്പിലെ ആറ് മത്സരങ്ങളില്‍ ഓരോ ടീമുകളുടേയും മൂന്ന് മത്സരങ്ങള്‍ നേരത്തെ അവസാനിച്ചിരുന്നു. ലിവര്‍പൂള്‍, അത്‌ലറ്റികോ മാഡ്രിഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, പി.എസ്.ജി, ബാഴ്‌സലോണ, ഇന്‍ര്‍മിലാന്‍ എന്നീ കരുത്തരായ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.
ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ ക്യാംപ്‌നൗവിലേറ്റ 2-0ത്തിന്റെ തോല്‍വിക്ക് മധുര പ്രതികാരം വീട്ടാനൊരുങ്ങിയാണ് ഇന്റര്‍ മിലാന്‍ കളത്തിലെത്തുന്നത്. സ്വന്തം മൈതാനത്ത് കാണികളുടെ ബലത്തില്‍ മത്സരം പിടിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്റര്‍. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് 6 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് ഒരു പോയിന്റുമാണുള്ളത്. സീസണില്‍ മോശം ഫോം തുടരുന്ന ടോട്ടന്‍ഹാമിന് ഇന്നത്തെ മത്സരത്തില്‍ പി.എസ്.വി എയ്‌ന്തോവനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ചാംപ്യന്‍സ്‌ലീഗ് മോഹങ്ങള്‍ നിലനിര്‍ത്താനാവൂ.
ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ലിവര്‍പൂള്‍ റെഡ്സ്റ്റാറിനെയും പി.എസ്.ജി നാപോളിയെയുമാണ് നേരിടുന്നത്. ലിവര്‍പൂളിനും പി.എസ്.ജിക്കും എവേ പോരാട്ടമാണിത്. നേരത്തെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ 4-0ത്തിന് റെഡ്സ്റ്റാറിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് രാത്രി 11.25 നാണ് ലിവര്‍പൂളിന്റെ മത്സരം. നാപോളിയുമായുള്ള ഇന്നത്തെ മത്സരം പി.എസ്.ജിക്ക് നിര്‍ണായകമാണ്. ഹോംമത്സരത്തില്‍ നാപോളിയുമായി 2-2 സമനില പാലിച്ച പി.എസ്.ജിക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയോ അല്ലെങ്കില്‍ മൂന്ന് ഗോള്‍ നേടി സമനില പാലിക്കുകയോ ചെയ്തില്ലെങ്കില്‍ ഗ്രൂപ്പില്‍ നിന്ന് മുന്നോട്ട് പോവാനാവില്ല. മൂന്ന് മത്സരത്തില്‍നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റുമായി ലിവര്‍പൂളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒരു ജയവും രണ്ട് സമനിലയുമായി നാപോളി രണ്ടാം സ്ഥാനത്തും ഓരോ സമനിലയും ജയവും തോല്‍വിയുമായി പി.എസ്.ജി മൂന്നാം സ്ഥാനത്തുമാണ് നിലവില്‍.
ഗ്രൂപ്പ് എയിലെ മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും ബൊറൂസിയ ഡോര്‍ഡ്മുണ്ടും തമ്മില്‍ ഏറ്റുമുട്ടും. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ഡോര്‍ട്മുണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. എവേ മത്സരത്തില്‍ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരജയപ്പെട്ട അത്‌ലറ്റികോക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ മൊണാക്കോ ക്ലബ് ബ്രൂഗിനെ നേരിടും. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഷാല്‍ക്കെ ഗലാട്ടസരെയെയും പോര്‍ട്ടോ ലോകോമോട്ടീവ് മോസ്‌കോയേയും നേരിടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 months ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 months ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  3 months ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  3 months ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  3 months ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  3 months ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  3 months ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  3 months ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 months ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  3 months ago