HOME
DETAILS

ചാംപ്യന്‍സ് ലീഗ്: പ്രതികാരത്തിനൊരുങ്ങി ഇന്റര്‍ മിലാന്‍, പി.എസ്.ജിക്ക് ജീവന്‍മരണ പോരാട്ടം

  
backup
November 05, 2018 | 11:27 PM

%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഗ്രൂപ്പിലെ ആറ് മത്സരങ്ങളില്‍ ഓരോ ടീമുകളുടേയും മൂന്ന് മത്സരങ്ങള്‍ നേരത്തെ അവസാനിച്ചിരുന്നു. ലിവര്‍പൂള്‍, അത്‌ലറ്റികോ മാഡ്രിഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, പി.എസ്.ജി, ബാഴ്‌സലോണ, ഇന്‍ര്‍മിലാന്‍ എന്നീ കരുത്തരായ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.
ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ ക്യാംപ്‌നൗവിലേറ്റ 2-0ത്തിന്റെ തോല്‍വിക്ക് മധുര പ്രതികാരം വീട്ടാനൊരുങ്ങിയാണ് ഇന്റര്‍ മിലാന്‍ കളത്തിലെത്തുന്നത്. സ്വന്തം മൈതാനത്ത് കാണികളുടെ ബലത്തില്‍ മത്സരം പിടിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്റര്‍. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് 6 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് ഒരു പോയിന്റുമാണുള്ളത്. സീസണില്‍ മോശം ഫോം തുടരുന്ന ടോട്ടന്‍ഹാമിന് ഇന്നത്തെ മത്സരത്തില്‍ പി.എസ്.വി എയ്‌ന്തോവനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ചാംപ്യന്‍സ്‌ലീഗ് മോഹങ്ങള്‍ നിലനിര്‍ത്താനാവൂ.
ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ലിവര്‍പൂള്‍ റെഡ്സ്റ്റാറിനെയും പി.എസ്.ജി നാപോളിയെയുമാണ് നേരിടുന്നത്. ലിവര്‍പൂളിനും പി.എസ്.ജിക്കും എവേ പോരാട്ടമാണിത്. നേരത്തെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ 4-0ത്തിന് റെഡ്സ്റ്റാറിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് രാത്രി 11.25 നാണ് ലിവര്‍പൂളിന്റെ മത്സരം. നാപോളിയുമായുള്ള ഇന്നത്തെ മത്സരം പി.എസ്.ജിക്ക് നിര്‍ണായകമാണ്. ഹോംമത്സരത്തില്‍ നാപോളിയുമായി 2-2 സമനില പാലിച്ച പി.എസ്.ജിക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയോ അല്ലെങ്കില്‍ മൂന്ന് ഗോള്‍ നേടി സമനില പാലിക്കുകയോ ചെയ്തില്ലെങ്കില്‍ ഗ്രൂപ്പില്‍ നിന്ന് മുന്നോട്ട് പോവാനാവില്ല. മൂന്ന് മത്സരത്തില്‍നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റുമായി ലിവര്‍പൂളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒരു ജയവും രണ്ട് സമനിലയുമായി നാപോളി രണ്ടാം സ്ഥാനത്തും ഓരോ സമനിലയും ജയവും തോല്‍വിയുമായി പി.എസ്.ജി മൂന്നാം സ്ഥാനത്തുമാണ് നിലവില്‍.
ഗ്രൂപ്പ് എയിലെ മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും ബൊറൂസിയ ഡോര്‍ഡ്മുണ്ടും തമ്മില്‍ ഏറ്റുമുട്ടും. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ഡോര്‍ട്മുണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. എവേ മത്സരത്തില്‍ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരജയപ്പെട്ട അത്‌ലറ്റികോക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ മൊണാക്കോ ക്ലബ് ബ്രൂഗിനെ നേരിടും. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഷാല്‍ക്കെ ഗലാട്ടസരെയെയും പോര്‍ട്ടോ ലോകോമോട്ടീവ് മോസ്‌കോയേയും നേരിടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എങ്ങനെ യുഎഇ ദേശീയ പ്രതിജ്ഞയിൽ ഓൺലൈനായി ഒപ്പ് വെക്കാം? | UAE National Pledge 2026

uae
  •  a month ago
No Image

ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ച് ബിജെപി കേന്ദ്ര നേതൃത്വം; കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും

National
  •  a month ago
No Image

റോണോയെ വെല്ലാൻ മറ്റാരുമില്ല; വിമർശകരുടെ വായടപ്പിച്ച് ലോക റെക്കോഡുമായി പറങ്കിപ്പടയുടെ കപ്പിത്താൻ ലോകകപ്പിന്!

Football
  •  a month ago
No Image

ഗ്ലോബൽ വില്ലേജും മിറക്കിൾ ഗാർഡനും വീണ്ടും എപ്പോൾ തുറക്കും? അടുത്ത സീസണിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ ഇവ

uae
  •  a month ago
No Image

ഇതിഹാസത്തെ മറികടക്കാൻ മെസി; 2026 ലോകകപ്പിൽ അർജന്റീനൻ നായകനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

Football
  •  a month ago
No Image

ഒത്തുതീർപ്പ് അനുവദിക്കില്ല; കസ്റ്റഡിയിലിരിക്കെ പ്രതി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കേരള പൊലിസ് വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി

National
  •  a month ago
No Image

യുഎഇയിലെ കഠിനമായ ഉഷ്ണതരംഗങ്ങൾ 96 ശതമാനം കൃത്യതയോടെ മുൻകൂട്ടി അറിയാം; പുതിയ എഐ സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ

uae
  •  a month ago
No Image

പ്രതിപക്ഷ ഉപനേതാവ് പദവി; പിന്നോട്ടില്ലെന്ന് സിപിഐ, മുന്നണി സിപിഎമ്മിനും സിപിഐക്കും ഒരുപോലെയെന്ന് ബിനോയ് വിശ്വം

Kerala
  •  a month ago
No Image

ഹാലണ്ടിന്റെ പേര് പറഞ്ഞ് വോട്ട് പിടുത്തം; റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കെതിരെ നിയമനടപടിക്ക് മാഞ്ചസ്റ്റർ സിറ്റി

Football
  •  a month ago
No Image

ഹിജ്റ പുതുവർഷാരംഭം; ജൂൺ 15-ന് ദുബൈയിലെ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു

uae
  •  a month ago