HOME
DETAILS

കരള്‍മാറ്റ ശസ്ത്രക്രിയ: മരണസംഖ്യ കൂടുന്നു; മെഡി. കോളജില്‍ ശസ്ത്രക്രിയ തുടങ്ങണമെന്ന് ആവശ്യം

  
backup
November 06, 2018 | 2:39 AM

%e0%b4%95%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

കോഴിക്കോട്: ജില്ലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയരായവരുടെ മരണസംഖ്യ കൂടുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും വീടുവിറ്റും കടം വാങ്ങിയുമാണു പലരും ശസ്ത്രക്രിയക്കൊരുങ്ങുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കിയ ശസ്ത്രക്രിയകള്‍ ഏറെയും ഫലം കാണുന്നില്ല. ഓപറേഷന്‍ കഴിഞ്ഞ് കുറഞ്ഞനാളുകള്‍ക്കകം പലരുടെയും മരണം സംഭവിക്കുന്നു.
കഴിഞ്ഞദിവസം മുക്കം മണാശ്ശേരി കിഴക്കേ തൊടികയില്‍ അശോകന്റെ മകള്‍ ലിജിയാണ് (37) ആണ് ഏറ്റവും അവസാനമായി വിധിക്കു കീഴടങ്ങിയത്. ഇവരുടെ ഇരുകരളുകളും തകര്‍ന്നിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ശസ്ത്രക്രിയയും ഫലം ചെയ്തില്ല. നേരത്തെ നടുവണ്ണൂരും പേരാമ്പ്രയിലും കോഴിക്കോട് ചെറുവണ്ണൂരും കല്ലായിയിലും കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയരായവര്‍ മരിച്ചിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് മരണംവരെ മരുന്നുകള്‍ കഴിക്കണം. മുടങ്ങിയാല്‍ മരണമുറപ്പ്. കരള്‍ ദാനംചെയ്തവര്‍ മൂന്നുമാസവും മുടങ്ങാതെ മരുന്നു കഴിക്കണം. ചികിത്സ തുടരണമെങ്കിലോ കടം പെരുകി കുടുംബമൊന്നിച്ച് ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിലുമാണു കുടുംബങ്ങള്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവര്‍ഷം മാത്രം കഴിയുമ്പോഴേക്ക് ചികിത്സാചെലവ് അന്‍പതു ലക്ഷമായി ഉയരുന്നുണ്ട്. ജില്ലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എത്ര? അസുഖം മൂര്‍ച്ചിച്ചു മരിച്ചുപോയവര്‍ എത്ര? ഒപറേഷനുശേഷം ജീവിച്ചിരിക്കുന്നവര്‍ ആരെല്ലാം? എന്നതിനൊന്നും തിട്ടമായ കണക്കില്ല. സര്‍ക്കാരിന് അവരുടെ കണക്കുകള്‍ സൂക്ഷിക്കേണ്ടണ്ട ബാധ്യതയുമില്ല. കേരളത്തിലെന്നല്ല, ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കാനാവശ്യമായ സൗകര്യങ്ങളുമില്ല. ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസില്‍ പോലും (എയിംസ്) ഇത്തരം സര്‍ജറികള്‍ വിജയത്തിലെത്തിക്കാനുള്ള സൗകര്യങ്ങളില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരുക്കിയ സംവിധാനങ്ങളെല്ലാം ഒരൊറ്റ ശസ്ത്രക്രിയയുടെ പരാജയത്തോടെ തുരുമ്പെടുക്കുകയാണ്. രോഗി മരിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയിടത്തും വിജയിക്കാനായില്ല. മറ്റൊരു സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ശസ്ത്രക്രിയ. പിന്നീട് ഒരു ്രശമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടണ്ടായതേയില്ല.  എറണാകുളത്തെ ഒരു ആശുപത്രിയില്‍ നിന്ന് മാത്രം 13 വര്‍ഷത്തിനിടെ 500നടുത്ത് പേര്‍ കരള്‍ മാറ്റിവച്ചിരിക്കുന്നു. ഇതില്‍ 400 പേരും ഇന്നു ജീവനോടെയില്ല. ശേഷിക്കുന്നവരില്‍ പലരും ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പാലത്തിലൂടെ യാത്രചെയ്യുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആറ് ആശുപത്രികളില്‍ നിന്നായി 700ഓളം പേര്‍ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടെണ്ടന്നാണ് ഈ ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ 500 പേരും യാത്രയായത് മരണത്തിലേക്കാണ്. മരിച്ചവരുടെ കണക്കിനേക്കാള്‍ ജീവിച്ചിരിക്കുന്നവരുടെ അംഗസംഖ്യ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അതുറക്കെ പറഞ്ഞ് പുതിയ രോഗികളെ ക്ഷണിക്കുന്നു. അവരുടെ വിജയ കഥകേട്ട് പ്രതീക്ഷയ്ക്ക് വകയില്ലാത്ത രോഗികളുടെ കുടുംബങ്ങളും ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സയ്‌ക്കൊരുങ്ങുന്നു. ഹൈടെക് ആശുപത്രികള്‍ തടിച്ചുകൊഴുക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നാണു രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്ന ചീനക്കുഴി കൂട്ടക്കൊലക്കേസില്‍ ഇന്നു വിധി പറയും

Kerala
  •  2 days ago
No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  2 days ago
No Image

തെലങ്കാന: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ 'ജോഷ്യേട്ടന്‍സ് കേരള തട്ടുകട'ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

National
  •  2 days ago
No Image

ഫലസ്തീനി തടവുകാർ നേരിട്ടത് ക്രൂരപീഡനം; ഇസ്റാഈൽ കൈമാറിയ മൃതദേഹങ്ങളിൽ പലതിലും ആന്തരികാവയവങ്ങളില്ല

International
  •  2 days ago
No Image

പി.എം ശ്രീ പദ്ധതിയിലും തിരിച്ചടി; ബിനോയ് വിശ്വത്തിനെതിരേ സി.പി.ഐയിൽ കരുനീക്കം ശക്തം

Kerala
  •  2 days ago
No Image

പി.എം ശ്രീയില്‍ സി.പി.ഐ ഇടത്തോട്ടോ, പിന്നോട്ടോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  2 days ago
No Image

ഹിജാബ് വിവാദത്തിന് പരിസമാപ്തി; എങ്കിലും ചോദ്യം ബാക്കി

Kerala
  •  2 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു; എല്ലാ ദിവസവും സര്‍വിസ് നടത്തും

uae
  •  2 days ago
No Image

ലക്ഷ്യം ആശ്വാസം ജയം; സിഡ്‌നിയിൽ തലയുയർത്തി മടങ്ങാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  2 days ago
No Image

വിശ്വാസ സ്വാതന്ത്ര്യം മതേതരത്വത്തിന്റെ അടിത്തറ'; യു.പിയിലെ വിവാദ മതംമാറ്റനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; വാദത്തിനിടെ ഹാദിയാ കേസും ഉദ്ധരിച്ചു

National
  •  2 days ago