
കരള്‍മാറ്റ ശസ്ത്രക്രിയ: മരണസംഖ്യ കൂടുന്നു; മെഡി. കോളജില്‍ ശസ്ത്രക്രിയ തുടങ്ങണമെന്ന് ആവശ്യം
കോഴിക്കോട്: ജില്ലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയരായവരുടെ മരണസംഖ്യ കൂടുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും വീടുവിറ്റും കടം വാങ്ങിയുമാണു പലരും ശസ്ത്രക്രിയക്കൊരുങ്ങുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കിയ ശസ്ത്രക്രിയകള്‍ ഏറെയും ഫലം കാണുന്നില്ല. ഓപറേഷന് കഴിഞ്ഞ് കുറഞ്ഞനാളുകള്‍ക്കകം പലരുടെയും മരണം സംഭവിക്കുന്നു.
കഴിഞ്ഞദിവസം മുക്കം മണാശ്ശേരി കിഴക്കേ തൊടികയില്‍ അശോകന്റെ മകള്‍ ലിജിയാണ് (37) ആണ് ഏറ്റവും അവസാനമായി വിധിക്കു കീഴടങ്ങിയത്. ഇവരുടെ ഇരുകരളുകളും തകര്‍ന്നിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ശസ്ത്രക്രിയയും ഫലം ചെയ്തില്ല. നേരത്തെ നടുവണ്ണൂരും പേരാമ്പ്രയിലും കോഴിക്കോട് ചെറുവണ്ണൂരും കല്ലായിയിലും കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയരായവര്‍ മരിച്ചിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് മരണംവരെ മരുന്നുകള്‍ കഴിക്കണം. മുടങ്ങിയാല്‍ മരണമുറപ്പ്. കരള്‍ ദാനംചെയ്തവര്‍ മൂന്നുമാസവും മുടങ്ങാതെ മരുന്നു കഴിക്കണം. ചികിത്സ തുടരണമെങ്കിലോ കടം പെരുകി കുടുംബമൊന്നിച്ച് ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിലുമാണു കുടുംബങ്ങള്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവര്‍ഷം മാത്രം കഴിയുമ്പോഴേക്ക് ചികിത്സാചെലവ് അന്‍പതു ലക്ഷമായി ഉയരുന്നുണ്ട്. ജില്ലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എത്ര? അസുഖം മൂര്‍ച്ചിച്ചു മരിച്ചുപോയവര്‍ എത്ര? ഒപറേഷനുശേഷം ജീവിച്ചിരിക്കുന്നവര്‍ ആരെല്ലാം? എന്നതിനൊന്നും തിട്ടമായ കണക്കില്ല. സര്‍ക്കാരിന് അവരുടെ കണക്കുകള്‍ സൂക്ഷിക്കേണ്ടണ്ട ബാധ്യതയുമില്ല. കേരളത്തിലെന്നല്ല, ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കാനാവശ്യമായ സൗകര്യങ്ങളുമില്ല. ഓള് ഇന്ത്യാ മെഡിക്കല്‍ സയന്‍സസില്‍ പോലും (എയിംസ്) ഇത്തരം സര്‍ജറികള്‍ വിജയത്തിലെത്തിക്കാനുള്ള സൗകര്യങ്ങളില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരുക്കിയ സംവിധാനങ്ങളെല്ലാം ഒരൊറ്റ ശസ്ത്രക്രിയയുടെ പരാജയത്തോടെ തുരുമ്പെടുക്കുകയാണ്. രോഗി മരിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയിടത്തും വിജയിക്കാനായില്ല. മറ്റൊരു സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ശസ്ത്രക്രിയ. പിന്നീട് ഒരു ്രശമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടണ്ടായതേയില്ല. എറണാകുളത്തെ ഒരു ആശുപത്രിയില്‍ നിന്ന് മാത്രം 13 വര്‍ഷത്തിനിടെ 500നടുത്ത് പേര് കരള്‍ മാറ്റിവച്ചിരിക്കുന്നു. ഇതില്‍ 400 പേരും ഇന്നു ജീവനോടെയില്ല. ശേഷിക്കുന്നവരില്‍ പലരും ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്പാലത്തിലൂടെ യാത്രചെയ്യുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ആറ് ആശുപത്രികളില്‍ നിന്നായി 700ഓളം പേര് ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടെണ്ടന്നാണ് ഈ ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ 500 പേരും യാത്രയായത് മരണത്തിലേക്കാണ്. മരിച്ചവരുടെ കണക്കിനേക്കാള്‍ ജീവിച്ചിരിക്കുന്നവരുടെ അംഗസംഖ്യ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അതുറക്കെ പറഞ്ഞ് പുതിയ രോഗികളെ ക്ഷണിക്കുന്നു. അവരുടെ വിജയ കഥകേട്ട് പ്രതീക്ഷയ്ക്ക് വകയില്ലാത്ത രോഗികളുടെ കുടുംബങ്ങളും ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സയ്ക്കൊരുങ്ങുന്നു. ഹൈടെക് ആശുപത്രികള്‍ തടിച്ചുകൊഴുക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നാണു രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 12 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 13 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 13 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 13 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 13 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 14 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 14 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 14 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 14 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 14 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 15 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 15 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 16 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 16 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 17 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 17 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 18 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 18 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 16 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 17 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 17 hours ago