HOME
DETAILS

കല്‍പ്പറ്റയിലെ ഓട്ടോതൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

  
backup
June 20, 2017 | 9:12 PM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%a4%e0%b5%8a%e0%b4%b4

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ പുതിയ ഓട്ടോറിക്ഷകള്‍ക്ക് യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ച ആര്‍.ടി.എയുടെ നടപടിക്കെതിരേ ഇന്ന് മുതല്‍ കല്‍പ്പറ്റയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന് സംയുക്ത ട്രേഡ് യൂനിയന്‍ മുനിസിപ്പല്‍തല യോഗം തീരുമാനിച്ചു. കല്‍പ്പറ്റ നഗരസഭ 2008-ല്‍ പെര്‍മിറ്റ് നിജപ്പെടുത്തിയത് മുതല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ 100 ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം നടപ്പിലാക്കാതെ  2008 മുതല്‍ പെര്‍മിറ്റില്ലാതെ നില്‍ക്കുന്ന പാവപ്പെട്ട തൊഴിലാളികളെ മറികടന്ന് പുതിയതായി വാഹനം വാങ്ങിച്ചവര്‍ക്കാണ് ഇപ്പോള്‍ പെര്‍മിറ്റ് അനുവദിക്കുന്നത്. ആര്‍.ടി.ഒ ഉദ്യോഗസ്ഥന്മാര്‍ ഇക്കാര്യത്തില്‍ നിസംഗത പാലിച്ച് ഉത്തരവാദിത്വമില്ലാതെ പെര്‍മിറ്റ് നല്‍കാന്‍ കൂട്ടുനില്‍ക്കുകയാണ്.
നിലവിലുള്ള തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാതെയും കല്‍പ്പറ്റയില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റ് പല പ്രദേശങ്ങളിലുമുള്ള ഓട്ടോകള്‍ അനധികൃതമായി പെര്‍മിറ്റ് നേടിയെടുക്കുന്നതെന്നും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും വിട്ടുള്ള നടപടികളില്‍ പ്രതിഷേധിച്ചാണ് ഇന്ന് മുതല്‍ ഓട്ടോറിക്ഷകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്ന് യോഗം അറിയിച്ചു. യോഗത്തില്‍ കുഞ്ഞു ടി എമിലി അധ്യക്ഷനായി. കെ.പി ബഷീര്‍, സി.പി റിയാസ്, സി. ഹംസ, സാലി റാട്ടക്കൊല്ലി, എന്‍.കെ മുജീബ്, കെ. ഷൗക്കത്ത്, രാഘവന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ

National
  •  15 days ago
No Image

വീണ്ടും ഖത്തറിന്റെ മാധ്യസ്ഥത; ദോഹയില്‍ കൊളംബിയ ഇജിസി സമാധാന കരാര്‍

qatar
  •  15 days ago
No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  15 days ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  15 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  15 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  15 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  15 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  15 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  15 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  15 days ago