HOME
DETAILS

ഇടുക്കി രണ്ടാം വൈദ്യുത നിലയം: സാധ്യതാപഠനം പൂര്‍ത്തിയായി

  
backup
November 17, 2018 | 9:50 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4-%e0%b4%a8

ബാസിത് ഹസന്‍

തൊടുപുഴ: സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇടുക്കി രണ്ടാം വൈദ്യുത നിലയം സംബന്ധിച്ച സാധ്യതാപഠനം പൂര്‍ത്തിയായി. അറക്കുളത്തിനും കാഞ്ഞാറിനും ഇടയില്‍ നിലവിലുള്ള പവര്‍ ഹൗസില്‍നിന്ന് 500 മീറ്റര്‍ മാറി 800 മെഗാവാട്ടിന്റെ പവര്‍ ഹൗസ് സ്ഥാപിക്കുന്നതിനാണ് പ്രധാന പരിഗണന. പഠന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം കെ.എസ്.ഇ.ബിക്കു സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഫുള്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്ത ശേഷം അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കുമെന്നും തുടര്‍ന്ന് ആഗോള ടെന്‍ഡര്‍ നടപടികളിലേക്കു കടക്കുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള സുപ്രഭാതത്തോട് പറഞ്ഞു. 200 മെഗാവാട്ട് വീതം ശേഷിയുള്ള നാലു ജനറേറ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് കെ.എസ്.ഇ.ബി മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
മീനച്ചില്‍, കാളിയാര്‍, നാളിയാനി, അറക്കുളം പ്രദേശങ്ങളാണ് സാധ്യതാപഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ജി.പി.എസ്, ഇലവേഷന്‍ സര്‍വേ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു അതിവേഗ പഠനം. മീനച്ചില്‍ താലൂക്കിലെ അടുക്കം മേഖലയിലാണ് പവര്‍ ഹൗസ് സാധ്യത പരിശോധിച്ചത്. കുടയത്തൂര്‍ മല തുരന്ന് വെള്ളം പവര്‍ ഹൗസില്‍ എത്തിച്ച് ഉല്‍പാദനത്തിനു ശേഷം മീനച്ചിലാറ്റിലൂടെ ഒഴുക്കണം. ഒരു നദിയിലെ വെള്ളം മറ്റൊരു നദിയിലൂടെ ഒഴുക്കേണ്ട വിഷയം നദീസംയോജനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ തന്നെ ഇതു വേണ്ടെന്നുവച്ചു. ഈ പ്രശ്‌നം കാളിയാറിനും ബാധകമാണ്. ഇവിടെ പവര്‍ ഹൗസ് സ്ഥാപിച്ചാല്‍ കാളിയാര്‍ പുഴയിലേക്കാണ് ടെയ്ല്‍ റേസ് (ഉല്‍പാദനശേഷം വെള്ളം പുറത്തേക്ക് ഒഴുക്കുന്ന വഴി) തുറക്കേണ്ടത്. നദീസംയോജന പ്രശ്‌നം നാളിയാനിക്ക് ബാധകമല്ലെങ്കിലും പവര്‍ ഹൗസിനായി ട്രൈബല്‍ സെറ്റില്‍മെന്റ് ഒഴിവാക്കേണ്ടത് എളുപ്പമാകില്ല. കൂടാതെ നാളിയാനിയില്‍ 720 മെഗാവാട്ടിനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടിലുള്ളത്. അറക്കുളത്തിനും കാഞ്ഞാറിനും ഇടയില്‍ പവര്‍ ഹൗസ് സ്ഥാപിക്കലാണ് കൂടുതല്‍ അനുയോജ്യമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി പദ്ധതിയുടെ നിലവിലുള്ള 780 മെഗാവാട്ടിന്റെ നിലയത്തില്‍നിന്ന് 500 മീറ്ററോളം മാറി ഭൂഗര്‍ഭ പവര്‍ ഹൗസ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഏകദേശം രണ്ടു കി.മീ. ടണലും നാലു കി.മീ. ടെയില്‍ റേസുമാണ് വേണ്ടി വരുന്നത്. നിലവിലുള്ള നിലയത്തിലെപ്പോലെ ഉല്‍പാദനത്തിനു ശേഷമുള്ള വെള്ളം മലങ്കര അണക്കെട്ട് വഴി മൂവാറ്റുപുഴയാറ്റിലേക്ക് ഒഴുക്കുകയും ചെയ്യാം. പാറ പൊട്ടിക്കുമ്പോള്‍ നിലവിലുള്ള പവര്‍ ഹൗസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നതടക്കം പഠനവിധേയമാക്കേണ്ടതുണ്ട്. റവന്യൂ-വനം ഭൂമിയും ഏറ്റെടുക്കേണ്ടി വരും.
കെ.എസ്.ഇ.ബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ റെജു. ആര്‍ ന്റെ നേതൃത്വത്തില്‍ എക്‌സി. എന്‍ജിനീയമാരായ ഷാജി കെ. മാത്യു (ഇലക്ട്രിക്കല്‍), കൃഷ്ണപ്രസാദ് (സിവില്‍), അസി. എക്‌സി. എന്‍ജിനീയര്‍ സാജു ജോണ്‍ (ഇലക്ട്രിക്കല്‍) എന്നിവരെ കൂടാതെ ടണല്‍, സീസ്മിക് വിദഗ്ധന്‍ സിവില്‍ വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി.എന്‍ ബിജുവിന്റെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

ഇടുക്കിയുടെ ശേഷി 1580 മെഗാവാട്ടായി ഉയരും

തൊടുപുഴ: രണ്ടാം വൈദ്യുത നിലയം വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ സ്ഥാപിത ശേഷി 1580 മെഗാവാട്ടായി ഉയരും. 780 മെഗാവാട്ട് ശേഷിയുള്ള നിലവിലെ ആറു മെഷിനുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 1.9 കോടി യൂനിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. 800 മെഗാവാട്ടിന്റെ രണ്ടാം നിലയം കൂടി വരുന്നതോടെ പ്രതിദിന ഉല്‍പാദനം 3.8 കോടി യൂനിറ്റായി ഉയര്‍ത്താം.
പീക്ക് ലോഡ് ആവശ്യം നിര്‍വഹിക്കാന്‍ നിലവില്‍ കെ.എസ്.ഇ.ബി നെട്ടോട്ടത്തിലാണ്. പീക്ക് ടൈമില്‍ ഇപ്പോള്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതിക്ക് വന്‍ വിലയാണ്. ഇതെല്ലാം പരിഗണിച്ചാണ് രണ്ടാം പവര്‍ ഹൗസ് എന്ന ആശയത്തിനു വേഗതകൂട്ടാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഇടുക്കി പവര്‍ ഹൗസില്‍ ഒരു വര്‍ഷം ശരാശരി ഉല്‍പാദിപ്പിക്കുന്നത് 2500 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇതില്‍ 900-1000 ദശലക്ഷം യൂനിറ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10.30 വരെയുള്ള പീക്ക് സമയത്താണ്. രണ്ടാം വൈദ്യുത നിലയം യാഥാര്‍ഥ്യമായാല്‍ പീക്ക് സമയത്തെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  13 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  13 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  13 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  13 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  13 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  13 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  13 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  13 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  13 days ago