
ഇടുക്കി രണ്ടാം വൈദ്യുത നിലയം: സാധ്യതാപഠനം പൂര്‍ത്തിയായി
ബാസിത് ഹസന്
തൊടുപുഴ: സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇടുക്കി രണ്ടാം വൈദ്യുത നിലയം സംബന്ധിച്ച സാധ്യതാപഠനം പൂര്‍ത്തിയായി. അറക്കുളത്തിനും കാഞ്ഞാറിനും ഇടയില്‍ നിലവിലുള്ള പവര്‍ ഹൗസില്‍നിന്ന് 500 മീറ്റര്‍ മാറി 800 മെഗാവാട്ടിന്റെ പവര്‍ ഹൗസ് സ്ഥാപിക്കുന്നതിനാണ് പ്രധാന പരിഗണന. പഠന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം കെ.എസ്.ഇ.ബിക്കു സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഫുള്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്ത ശേഷം അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കുമെന്നും തുടര്‍ന്ന് ആഗോള ടെന്‍ഡര്‍ നടപടികളിലേക്കു കടക്കുമെന്നും കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള സുപ്രഭാതത്തോട് പറഞ്ഞു. 200 മെഗാവാട്ട് വീതം ശേഷിയുള്ള നാലു ജനറേറ്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് കെ.എസ്.ഇ.ബി മുന്തിയ പരിഗണനയാണ് നല്‍കുന്നത്.
മീനച്ചില്‍, കാളിയാര്‍, നാളിയാനി, അറക്കുളം പ്രദേശങ്ങളാണ് സാധ്യതാപഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ജി.പി.എസ്, ഇലവേഷന്‍ സര്‍വേ അടക്കം ഉള്‍പ്പെടുത്തിയായിരുന്നു അതിവേഗ പഠനം. മീനച്ചില്‍ താലൂക്കിലെ അടുക്കം മേഖലയിലാണ് പവര്‍ ഹൗസ് സാധ്യത പരിശോധിച്ചത്. കുടയത്തൂര്‍ മല തുരന്ന് വെള്ളം പവര്‍ ഹൗസില്‍ എത്തിച്ച് ഉല്പാദനത്തിനു ശേഷം മീനച്ചിലാറ്റിലൂടെ ഒഴുക്കണം. ഒരു നദിയിലെ വെള്ളം മറ്റൊരു നദിയിലൂടെ ഒഴുക്കേണ്ട വിഷയം നദീസംയോജനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ തന്നെ ഇതു വേണ്ടെന്നുവച്ചു. ഈ പ്രശ്നം കാളിയാറിനും ബാധകമാണ്. ഇവിടെ പവര്‍ ഹൗസ് സ്ഥാപിച്ചാല്‍ കാളിയാര്‍ പുഴയിലേക്കാണ് ടെയ്ല് റേസ് (ഉല്പാദനശേഷം വെള്ളം പുറത്തേക്ക് ഒഴുക്കുന്ന വഴി) തുറക്കേണ്ടത്. നദീസംയോജന പ്രശ്നം നാളിയാനിക്ക് ബാധകമല്ലെങ്കിലും പവര്‍ ഹൗസിനായി ട്രൈബല്‍ സെറ്റില്‍മെന്റ് ഒഴിവാക്കേണ്ടത് എളുപ്പമാകില്ല. കൂടാതെ നാളിയാനിയില്‍ 720 മെഗാവാട്ടിനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടിലുള്ളത്. അറക്കുളത്തിനും കാഞ്ഞാറിനും ഇടയില്‍ പവര്‍ ഹൗസ് സ്ഥാപിക്കലാണ് കൂടുതല്‍ അനുയോജ്യമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടുക്കി പദ്ധതിയുടെ നിലവിലുള്ള 780 മെഗാവാട്ടിന്റെ നിലയത്തില്‍നിന്ന് 500 മീറ്ററോളം മാറി ഭൂഗര്‍ഭ പവര്‍ ഹൗസ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഏകദേശം രണ്ടു കി.മീ. ടണലും നാലു കി.മീ. ടെയില്‍ റേസുമാണ് വേണ്ടി വരുന്നത്. നിലവിലുള്ള നിലയത്തിലെപ്പോലെ ഉല്പാദനത്തിനു ശേഷമുള്ള വെള്ളം മലങ്കര അണക്കെട്ട് വഴി മൂവാറ്റുപുഴയാറ്റിലേക്ക് ഒഴുക്കുകയും ചെയ്യാം. പാറ പൊട്ടിക്കുമ്പോള്‍ നിലവിലുള്ള പവര്‍ ഹൗസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നതടക്കം പഠനവിധേയമാക്കേണ്ടതുണ്ട്. റവന്യൂ-വനം ഭൂമിയും ഏറ്റെടുക്കേണ്ടി വരും.
കെ.എസ്.ഇ.ബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ റെജു. ആര് ന്റെ നേതൃത്വത്തില്‍ എക്സി. എന്‍ജിനീയമാരായ ഷാജി കെ. മാത്യു (ഇലക്ട്രിക്കല്‍), കൃഷ്ണപ്രസാദ് (സിവില്‍), അസി. എക്സി. എന്‍ജിനീയര്‍ സാജു ജോണ്‍ (ഇലക്ട്രിക്കല്‍) എന്നിവരെ കൂടാതെ ടണല്‍, സീസ്മിക് വിദഗ്ധന്‍ സിവില്‍ വിഭാഗം എക്സി. എന്‍ജിനീയര്‍ പി.എന്‍ ബിജുവിന്റെ നിര്‍ദേശങ്ങളും പരിഗണിച്ചാണ് സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇടുക്കിയുടെ ശേഷി 1580 മെഗാവാട്ടായി ഉയരും
തൊടുപുഴ: രണ്ടാം വൈദ്യുത നിലയം വരുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ സ്ഥാപിത ശേഷി 1580 മെഗാവാട്ടായി ഉയരും. 780 മെഗാവാട്ട് ശേഷിയുള്ള നിലവിലെ ആറു മെഷിനുകളും പ്രവര്‍ത്തിപ്പിച്ചാല്‍ പ്രതിദിനം 1.9 കോടി യൂനിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയും. 800 മെഗാവാട്ടിന്റെ രണ്ടാം നിലയം കൂടി വരുന്നതോടെ പ്രതിദിന ഉല്പാദനം 3.8 കോടി യൂനിറ്റായി ഉയര്‍ത്താം.
പീക്ക് ലോഡ് ആവശ്യം നിര്‍വഹിക്കാന്‍ നിലവില്‍ കെ.എസ്.ഇ.ബി നെട്ടോട്ടത്തിലാണ്. പീക്ക് ടൈമില്‍ ഇപ്പോള്‍ പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതിക്ക് വന്‍ വിലയാണ്. ഇതെല്ലാം പരിഗണിച്ചാണ് രണ്ടാം പവര്‍ ഹൗസ് എന്ന ആശയത്തിനു വേഗതകൂട്ടാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ഇടുക്കി പവര്‍ ഹൗസില്‍ ഒരു വര്‍ഷം ശരാശരി ഉല്പാദിപ്പിക്കുന്നത് 2500 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇതില്‍ 900-1000 ദശലക്ഷം യൂനിറ്റ് വൈകിട്ട് 6.30 മുതല്‍ രാത്രി 10.30 വരെയുള്ള പീക്ക് സമയത്താണ്. രണ്ടാം വൈദ്യുത നിലയം യാഥാര്‍ഥ്യമായാല്‍ പീക്ക് സമയത്തെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെ
Kerala
• 15 hours ago
തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 15 hours ago
യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
uae
• 15 hours ago
ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
Cricket
• 15 hours ago
തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• 16 hours ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• 16 hours ago
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്
Kuwait
• 16 hours ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 16 hours ago
അവനെ എന്തുകൊണ്ട് ഓസ്ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
Cricket
• 16 hours ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• 17 hours ago
തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി
Saudi-arabia
• 17 hours ago
അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം
Football
• 17 hours ago
കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍
Kerala
• 18 hours ago
ടാക്സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്
uae
• 18 hours ago
പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്
Kerala
• 18 hours ago
നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം
uae
• 19 hours ago
കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 19 hours ago
രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം
National
• 19 hours ago
ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം
Kerala
• 18 hours ago
ദീപാവലിക്ക് ബോണസ് നല്‍കിയില്ല; ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാര്‍
National
• 18 hours ago
തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്
Cricket
• 18 hours ago