HOME
DETAILS

അന്താരാഷ്ട്ര കടുവാസംരക്ഷണ ദിനം ഇന്ന്: ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുന്നു

  
backup
July 28, 2017 | 10:01 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d

പാലക്കാട്: ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ഒരു കടുവപോലും ഇല്ലാതിരുന്ന രാജസ്ഥാനിലെ സരിസ്‌ക്ക സങ്കേതത്തിലടക്കം വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്.
അതേസമയം, കൊല്ലപ്പെടുന്ന കടുവകളുടെ എണ്ണം കൂടിവരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ 50 കടുവാ സംരക്ഷണ കേന്ദ്രങ്ങളിലായി 2,226 കടുവകളുണ്ടെന്നാണ് 2014ല്‍ നടത്തിയ കണക്കെടുപ്പ് വ്യക്തമാക്കുന്നത്. 2010ല്‍ 1,706 കടുവകള്‍ മാത്രമാണുണ്ടായിരുന്നത്. 2017ല്‍ 25 കടുവകള്‍ കൂടി വര്‍ധിച്ചു. ഒരുകാലത്ത് നാലായിരത്തിലധികം കടുവകള്‍ ഇന്ത്യയിലെ കാടുകളില്‍ ഉണ്ടായിരുന്നു. പിന്നീട് തോല്‍, പല്ല്, എല്ല് ,നഖം എന്നിവയ്ക്കായി ഇവയെ കൊന്നൊടുക്കുകയായിരുന്നു.
ഇതിനേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കടുവകളെ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കടുവ സംരക്ഷണ അതോറിറ്റിക്ക് രൂപംനല്‍കിയത്.
സരിസ്‌ക്ക കടുവ സംരക്ഷണ കേന്ദ്രത്തിലെ മുഴുവന്‍ കടുവകളെയും വേട്ടക്കാര്‍ കൊന്നൊടുക്കിയത് മുന്‍പ് പാര്‍ലമെന്റില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മറ്റൊരു കടുവാ സാങ്കേതത്തില്‍ നിന്ന് ഒരു ജോഡി കടുവകളെ സരിസ്‌ക്കയിലേക്കു കൊണ്ടുവന്നിരുന്നു. അതിലൊരു കടുവയെ വേട്ടക്കാര്‍ കൊന്നതിനെ തുടര്‍ന്ന് അന്നത്തെ രാജസ്ഥാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. 2014ല്‍ ഇവിടെ നടത്തിയ കണക്കെടുപ്പില്‍ ഒന്‍പത് കടുവകളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
കേരളത്തിലും കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്. 2010ല്‍ 71 എണ്ണമാണ് ഉണ്ടായിരുന്നത്. 2014ല്‍ ഇത് 136 ആയി വര്‍ധിച്ചതായാണ് അതോറിറ്റിയുടെ കണക്ക്. കേരളത്തില്‍ പെരിയാര്‍, പറമ്പിക്കുളം എന്നിവിടങ്ങളിലാണ് കടുവാ സങ്കേതങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇവയെ കൂടാതെ മറ്റു വന്യജീവി സങ്കേതങ്ങളിലും കടുവകളുണ്ട്.
കാടുകളുടെ വിസ്തൃതി കുറഞ്ഞതും വേട്ടക്കാരും റിസോര്‍ട്ടുകളും വര്‍ധിച്ചതും മൂലം കടുവകള്‍ നാട്ടിലേക്ക് ഇറങ്ങുന്നുണ്ട്. പറമ്പിക്കുളത്തുനിന്ന് കടുവകള്‍ എസ്റ്റേറ്റുകള്‍ സ്ഥിതിചെയ്യുന്ന നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിലേക്ക് എത്തുന്നുണ്ട് .
ഇത് മുതലാക്കാനായി റിസോര്‍ട്ട് ലോബികള്‍ വനംമേഖല കേന്ദ്രീകരിച്ച് രാത്രികാല യാത്രകള്‍ നടത്തുന്നത് കടുവകള്‍ക്കും മറ്റു വന്യജീവികള്‍ക്കും ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് വന്യജീവി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോഓര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  10 days ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  10 days ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  10 days ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  10 days ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  10 days ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  10 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  10 days ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  10 days ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  10 days ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  10 days ago