HOME
DETAILS

കായലൂരില്‍ കരുത്തുകാട്ടാന്‍ മുന്നണികള്‍

  
backup
July 28 2017 | 22:07 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

മട്ടന്നൂര്‍: നഗരസഭ രൂപം കൊണ്ട  മുതല്‍ ഇടതിനൊപ്പം നില്‍ക്കുന്ന വാര്‍ഡാണ് കായലൂര്‍.
എല്‍.ഡി.എഫും ബി.ജെ.പിയുമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തുകാട്ടിയത്. വാര്‍ഡ് നിലനിര്‍ത്തി  ഭൂരിപക്ഷം വര്‍ധിപ്പിക്കുകയെന്നതു ലക്ഷ്യമിട്ട് മഹിളാ അസോ. മട്ടന്നൂര്‍ ഏരിയാകമ്മിറ്റിയംഗം  എം. റോജയെയാണ്  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകയും പരിയാരം  സ്വദേശിനിയുമായ ടി. രമ്യയാണ്  യു.ഡി.എഫ്  സ്ഥാനാര്‍ഥി. 2012ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ വിപി ഇസ്മാഈല്‍ 390 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ വി. മനോഹരന്‍ 316 വോട്ടാണ് നേടിയത് .
കഴിഞ്ഞ  ഭരണ സമിതി വാര്‍ഡില്‍ നടപ്പിലാക്കിയ വികസന  പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി  വീടുകള്‍ തോറും കയറി വോട്ടഭ്യര്‍ഥിക്കുന്നത്.
ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഭരണ സമിതിയിലെ കൗണ്‍സിലര്‍ വാര്‍ഡില്‍ നടത്തിയതായും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.റോജ പറഞ്ഞു.
എന്നാല്‍ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കായലൂരില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയില്ലെന്നും  ഇത്തവണ  കൂടുതല്‍ വോട്ട് ലഭിക്കുമെന്നും യു.ഡി.എഫ്  സ്ഥാനാര്‍ഥി ടി. രമ്യ പറഞ്ഞു. 2002 ല്‍ നടന്ന നഗരസഭ  തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ എല്‍.ഡി.എഫ്  സ്ഥാനാര്‍ഥിയായി റോജ  മല്‍സരിച്ചിരുന്നു.
 ആദ്യമായാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായ  രമ്യ മല്‍സര രംഗത്തെത്തുന്നത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ 75 വോട്ടിന്റെ  ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി വി.പി ഇസ്മായില്‍ വിജയിച്ചത്.
 എന്‍.ഡി.എ  സ്ഥാനാര്‍ഥിയായി സി.വി ബീനയും  മല്‍സര രംഗത്തുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  22 days ago
No Image

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

Kerala
  •  22 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  22 days ago
No Image

ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു

Cricket
  •  22 days ago
No Image

ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ

National
  •  22 days ago
No Image

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത

uae
  •  22 days ago
No Image

ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം

International
  •  22 days ago
No Image

യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

National
  •  22 days ago
No Image

ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

National
  •  22 days ago
No Image

പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ഉദ്ദേശ ശുദ്ധിയോടെയാകണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ 

Kerala
  •  22 days ago