HOME
DETAILS

ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ; കാണാനായത് ശുഭ സൂചനകൾ മാത്രം 

  
Web Desk
December 12 2019 | 08:12 AM

gcc-summitt
റിയാദ്: പ്രതിസന്ധികൾ ചർച്ച ചെയ്യുമെന്ന് കരുതിയ ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ഗൾഫ് രാജ്യങ്ങളെ ഉദ്ധരിച്ചു ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യപ്പെടുമെന്നും ഖത്തർ അമീർ പങ്കെടുക്കുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇവ രണ്ടും നടക്കാതെയാണ് ഉച്ചകോടിക്ക് സമാപനമായത്.
 
എങ്കിലും ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റിയാദിലെത്തിയ സംഘത്തെ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള സംഘം ഊഷ്മളമായി സ്വീകരിച്ചതും സഊദി അധികൃതർ ഇവരുമായി ചർച്ചകൾ നടത്തിയതും ശുഭ സൂചനയാണ് നൽകുന്നത്. 40ാമത് ഉച്ചകോടിയിൽ മാധ്യമശ്രദ്ധ നേടിയത് ഖത്തർ പ്രധാനമന്ത്രിക്ക് റിയാദിൽ ലഭിച്ച സ്വീകരണമായിരുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് സഊദി ഭരണാധികാരി നേരിട്ട് ഖത്തർ ഉന്നത സാരഥിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നത്.
 
രണ്ടര വർഷം മുമ്പ് ഗൾഫ് പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് ഖത്തറിൽനിന്ന് പ്രധാനമന്ത്രി തലത്തിലുള്ള ഉന്നതതല സംഘം സഊദിയിലെത്തുന്നത്. നയതന്ത്ര ബന്ധം വരെ നില നിൽക്കാത്ത സാഹചര്യത്തിൽ തന്നെ ഖത്തർ സംഘം സഊദിയിലെത്തിയത് പ്രതിസന്ധി പരിഹരിക്കാനുള്ള ചുവടു വെപ്പുകളായാണ് കണക്കാക്കുന്നത്. തുടർന്ന് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചകൾ നടത്തിയതും ഏറെ ശ്രദ്ധേയമായി. 
 
അതേസമയം, നേരത്തെ പ്രതീക്ഷിച്ച പോലെ ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളൊന്നും ഗൾഫ് സഹകരണ ഉച്ചകോടി കൈക്കൊണ്ടില്ല. 
 
എങ്കിലും, ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും തുടരുമെന്നും ഉച്ചകോടിയുടെ സമാപനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ എന്നും മുന്നിൽ നിന്ന കുവൈത് അമീറിന്റെ ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന പ്രസ്താവനയും ശ്രദ്ദേയമാണ്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  6 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  29 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago