HOME
DETAILS

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി

  
backup
September 26, 2017 | 9:59 AM

solar-commission-submit-report

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെ വിവാദത്തിന്റെ നടുക്കടലിലാക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ കമ്മിഷനായ ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്.

നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. റിപ്പോര്‍ട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തുമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കമ്മിഷന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ അത് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ മുഖ്യമന്ത്രിയോട് സമയം ചോദിച്ചിരുന്നു.

തുടര്‍ന്നാണ് ഇന്നു വൈകിട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചത്. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം അതില്‍ പറയുന്ന ശുപാര്‍ശകളിന്മേല്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളും. തുടര്‍ന്ന് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും.

സംസ്ഥാനത്ത് സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണന്‍ സി.എം.ഡിയായ ടീം സോളാര്‍ കമ്പനി പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാര്‍ അഴിമതിക്കേസ്. എഴുപതോളം പേരില്‍ നിന്നായി 50 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിട്ടുള്ളത്.

കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് ദുരുപയോഗം ചെയ്‌തെന്ന ആരോപണം പുറത്തുവന്നതോടെയാണ് കേസ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.

സോളാര്‍ വിവാദത്തെ തുടര്‍ന്നു സെക്രട്ടേറിയറ്റ് പടിക്കല്‍ എല്‍.ഡി.എഫ് നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചത് 2013 ഓഗസ്റ്റ് 16നു മന്ത്രിസഭ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ്.

ഒക്ടോബര്‍ 2നാണ് റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി നിയമിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളില്‍നിന്ന് അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷന്‍ മൊഴിയെടുത്തു. ഉമ്മന്‍ ചാണ്ടിയെ രണ്ട് തവണയാണ് വിസ്തരിച്ചത്. ആദ്യതവണ നീണ്ട 14 മണിക്കൂറാണ് ഉമ്മന്‍ ചാണ്ടി കമ്മിഷന് മുന്നില്‍ മൊഴി നല്‍കിയത്.

2015 ജനുവരി 12ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. ഇതിനിടെ 353 സിറ്റിങുകള്‍ നടത്തി. 7,998 പേജുകളില്‍ തെളിവുകള്‍ രേഖപ്പെടുത്തി.

8,464 പേജുകളിലായി 23 വാള്യങ്ങളില്‍ മൊഴി രേഖപ്പെടുത്തി. എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാനത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങി പ്രമുഖരായ നിരവധി പേരെയാണ് കമ്മിഷന്‍ വിസ്തരിച്ചത്. 216 സാക്ഷികളെ വിസ്തരിക്കുകയും 893 രേഖകള്‍ അടയാളപ്പെടുത്തുകയും ചെയ്തു.

അഞ്ചുതവണയാണ് സര്‍ക്കാരുകള്‍ കമ്മിഷന്റെ കാലാവധി നീട്ടി നല്‍കിയത്. മൂന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കമ്മിഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather: യു.എ.ഇയില്‍ മഴയ്ക്ക് സാധ്യത, കുറഞ്ഞ താപനില

Weather
  •  a day ago
No Image

ഉമ്മയുടെ വേര്‍പാടിന് പിന്നാലെ പ്രവാസത്തിന്റെ കനല്‍വഴികള്‍ താണ്ടിയ ഷബീറും യാത്രയായി; മരണത്തില്‍ ദുഖം രേഖപ്പെടുത്തി ഷാര്‍ജയിലെ പ്രവാസി സുഹൃത്തുക്കള്‍

uae
  •  a day ago
No Image

Hajj 2026: ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച് സൗദി; 6 വിഭാഗങ്ങള്‍ക്ക് അനുമതിയില്ല

Saudi-arabia
  •  a day ago
No Image

സൗദിയില്‍ ഹോട്ടല്‍ വിപണി ഉണരുന്നു; വാടക നിരക്കിലും താമസക്കാരുടെ എണ്ണത്തിലും വര്‍ധനവ്

Saudi-arabia
  •  a day ago
No Image

സൗദിയില്‍ അടിയന്തര ചികിത്സയ്ക്ക് ധനസഹായം ഉറപ്പാക്കാന്‍ റെഡ് ക്രസന്റ്

Saudi-arabia
  •  2 days ago
No Image

സ്കൂൾ ബാഗിന്റെ ഭാരം കുറയും: പൊതുവിദ്യാഭ്യാസ രംഗത്ത് വൻ പരിഷ്കാരം; കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം അറിയിക്കാൻ അവസരം

Kerala
  •  2 days ago
No Image

വെനിസ്വേലയിൽ നിന്ന് വീണ്ടും എണ്ണയെത്തുന്നു; നിർണ്ണായക നീക്കവുമായി റിലയൻസ്; ഉറ്റുനോക്കി ആഗോള വിപണി

National
  •  2 days ago
No Image

ബംഗാളില്‍ ഇ.ഡി - മമത പോര്, പ്രചാരണ ചുമതലയുള്ള ഐപാക് ആസ്ഥാനത്ത് റെയ്ഡ്, രഹസ്യങ്ങള്‍ ചോര്‍ത്താനെന്ന് ആരോപണം; ഇരുകൂട്ടരും കോടതിയില്‍, ഇ.ഡിക്കെതിരേ കേസും

National
  •  2 days ago
No Image

ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ ഷോ നാളെ; ആകാശത്ത് 3,000 ഡ്രോണുകൾ വിസ്മയം തീർക്കും

uae
  •  2 days ago
No Image

ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ അതൃപ്തി; ബോർഡിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago