HOME
DETAILS

'വോട്ടിന് കോഴ: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക നിയമ പരിരരക്ഷയില്ല' നിര്‍ണായക വിധിയുമായി സുപ്രിം കോടതി

  
backup
March 04, 2024 | 7:00 AM

no-immunity-to-mps-mlas-in-bribe-for-vote-supreme-courts-cancels-1998-order

'വോട്ടിന് കോഴ: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പ്രത്യേക നിയമ പരിരരക്ഷയില്ല' നിര്‍ണായക വിധിയുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെയും നിയമസഭകളിലെയും സാമാജികര്‍ വോട്ടിനും പ്രസംഗത്തിനും കൈക്കൂലി വാങ്ങിയാല്‍ പ്രൊസിക്യൂഷന്‍ നടപടിയില്‍ നിന്ന് നിയമ പരിരക്ഷ ഉണ്ടാകില്ലെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഏകകണ്ഠമായി വിധി. വോട്ടിന് കൈക്കൂലി വാങ്ങിയ പി.വി. നരസിംഹ റാവു കേസില്‍ 1998ലെ അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി വന്നിരിക്കുന്നത്. സാമാജികര്‍ക്ക് അത്തരം പരിരക്ഷ നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് കൂടി കോടതി ശരി വച്ചു.

കോഴ വാങ്ങുന്നത് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്റില്‍നിന്ന് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളാല്‍ സംരക്ഷിക്കപ്പെടുന്നില്ല. പ്രസംഗത്തിനും വോട്ടിനും കോഴ വാങ്ങുന്നത് ജനാധിപത്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

1998ലെ വിധി ഭരണഘടനയുടെ 105, 194 അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 105, 194 അനുച്ഛേദങ്ങള്‍ പ്രകാരം പാര്‍ലമെന്റ് അംഗത്തിനും നിയമസഭാംഗത്തിനും അഴിമതി കേസുകളില്‍ ക്രിമിനല്‍ കോടതിയില്‍ പ്രൊസിക്യൂഷന്‍ നടപടിയില്‍ നിന്ന് പരിരക്ഷയുണ്ടെന്ന ഭൂരിപക്ഷ വിധിയോട് തങ്ങള്‍ ഏകകണ്ഠമായി വിയോജിച്ച് റദ്ദാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

വോട്ടിന് കൈക്കൂലി വാങ്ങിയ പി.വി നരസിംഹ റാവു കേസില്‍ സാമാജികര്‍ക്ക് നിയമ പരിരക്ഷ നല്‍കിയ സുപ്രിംകോടതി വിധി പൊതുജീവിതത്തിലും പാര്‍ലമെന്ററി ജനാധിപത്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് ഏഴംഗ ബെഞ്ച് വിധിച്ചു. അത്‌കൊണ്ടാണ് സുപ്രീംകോടതി ഈ വിധി പുന:പരിശോധിക്കുന്നതെന്നും വിധിയില്‍ തുടര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  a day ago
No Image

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും; 3 അംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു

Kerala
  •  a day ago
No Image

തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ

Kerala
  •  a day ago
No Image

പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി

Kerala
  •  a day ago
No Image

ഉമീദ് രജിസ്ട്രേഷൻ: പരിശോധനയ്ക്ക് അധികസമയം വേണം; ന്യൂനപക്ഷ മന്ത്രാലയത്തിന് വഖ്ഫ് ബോർഡിന്റെ കത്ത്

National
  •  a day ago
No Image

ബഹ്റൈനിലെ മുന്‍ നയതന്ത്രജ്ഞന്‍ ഡോ. ദാഫര്‍ അഹമ്മദ് അല്‍ ഉമ്രാന്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തെ ഏറ്റവും പ്രമുഖ നയതന്ത്രജ്ഞരിൽ ഒരാൾ

bahrain
  •  a day ago
No Image

കൊട്ടിക്കലാശം: ഏഴ് ജില്ലകളിലെ പ്രചാരണം ഇന്ന് അവസാനിക്കും; കളംനിറഞ്ഞ് 'വിവാദ' രാഷ്ട്രീയം

Kerala
  •  a day ago
No Image

യു.എ.ഇ–ഒമാൻ ദേശീയാഘോഷങ്ങൾ: ഒരാഴ്ചക്കിടെ ഹത്ത അതിർത്തി കടന്നത് ഒന്നര ലക്ഷത്തിലധികം പേർ

oman
  •  a day ago
No Image

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ

National
  •  a day ago