HOME
DETAILS

പൂര്‍ത്തിയാകാത്ത ഡാമുകള്‍ രണ്ടെണ്ണം; മൂന്നാമതൊന്നിനും അണിയറ നീക്കം; പുതുതായി നിര്‍മിക്കുന്ന തൊണ്ടാര്‍ ഡാം ആര്‍ക്കുവേണ്ടിയെന്ന് കര്‍ഷകര്‍

  
backup
January 12, 2021 | 3:59 AM

%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a1%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3


കല്‍പ്പറ്റ: നിര്‍മാണം ആരംഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പൂര്‍ണതയിലെത്താത്ത രണ്ട് ഡാമുകള്‍ക്ക് പിന്നാലെ മൂന്നാമതൊന്നിനായി അണിയറ നീക്കങ്ങളുമായി അധികൃതര്‍. കാവേരി ട്രിബ്യൂണല്‍ അനുവദിച്ച ജലത്തിന്റെ 0.3 ടി.എം.സി ജലം സംഭരിച്ച് 1400 ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് ജലസേചനം പ്രാവര്‍ത്തികമാക്കുകയാണ് തൊണ്ടാര്‍ ഡാം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യമെന്നാണ് അധികൃതരുടെ അവകാശവാദം.
എന്നാല്‍ തങ്ങളുടെ കൃഷിയിടങ്ങളെല്ലാം ഇല്ലാതാക്കുന്ന ഈ ഡാം ആര്‍ക്ക് വേണ്ടിയാണെന്ന മറുചോദ്യവുമായി പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് തുടങ്ങിയിട്ടുണ്ട്.
വയനാട്ടിലെ കാരാപ്പുഴ, ബാണാസുര അണകള്‍ ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ട പദ്ധതിയുടെ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിട്ടില്ല. 1979ല്‍ നിര്‍മാണം ആരംഭിച്ച ബാണാസുര സാഗര്‍ ഡാം കാര്‍ഷിക മേഖലയിലേക്ക് ജലസേചനം ഇതുവരെ തുടങ്ങിയിട്ടില്ല. ഇതേ അവസ്ഥയാണ് 1987ത്തില്‍ നിര്‍മാണം ആരംഭിച്ച കാരാപ്പുഴയും.
നിരവധി കുടുംബങ്ങള്‍ കുടിയൊഴിഞ്ഞ് പോകേണ്ടി വരികയും ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു എന്നല്ലാതെ വയനാട്ടിലെ കര്‍ഷകര്‍ക്ക് ഈ രണ്ട് ഡാമുകള്‍ കൊണ്ടും കാര്യമായ ഗുണമൊന്നും ലഭിച്ചിട്ടില്ല.
ഇതിനിടയിലാണ് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും 200ലധികം കുടുംബങ്ങളെയും കുടിയൊഴിപ്പിച്ച് പുതിയ ഡാമിനുള്ള കോപ്പ് കൂട്ടലുകളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
മാനന്തവാടി താലൂക്കിലെ എടവക, വെള്ളമുണ്ട, കാഞ്ഞിരങ്ങാട് വില്ലേജുകളെയാണ് ഡാം വരുന്നത് കൂടുതല്‍ ബാധിക്കുക. പരമ്പരാഗത കര്‍ഷകരായ കുറിച്യ വിഭാഗത്തില്‍പ്പെട്ടവരും മറ്റ് വിഭാഗത്തിലെ കര്‍ഷകരും കൂടുതലുള്ള പ്രദേശങ്ങളാണ് ഇത്. ഇവിടെ വന്‍കിട ജലസേചന പദ്ധതി വരുന്നത് ഒരിക്കലും തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് കര്‍ഷകര്‍ തന്നെ പറയുന്നത്.
അതേസമയം വിവിധയിടങ്ങളിലായി ചെക്ക്ഡാമുകള്‍ സ്ഥാപിച്ച് കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്താനാണ് അധികൃതര്‍ തയാറാവേണ്ടതെന്നും ഇവര്‍ പറയുന്നു. ഏതാണ്ട് 11.5 മീറ്റര്‍ മുതല്‍ 13 മീറ്റര്‍ വരെ ഉയരത്തിലും 205 മീറ്റര്‍ നീളത്തിലുമാണ് ഡാം നിര്‍മിക്കാനുദ്ധേശിക്കുന്നത്.
കബനിയുടെ കൈവഴികളായ 10 നീര്‍ച്ചാലുകളെ തടഞ്ഞ് നിര്‍ത്തി വെള്ളം സംഭരിക്കുകയെന്നതാണ് ലക്ഷ്യമിടുന്ന പദ്ധതി.
മൂളിത്തോട് ചെക്ക് ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 450 കോടി രൂപ മുടക്ക് മുതലില്‍ തൊണ്ടാര്‍ ഡാം നിര്‍മിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
വന്യജീവി ശല്ല്യമോ, പ്രളയ ഭീഷണിയോ ഇല്ലാത്ത മികച്ച വിളവ് ലഭിക്കുന്നതും ജലലഭ്യതയുള്ളതുമായ കൃഷിയിടങ്ങളാണ് പദ്ധതിയുടെ ഭാഗമായി വെള്ളത്തിനടിയിലാവുക.
അതുകൊണ്ട് തന്നെ പദ്ധതിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രദേശത്തുകാര്‍. പദ്ധതിക്കെതിരേ സമരങ്ങളടക്കം ആരംഭിച്ചിട്ടുമുണ്ട് ഇവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ കാവലായി നിന്ന് തെരുവുനായ്ക്കൾ

National
  •  13 hours ago
No Image

സെഞ്ച്വറിക്കുട്ടാ…ചരിത്രത്തിലെ ആദ്യ താരം; ലോകം കീഴടക്കി വിരാട്

Cricket
  •  14 hours ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു

Kerala
  •  14 hours ago
No Image

ലക്ഷ്യം ഒന്നരയേക്കർ ഭൂമി; മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന 

Kerala
  •  14 hours ago
No Image

'സെഞ്ച്വറികളുടെ രാജാവ്' സച്ചിന്റെ ലോക റെക്കോർഡ് തകർത്തെറിഞ്ഞ് കോഹ്‌ലി

Cricket
  •  14 hours ago
No Image

ദിർഹത്തിനെതിരെ തർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  14 hours ago
No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  15 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  15 hours ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  15 hours ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  15 hours ago