HOME
DETAILS

പൂര്‍ത്തിയാകാത്ത ഡാമുകള്‍ രണ്ടെണ്ണം; മൂന്നാമതൊന്നിനും അണിയറ നീക്കം; പുതുതായി നിര്‍മിക്കുന്ന തൊണ്ടാര്‍ ഡാം ആര്‍ക്കുവേണ്ടിയെന്ന് കര്‍ഷകര്‍

  
backup
January 12, 2021 | 3:59 AM

%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a1%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3


കല്‍പ്പറ്റ: നിര്‍മാണം ആരംഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പൂര്‍ണതയിലെത്താത്ത രണ്ട് ഡാമുകള്‍ക്ക് പിന്നാലെ മൂന്നാമതൊന്നിനായി അണിയറ നീക്കങ്ങളുമായി അധികൃതര്‍. കാവേരി ട്രിബ്യൂണല്‍ അനുവദിച്ച ജലത്തിന്റെ 0.3 ടി.എം.സി ജലം സംഭരിച്ച് 1400 ഹെക്ടര്‍ കൃഷി ഭൂമിയിലേക്ക് ജലസേചനം പ്രാവര്‍ത്തികമാക്കുകയാണ് തൊണ്ടാര്‍ ഡാം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യമെന്നാണ് അധികൃതരുടെ അവകാശവാദം.
എന്നാല്‍ തങ്ങളുടെ കൃഷിയിടങ്ങളെല്ലാം ഇല്ലാതാക്കുന്ന ഈ ഡാം ആര്‍ക്ക് വേണ്ടിയാണെന്ന മറുചോദ്യവുമായി പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് തുടങ്ങിയിട്ടുണ്ട്.
വയനാട്ടിലെ കാരാപ്പുഴ, ബാണാസുര അണകള്‍ ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ട പദ്ധതിയുടെ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിട്ടില്ല. 1979ല്‍ നിര്‍മാണം ആരംഭിച്ച ബാണാസുര സാഗര്‍ ഡാം കാര്‍ഷിക മേഖലയിലേക്ക് ജലസേചനം ഇതുവരെ തുടങ്ങിയിട്ടില്ല. ഇതേ അവസ്ഥയാണ് 1987ത്തില്‍ നിര്‍മാണം ആരംഭിച്ച കാരാപ്പുഴയും.
നിരവധി കുടുംബങ്ങള്‍ കുടിയൊഴിഞ്ഞ് പോകേണ്ടി വരികയും ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു എന്നല്ലാതെ വയനാട്ടിലെ കര്‍ഷകര്‍ക്ക് ഈ രണ്ട് ഡാമുകള്‍ കൊണ്ടും കാര്യമായ ഗുണമൊന്നും ലഭിച്ചിട്ടില്ല.
ഇതിനിടയിലാണ് ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും 200ലധികം കുടുംബങ്ങളെയും കുടിയൊഴിപ്പിച്ച് പുതിയ ഡാമിനുള്ള കോപ്പ് കൂട്ടലുകളുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
മാനന്തവാടി താലൂക്കിലെ എടവക, വെള്ളമുണ്ട, കാഞ്ഞിരങ്ങാട് വില്ലേജുകളെയാണ് ഡാം വരുന്നത് കൂടുതല്‍ ബാധിക്കുക. പരമ്പരാഗത കര്‍ഷകരായ കുറിച്യ വിഭാഗത്തില്‍പ്പെട്ടവരും മറ്റ് വിഭാഗത്തിലെ കര്‍ഷകരും കൂടുതലുള്ള പ്രദേശങ്ങളാണ് ഇത്. ഇവിടെ വന്‍കിട ജലസേചന പദ്ധതി വരുന്നത് ഒരിക്കലും തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് കര്‍ഷകര്‍ തന്നെ പറയുന്നത്.
അതേസമയം വിവിധയിടങ്ങളിലായി ചെക്ക്ഡാമുകള്‍ സ്ഥാപിച്ച് കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്താനാണ് അധികൃതര്‍ തയാറാവേണ്ടതെന്നും ഇവര്‍ പറയുന്നു. ഏതാണ്ട് 11.5 മീറ്റര്‍ മുതല്‍ 13 മീറ്റര്‍ വരെ ഉയരത്തിലും 205 മീറ്റര്‍ നീളത്തിലുമാണ് ഡാം നിര്‍മിക്കാനുദ്ധേശിക്കുന്നത്.
കബനിയുടെ കൈവഴികളായ 10 നീര്‍ച്ചാലുകളെ തടഞ്ഞ് നിര്‍ത്തി വെള്ളം സംഭരിക്കുകയെന്നതാണ് ലക്ഷ്യമിടുന്ന പദ്ധതി.
മൂളിത്തോട് ചെക്ക് ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 450 കോടി രൂപ മുടക്ക് മുതലില്‍ തൊണ്ടാര്‍ ഡാം നിര്‍മിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
വന്യജീവി ശല്ല്യമോ, പ്രളയ ഭീഷണിയോ ഇല്ലാത്ത മികച്ച വിളവ് ലഭിക്കുന്നതും ജലലഭ്യതയുള്ളതുമായ കൃഷിയിടങ്ങളാണ് പദ്ധതിയുടെ ഭാഗമായി വെള്ളത്തിനടിയിലാവുക.
അതുകൊണ്ട് തന്നെ പദ്ധതിയെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രദേശത്തുകാര്‍. പദ്ധതിക്കെതിരേ സമരങ്ങളടക്കം ആരംഭിച്ചിട്ടുമുണ്ട് ഇവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  a month ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  a month ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  a month ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  a month ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  a month ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  a month ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  a month ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  a month ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  a month ago