HOME
DETAILS

കൊവിഡ് കാലത്ത് ഹാജരിന്റെ പേരില്‍  ഇ.എസ്.ഐ ചികിത്സ നിഷേധിക്കുന്നു

  
backup
January 12, 2021 | 4:13 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86
 
 
കൊല്ലം: കൊവിഡ് കാലത്ത് ജോലിയും ആനുകൂല്യങ്ങളും നിഷേധിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ കോര്‍പറേഷന്‍ ചികിത്സ നിഷേധിക്കുന്നു. 
കാന്‍സര്‍, ഹൃദയം, വൃക്ക, ഞരമ്പ് സംബന്ധമായ മാരകമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന ചികിത്സപോലും ഈ മാസം മുതല്‍ ഇ.എസ്.ഐ അധികൃതര്‍ നിഷേധിച്ചു തുടങ്ങി.കശുവണ്ടി തൊഴിലാളികളെയാണ് തീരുമാനം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സയ്ക്കും ആനുകൂല്യങ്ങള്‍ക്കുമായി ആറു മാസക്കാലയളവില്‍ 78 ഹാജര്‍ (ജോലി) വേണമെന്നാണ് നിയമം. ഏപ്രില്‍-സെപ്റ്റംബര്‍ കോണ്‍ട്രിബ്യൂഷന്‍ പീരീഡിലെ ഹാജര്‍ കണക്കാക്കിയാണ് ജനുവരി-ജൂണ്‍ ബെനിഫിഷ്യറി പിരീഡില്‍ ചികിത്സയും ആനുകൂല്യങ്ങളും ഇ.എസ്.ഐ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) രാജ്യത്ത് ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് 78 ഹാജര്‍ എന്നത് ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ലഭിച്ചിട്ടില്ല.ഇ.എസ്.ഐയ്ക്ക് വരുമാനം കൂടിയെങ്കിലും ഡോക്ടര്‍മാരുടെയും ചികിത്സ ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളുടെയും നിലയില്‍ മാറ്റമുണ്ടായിട്ടില്ല. തൊഴിലാളികളുടെ പണം മാത്രമാണ് കോര്‍പറേഷന്റെ വരുമാനവും സമ്പത്തും. ഇ.എസ്.ഐ ചികിത്സാ സംവിധാനം എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ) മോഡലില്‍ പുനഃസംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇതിനിടെ, സംസ്ഥാനത്ത് ഇ.എസ്.ഐയുടെ ഏക മോഡല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായ കൊല്ലം ആശ്രാമത്തെ ഐ.സി.യു യൂനിറ്റ് പൂട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞു. ആശുപത്രി സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് കരാറുകാരന്‍ പൂട്ടിയിരിക്കുന്നതെന്നാണ് ആരോപണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  43 minutes ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  2 hours ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  2 hours ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  2 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  2 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  3 hours ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  3 hours ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  3 hours ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  3 hours ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  3 hours ago