HOME
DETAILS

കണ്ണൂര്‍ സര്‍വകലാശാല അസി. പ്രൊഫസറായി ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ തിരക്കിട്ട നീക്കം

  
backup
April 14, 2021 | 2:08 PM

56431445347351


തിരുവനന്തപുരം: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ. ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിന് തിരക്കിട്ട നീക്കം. നടപടികള്‍ തടയണമെന്നും അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.


കണ്ണൂര്‍ സര്‍വകലാശാലയില്‍ യു.ജി.സിയുടെ എച്ച്.ആര്‍.ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തികയിലേക്ക് ഏപ്രില്‍ 16ന് ഓണ്‍ലൈനായി അഭിമുഖം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴി അയച്ചു. ഈ സെന്ററിലെ തസ്തികകളെല്ലാം യു.ജി.സി വ്യവസ്ഥയനുസരിച്ച് താല്‍ക്കാലികമാണെങ്കിലും അസി. പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ്. 2020 ജൂണ്‍ 30നാണ് നിയമനത്തിനുള്ള വിജ്ഞാപനം സര്‍വകലാശാല പുറപ്പെടുവിച്ചത്. സമ്മര്‍ദത്തിനു വഴങ്ങിയാണ് വി.സി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനു മുന്‍പ് ഓണ്‍ലൈനായി അഭിമുഖം നടത്താന്‍ നിര്‍ബന്ധിതനായതെന്നാണ് ആക്ഷേപം.


ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടുത്തുന്നതിന് അഭിമുഖത്തിന് ക്ഷണിക്കുന്നവരുടെ സ്‌കോര്‍ പോയിന്റ് കുറച്ച് നിശ്ചയിച്ചതായും ആക്ഷേപമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണ-അധ്യാപന പരിചയമോ കണക്കിലെടുക്കാതെ അഭിമുഖത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനാവുമെന്നതു കൊണ്ടാണ് സ്‌കോര്‍ പോയിന്റ് കുറച്ച് തീരുമാനിച്ചത്.
അഭിമുഖത്തില്‍ ഹാജരാകുന്ന ആരെയും കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമിക്കാനാവുമെന്നതാണ് അടുത്തിടെ കാലിക്കറ്റ്, സംസ്‌കൃത, മലയാളം സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളെ ഏറെ വിവാദമാക്കിയത്.
കൊച്ചി സര്‍വകലാശാല ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റുള്ള പരമാവധി 10 പേരെ മാത്രം അഭിമുഖത്തിന് ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയിലേക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ ഉള്‍പ്പെടത്തുന്നതിനാണെന്നും ആരോപണമുണ്ട്.


നിയമനം നടത്തുന്നത് തടയണമെന്നും മതിയായ ദിവസങ്ങള്‍ നോട്ടിസ് നല്‍കാതെ തിരക്കിട്ട് ഓണ്‍ലൈനായി നടത്തുന്ന അഭിമുഖം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  12 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  12 days ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  12 days ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  12 days ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  12 days ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  12 days ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  12 days ago
No Image

യുഎഇ ദേശീയ ദിനം: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ച് ആര്‍ടിഎ

uae
  •  12 days ago
No Image

നിശബ്ദമായ കൊടുങ്കാറ്റാണ് അവൻ; ടെംബാ ബാവുമയെ മുൻ ഇന്ത്യൻ ഇതിഹാസ നായകനുമായി താരതമ്യം ചെയ്ത് എബി ഡിവില്ലിയേഴ്സ്

Cricket
  •  12 days ago
No Image

'സ്വര്‍ണക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍  സര്‍ക്കാര്‍ ഉണ്ടാക്കിയ മസാല നാടകം' രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍

Kerala
  •  12 days ago