HOME
DETAILS

അഡ്വ. സഫര്‍യാബ് ജീലാനി: ബാബരി മസ്ജിദിന്റെയും മുസ്‌ലിം വ്യക്തിനിയമങ്ങളുടെയും പോരാട്ടത്തിന്റെ മുഖം

  
backup
May 17, 2023 | 2:19 PM

adv-zafaryab-jilani-the-face-of-babri-masjid-and-muslim

അഡ്വ. സഫര്‍യാബ് ജീലാനി: ബാബരി മസ്ജിദിന്റെയും മുസ്‌ലിം വ്യക്തിനിയമങ്ങളുടെയും പോരാട്ടത്തിന്റെ മുഖം

ലഖ്‌നൗ: ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ (ഐ.പി.സി) എന്നത് പോലെ മുസ്‌ലിം വ്യക്തിനിയമത്തിലും അഗ്രഗണ്യന്‍ ആയിരുന്നു ഇന്നലെ അന്തരിച്ച അഡ്വ. സഫര്‍യാബ് ജീലാനി. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം വളരെ ചെറുപ്പത്തിലേ അഭിഭാഷകവൃത്തിയില്‍ കഴിവ് തെളിയിച്ചു. ഇക്കാരണത്താല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തെ അഡീഷണല്‍ അഡ്വേക്കറ്റ് ജനറലായി നിയമിച്ചിരുന്നു. വര്‍ഷങ്ങളായി വ്യക്തിനിയമ ബോര്‍ഡിന്റെ നിയമവിഭാഗം മേധാവിയായിരുന്ന സഫര്‍യാബ് 1978ലാണ് ബോര്‍ഡുമായി അടുത്തത്. 1985 മുതല്‍ ബോര്‍ഡിന്റെ നിര്‍വാഹക സമിതിയംഗമാണ്.

1980കളുടെ മധ്യത്തില്‍ ഏകസിവില്‍കോഡ് സംബന്ധിച്ച ആവശ്യത്തിലേക്ക് നയിച്ച ഷാ ബാനു കേസ് കത്തിനിന്ന കാലത്ത് ഇതുസംബന്ധിച്ച് കൈകാര്യംചെയ്തിരുന്ന വ്യക്തിനിയമ ബോര്‍ഡ് സമിതിയുടെ കണ്‍വീനറും സഫര്‍യാബ് തന്നെ ആയിരുന്നു. കോടതിക്ക് പുറത്തും ഉള്ളിലും സഫര്‍യാബിന്റെ പ്രവര്‍ത്തനങ്ങള്‍ അന്ന് മുസ്‌ലിം നേതാക്കളുടെ പ്രശംസക്കിടയാക്കി. ഈ ശേഷിയാണ് പിന്നീട് വ്യക്തി നിയമ ബോര്‍ഡിന്റെയും ബാബരി മസ്ജിദ് കേസിന്റെയും നിയമപോരാട്ടങ്ങളുടെ മുമ്പില്‍ അദ്ദേഹത്തെ എത്തിച്ചത്. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ നിലപാട് അവതരിപ്പിത് സഫര്‍യാബ് ആയിരുന്നു.

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ മാലിഹാബാദില്‍ 1950 ജനുവരിയിലാണ് സഫര്‍യാബിന്റെ ജനനം. വീട്ടില്‍ വീണതിനെത്തുടര്‍ന്നുണ്ടായ പരുക്ക് മൂലം 2021ല്‍ സഫര്‍യാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീഴ്ചയില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനാല്‍ അദ്ദേഹത്തിന് ആരോഗ്യസ്ഥിതി പിന്നീട് വീണ്ടെടുക്കാനായില്ല. ഇതിനിടെ കൊവിഡും ബാധിച്ചതോടെ വീണ്ടും ആരോഗ്യം ക്ഷയിച്ചു. എങ്കിലും നാലുപതിറ്റാണ്ടിലേറെ നടത്തിവന്ന ന്യൂനപക്ഷ അവകാശസംരക്ഷണത്തിന് വേണ്ടിയുള്ള നിരന്തര ഇടപെടലുകളില്‍നിന്ന് അദ്ദേഹം പിന്‍മാറിയില്ല. ലഖ്‌നൗ മേദാന്ത ആശുപത്രിയില്‍ അവസാന സമയം ചികിത്സയിലായപ്പോഴും അദ്ദേഹം നിയമവിഷയങ്ങളില്‍ ഇടപെട്ടു. അയോധ്യയില്‍ നിലനിന്ന ബാബരി മസ്ജിദ് ഭൂമി ഹിന്ദു വിഭാഗത്തിന് വിട്ടുകൊടുത്തുള്ള വിധി വരുന്നത് 2019 നവംബറിലാണ്. ഈ സമയം ആരോഗ്യവാനായി പൊതുരംഗത്ത് സജീവമായിരുന്നു സഫര്‍യാബ്.

എന്നാല്‍, കോടതി വിധി അംഗീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. അതിന് സഫര്‍യാബിന് അദ്ദേഹത്തിന്റെതായ ന്യായവും ഉണ്ടായിരുന്നു. പള്ളിയോ പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയോ മറ്റൊരാവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് ശരീഅത്തിനും വഖ്ഫ് നിയമത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അത് അദ്ദേഹം അവസാനംവരെ ആവര്‍ത്തിക്കുകയും ചെയ്തു. ഈ വിശ്വാസമാണ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സഫര്‍യാബിനെ പ്രേരിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  a month ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  a month ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  a month ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  a month ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a month ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a month ago
No Image

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

Kerala
  •  a month ago
No Image

'ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കും'; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം, പശ്ചിമേഷ്യ കത്തുന്നു

International
  •  a month ago