HOME
DETAILS

ഓപ്പറേഷന്‍ കുബേര മയങ്ങി കൊള്ളപ്പലിശക്കാര്‍ തലപൊക്കുന്നു

  
backup
August 23, 2016 | 6:32 PM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%ac%e0%b5%87%e0%b4%b0-%e0%b4%ae%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf





പനമരം: ഏറെ കോളിളക്കം സൃഷ്ടിച്ച ഓപ്പറേഷന്‍ കുബേര കട്ടപ്പുറത്തായതോടെ മുങ്ങിയ ബ്ലേഡുകള്‍ ഇരട്ടി മൂര്‍ച്ചയോടെ പൊങ്ങിത്തുടങ്ങി. ഗ്രാമീണ മേഖലയില്‍ പണത്തിനാവശ്യമുള്ളവരെ തിരഞ്ഞു പിടിച്ചാണ് ബ്ലേഡ് മാഫിയകള്‍ വലവിരിക്കുന്നത്. വസ്തു രേഖകളും തുകയും തിയതിയും രേഖപ്പെടുത്താത്ത ഒപ്പിട്ട ചെക്ക് ലീഫുകളും വാങ്ങിയാണ് പണം നല്‍കുന്നത്.
പലിശയും കൂട്ടു പലിശയും ചേര്‍ത്ത് ഏഴ് മടങ്ങ് നല്‍കിയാലും കടം ബാക്കിയാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ സര്‍ക്കാര്‍ ബ്ലേഡുകാര്‍ക്കെതിരേ ഓപ്പറേഷന്‍ കുബേര ശക്തമാക്കിയപ്പോള്‍ കൊള്ളപ്പലിശക്കാര്‍ പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ കുബേരയുടെ ശക്തി ക്ഷയിച്ചപ്പോള്‍ ഇവര്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ജോലിക്കാരും ധനാഢ്യരായ ചില മാന്യന്മാരും ബിനാമികളെ ഉപയോഗിച്ച് ഇപ്പോള്‍ സാധാരണക്കാരനെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ബ്ലേഡ് ബിസിനസില്‍ സജീവമാണ്. നൂറ് രൂപക്ക് ഏഴ് രൂപ മുതല്‍ പതിനഞ്ച് രൂപവരെയാണ് പലിശ നിരക്ക്.
 ഇതാവട്ടെ കൃത്യമായി നല്‍കിയില്ലെങ്കില്‍ പലിശ ഇരട്ടിയാകും. 25,000 രൂപ തൊട്ട് പത്ത് ലക്ഷം രൂപ വരെ ബ്ലേഡില്‍ നല്‍കാന്‍ തയ്യാറുള്ളവരുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇവരില്‍ നിന്ന് ലാഭം കണക്കു പറഞ്ഞ് വാങ്ങാന്‍ കഴിയുമെന്നതാണ് ഉപാധികളില്ലാതെ പണം നല്‍കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. പണം അത്യാവശ്യമുള്ള സമയത്ത് നിബന്ധനകളൊന്നും ശ്രദ്ധിക്കാതെ കൊള്ളപ്പലിശക്കാരുടെ കൈയ്യില്‍ അകപ്പെടുന്നവര്‍ പിന്നീടാണ് തങ്ങള്‍ അകപ്പെട്ട ചതിക്കുഴി മനസിലാക്കുന്നത്. ടാക്‌സി ഡ്രൈവമാര്‍ തൊട്ട് കൂലിപണിക്കാര്‍ വരെയും പാര്‍ടൈം സ്വീപ്പര്‍മാര്‍ മുതല്‍ ഓഫിസര്‍മാര്‍ വരെയുളള പലതരം ആളുകള്‍ ബ്ലേഡ് രംഗത്ത് സജീവമായുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ തങ്ങളുടെ അക്കൗണ്ടിലുള്ള തിരിച്ചടക്കേണ്ടാത്ത പ്രൊവിഡന്റ് ഫണ്ട് വിഹിതം കൈപ്പറ്റിയാണ് ബ്ലേഡില്‍ കളി തുടങ്ങുന്നത്. നാടന്‍ ബ്ലേഡുകള്‍ക്ക് പുറമെ തമിഴ്‌നാട്ടുകാരെയും ഉത്തരേന്ത്യക്കാരുടെയും ബ്ലേഡും ഉള്‍നാടുകളില്‍ സജീവമാണ്. ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളില്‍ തുക വീട്ടിലെത്തിച്ച് കൊടുക്കുമെന്നതാണ് ഇവരുടെ പ്രചാരം കൂടാന്‍ കാരണം.
ഓപ്പറേഷന്‍ കുബേര സജീവമായ കാലത്ത് പൊലിസിലും മറ്റുമുള്ള സ്വാധീനം ഉപയോഗിച്ച് അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് വഴുതിമാറിയ ചിലര്‍ ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ രംഗത്ത് സജീവമാണ്. ബ്ലേഡില്‍ കുരുങ്ങി വീടും വസ്തുവും ഉപേക്ഷിച്ച് നാടുവിട്ടവര്‍ തൊട്ട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചവര്‍ വരെ ജില്ലയിലെ പലയിടങ്ങളിലായുണ്ട്. എന്നാല്‍ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളോ പ്രസ്ഥാനങ്ങളോ വിഷയത്തില്‍ ഇടപെടാത്തത് ബ്ലേഡുകാരുടെ ഓപ്പറേഷന്‍ പഴയപടി പുനരാരംഭിച്ചിരിക്കുകയാണ്. കൊള്ളപ്പലിശക്കാര്‍ വീണ്ടും വേരുറപ്പിക്കുന്നതിന് മുന്‍പേ പൊലിസ് ഇടപെടണമെന്നാവശ്യം ശക്തമാകുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  3 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  3 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  3 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  3 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  3 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  3 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  3 days ago