HOME
DETAILS

മോനു മനേസറിന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം, സംഘത്തിൽ ചേരാനൊരുങ്ങി; വീഡിയോ കാൾ പുറത്ത്

  
Web Desk
September 17 2023 | 06:09 AM

lawrence-bishnoi-monu-manesar-video-call123

മോനു മനേസറിന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം, സംഘത്തിൽ ചേരാനൊരുങ്ങി; വീഡിയോ കാൾ പുറത്ത്

ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ജുനൈദ്, നസീർ എന്ന യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസിലെ പ്രതി ഗോരക്ഷാ തലവൻ മോനു മനേസറും, കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വീഡിയോ കാൾ പുറത്ത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ ചേരാൻ മോനു മനേസറിന് താത്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വീഡിയോ കാൾ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ലോറൻസ് ബിഷ്‌ണോയ്, സഹായി രാജു ബസോഡി, മോനു മനേസർ. ഭോലു ധാന എന്നിവർ വീഡിയോ കാളിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ.

ഇരുവരും തമ്മില്‍ കൈ ഉയര്‍ത്തിയും സംസാരിക്കുന്നത് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. വീഡിയോ കാള്‍ ഏത് ദിവസത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു എന്നതിന് തെളിവാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് രണ്ടു പേര്‍ക്കൊപ്പം യാത്ര ചെയ്യുകയാണ് മോനു മനേസര്‍.

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോലുമായും മോനു മനേസര്‍ സിഗ്‌നല്‍ ആപ്പ് വഴി ബന്ധപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുമായി ഹിന്ദുത്വ സംഘടനാ നേതാവായ മോനു മനേസര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ജയിലില്‍ നിന്ന് തന്റെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്ന ഗുണ്ടാനേതാവാണ് ലോറന്‍സ് ബിഷ്‌ണോയി. പഞ്ചാബ് സ്വദേശിയായി ലോറന്‍സ് ബിഷ്‌ണോയ് ഒമ്പത് വര്‍ഷമായി ജയിലിലാണ്. 2014ല്‍ രാജസ്ഥാന്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ അറസ്റ്റിലായ ലോറന്‍സ് ബിഷ്‌ണോയിയെ 2022ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നാലെ 2022ജൂണില്‍ ഇയാളെ പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പ്രമുഖ ക്രിമിനല്‍ ശൃംഖലകളുമായി ചേര്‍ന്ന് അന്താരാഷ്ട്ര സിന്‍ഡിക്കേറ്റ് സ്ഥാപിച്ച ഗുണ്ടാനേതാവാണ് ലോറന്‍സ് ബിഷ്‌ണോയ്. ഇയാളുടെ സംഘത്തില്‍പ്പെട്ട പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശരാജ്യങ്ങളില്‍ ഒളിവിലാണ്.

പശുക്കടത്ത് നടത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 15നായിരുന്നു ജുനൈദ് നസീര്‍ എന്ന യുവാക്കളെ പശുഗുണ്ട മോനു മനേസറിന്റെ സംഘം കൊലപ്പെടുത്തുന്നത്. ഇരുവരെയും തട്ടിക്കൊണ്ടുപോയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ സെപ്തംബര്‍ 12ന് ഇയാളെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്യുകയും പിന്നീട് രാജസ്ഥാന്‍ പൊലിസിന് കൈമാറുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  3 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  3 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  3 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  3 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  3 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  3 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  3 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  3 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  3 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  3 days ago