HOME
DETAILS

മോനു മനേസറിന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം, സംഘത്തിൽ ചേരാനൊരുങ്ങി; വീഡിയോ കാൾ പുറത്ത്

  
backup
September 17, 2023 | 6:53 AM

lawrence-bishnoi-monu-manesar-video-call123

മോനു മനേസറിന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം, സംഘത്തിൽ ചേരാനൊരുങ്ങി; വീഡിയോ കാൾ പുറത്ത്

ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ജുനൈദ്, നസീർ എന്ന യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസിലെ പ്രതി ഗോരക്ഷാ തലവൻ മോനു മനേസറും, കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വീഡിയോ കാൾ പുറത്ത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ ചേരാൻ മോനു മനേസറിന് താത്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വീഡിയോ കാൾ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ലോറൻസ് ബിഷ്‌ണോയ്, സഹായി രാജു ബസോഡി, മോനു മനേസർ. ഭോലു ധാന എന്നിവർ വീഡിയോ കാളിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ.

ഇരുവരും തമ്മില്‍ കൈ ഉയര്‍ത്തിയും സംസാരിക്കുന്നത് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. വീഡിയോ കാള്‍ ഏത് ദിവസത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു എന്നതിന് തെളിവാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് രണ്ടു പേര്‍ക്കൊപ്പം യാത്ര ചെയ്യുകയാണ് മോനു മനേസര്‍.

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോലുമായും മോനു മനേസര്‍ സിഗ്‌നല്‍ ആപ്പ് വഴി ബന്ധപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുമായി ഹിന്ദുത്വ സംഘടനാ നേതാവായ മോനു മനേസര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ജയിലില്‍ നിന്ന് തന്റെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്ന ഗുണ്ടാനേതാവാണ് ലോറന്‍സ് ബിഷ്‌ണോയി. പഞ്ചാബ് സ്വദേശിയായി ലോറന്‍സ് ബിഷ്‌ണോയ് ഒമ്പത് വര്‍ഷമായി ജയിലിലാണ്. 2014ല്‍ രാജസ്ഥാന്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ അറസ്റ്റിലായ ലോറന്‍സ് ബിഷ്‌ണോയിയെ 2022ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നാലെ 2022ജൂണില്‍ ഇയാളെ പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പ്രമുഖ ക്രിമിനല്‍ ശൃംഖലകളുമായി ചേര്‍ന്ന് അന്താരാഷ്ട്ര സിന്‍ഡിക്കേറ്റ് സ്ഥാപിച്ച ഗുണ്ടാനേതാവാണ് ലോറന്‍സ് ബിഷ്‌ണോയ്. ഇയാളുടെ സംഘത്തില്‍പ്പെട്ട പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശരാജ്യങ്ങളില്‍ ഒളിവിലാണ്.

പശുക്കടത്ത് നടത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 15നായിരുന്നു ജുനൈദ് നസീര്‍ എന്ന യുവാക്കളെ പശുഗുണ്ട മോനു മനേസറിന്റെ സംഘം കൊലപ്പെടുത്തുന്നത്. ഇരുവരെയും തട്ടിക്കൊണ്ടുപോയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ സെപ്തംബര്‍ 12ന് ഇയാളെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്യുകയും പിന്നീട് രാജസ്ഥാന്‍ പൊലിസിന് കൈമാറുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  19 minutes ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  24 minutes ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  43 minutes ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  an hour ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  an hour ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  an hour ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  2 hours ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  2 hours ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  2 hours ago
No Image

മസ്കത്തിൽ പെൺകുട്ടിയെ കാറിടിച്ച് നിർത്താതെ പോയ പ്രവാസി അറസ്റ്റിൽ

oman
  •  2 hours ago