ഞായറാഴ്ച നടക്കാനിരുന്ന നീറ്റ്-പി.ജി പരീക്ഷ മാറ്റിവെച്ചു
ഞായറാഴ്ച നടക്കാനിരുന്ന നീറ്റ്-പി.ജി പരീക്ഷ മാറ്റിവെച്ചു.എന്‍.ടി.എ നടത്തിയ നെറ്റ്,നീറ്റ് മുതലായ പരീക്ഷകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും,വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് നിലവില്‍ നീറ്റ്-പിജി പരീക്ഷ മാറ്റി വെച്ചിരിക്കുന്നത്. ക്രമക്കേടുകള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് പരീക്ഷകള്‍ മാറ്റിയതെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ്-യു.ജി പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് പ്രസിദ്ധീകരിച്ചത്. ഈ പരീക്ഷയിലാണ് വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്നത്. പരീക്ഷയിൽ 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നെന്നും പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയർന്നു. ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമ്മതിച്ചിരുന്നു.
ഇതിന് പിന്നാലെ എൻ.ടി.എ നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. ഇതോടെ, എൻ.ടി.എയുടെ പരീക്ഷ നടത്തിപ്പിൽ രാജ്യവ്യാപക പ്രതിഷേധമുയരുകയും സർക്കാർ സമ്മർദത്തിലാവുകയും ചെയ്തിരുന്നു. തുടർന്ന്, എൻ.ടി.എ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റിയിരിക്കുകയാണ്. പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."