HOME
DETAILS

അസാധാരണം ഈ ദൗത്യം: സേനാംഗങ്ങൾ മുതൽ റോബോട്ട് വരെ, ജോയിക്കായി തെരച്ചിൽ തുടരുന്നു

  
ടി.മുഹമ്മദ്
July 15, 2024 | 2:24 AM

search for joy continue with complete equipment

തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനെ കാണാതായ തൊഴിലാളി ജോയിക്കായി സേനകളെയും സന്നാഹങ്ങളെയും അണിനിരത്തി നടത്തുന്നത് അസാധാരണമായൊരു ദൗത്യം. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും റോബോട്ടിക് സംവിധാനങ്ങളും നേവിയും സംയുക്തമായി പങ്കെടുക്കുന്ന രക്ഷാദൗത്യം കേരളത്തിലെ സമീപകാലത്ത് ആദ്യത്തേതാണ്. ശനിയാഴ്ച അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ഫയർഫോഴ്‌സിന്റെ തിരുവനന്തപുരം റിജ്യനൽ ഓഫിസിനു കീഴിലെ സ്‌കൂബാ ഡൈവിങ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. മിനിറ്റുകൾ പോലും പിടിച്ചു നിൽക്കാൻ അസാധ്യമാകും വിധത്തിൽ മാലിന്യവും ദുർഗന്ധവും നിറഞ്ഞ ആമയിഴഞ്ചാൻ തോടിന്റെ, റെയിൽവേ സ്‌റ്റേഷനോടു ചേർന്നുള്ള ടണലിൽ ജീവൻ പണയം വച്ചാണ് സ്‌കൂബാ ടീം അംഗങ്ങൾ തിരച്ചിൽ നടത്താനിറങ്ങിയത്.

സ്ഥിതി ഗുരുതരമാണെന്ന് ബോധ്യമായതോടെ ശനിയാഴ്ച രാത്രിയാണ് ഉന്നതതല കൂടിയാലോചനകൾക്കു ശേഷം ജില്ലാ കലക്ടർ ദേശീയ ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചത്. തുടർന്ന് തിരുവല്ലയിൽ നിന്നും കമാൻഡർ പ്രദീഷിന്റെ നേതൃത്വത്തിലുള്ള 34 അംഗ എൻ.ഡി.ആർ.എഫ് സംഘം ശനിയാഴ്ച രാത്രി തന്നെ തലസ്ഥാനത്തെത്തി. മനുഷ്യശേഷി മതിയാകില്ലെന്ന തിരിച്ചറിവിൽ ടെക് നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെൻ റോബോട്ടിക്‌സ് കമ്പനി മാൻഹോൾ വൃത്തിയാക്കുന്നതിനു വികസിപ്പിച്ചെടുത്ത റോബോട്ടിനെയും അപകടസ്ഥലത്തെത്തിച്ചു. ആദ്യം ഒരു റോബോട്ടിനെയായിരുന്നു കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ മറ്റൊന്നിനെയും എത്തിച്ചു.

ഇന്നലെ രാവിലെ ആറരമുതൽ വിശ്രമരഹിതമായ കഠിനാധ്വാനമാണ് രക്ഷാപ്രവർത്തകരും റോബോട്ടിക് സംവിധാനങ്ങളും നടത്തിയത്. നൈറ്റ് വിഷൻ കാമറ ഘടിപ്പിച്ച റോബോട്ട് രാവിലെ ടണലിനുള്ളിൽ പ്രവേശിച്ചപ്പോൾ തിരച്ചിൽ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ അത്യന്തം ദുർഘടമായിരുന്നു ടണലിനുള്ളിലെ സ്ഥിതി. സ്‌കൂബാ ഡൈവിങ് സംഘത്തിനു മുങ്ങി പരിശോധിക്കാൻ കഴിയാത്ത സ്ഥിതിയുമായിരുന്നു. തമ്പാനൂർ കോഫി ഹൗസ് മുതൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തെ കവാടം വരെയാണ് ആമയിഴഞ്ചാൻ തോട് ഭൂഗർഭ ഓടയിൽ കൂടി കടന്നുപോകുന്നത്. ആകെ 140 മീറ്ററാണ് ഓടയുടെ നീളം. കോഫി ഹൗസ് മുതൽ പവർ ഹൗസ് വരെ 35 മീറ്റർ മാത്രമേ ഓട പുറത്തുനിന്ന് കാണാനാകൂ. ബാക്കി ഭാഗമെല്ലാം ഭൂമിക്കടിയിലാണ്.114 മീറ്ററോളം ദൂരം ഓട റെയിൽവേ സ്‌റ്റേഷനു അടിയിലുള്ള ടണലിൽ കൂടി കടന്നുപോകുകയാണ്. ഈ ടണലിനുള്ളിൽ ചെറുടണലുകൾ പലദിശയിലേക്ക് പോകുന്നുമുണ്ട്.

തുരങ്കസമാനമായ ഭാഗത്ത് മാലിന്യത്തിൽ ചവിട്ടുമ്പോൾ ചതുപ്പിൽ താഴ്ന്നു പോകുന്നതു പോലെയാണെന്നു രക്ഷാപ്രവർത്തകർ പറയുന്നു. ഇറങ്ങാൻ ദുഷ്‌കരമായ മാൻഹോളുകളും, തള്ളിനീക്കാൻ കഴിയാത്ത മാലിന്യവും രൂക്ഷ ഗന്ധവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഉറച്ചുപോയ മാലിന്യത്തെ മറികടന്ന് മുങ്ങൽ വിദഗ്ധർക്കും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. റെയിൽവേ ലൈൻ മുകളിലൂടെ പോകുന്നതിനാൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിമിതിയും വെല്ലുവിളിയായി. ആകെ 117 മീറ്ററോളം നീളമുള്ള ടണലിൽ നൂറു മീറ്ററോളം പരിശോധന നടത്താൻ കഴിഞ്ഞുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ടണലിനുള്ളിലെ ചെറുടണലുകൾക്ക് ഉള്ളിലേക്ക് പ്രവേശിക്കുക എന്നത് രക്ഷാപ്രവർത്തകർക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഇന്ന് ഫയർഫോഴ്സിൻ്റെ പുതിയ സ്കൂബാ ടീമും നേവിയുടെവിദഗ്ധ സംഘവും ദേശീയ ദുരന്ത നിവാരണ സേനയുമായിരിക്കും തിരിച്ചിലിനിറങ്ങുക. തുടർച്ചയായ മൂന്നാം ദിനം നടത്തുന്ന കഠിനാധ്വാനം ലക്ഷ്യം കാണുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഫയർഫോഴ്സ് തിരുവനന്തപുരം റീജ്യനൽ ഓഫിസിനു കീഴിലുള്ള സുഭാഷ് കെ.ബി, സുജയൻ.കെ, അനു എസ്.പി, സജി എസ്.പി, വിദ്യാരാജ്, സന്തോഷ്, പ്രേംകുമാർ, വിജിൻ, രതീഷ് എന്നിങ്ങനെ ഒൻപത് പേരും കൊല്ലം റീജ്യനൽ ഓഫിസിനു കീഴിലുള്ള അഞ്ചു പേരും അടങ്ങിയ സ്‌കൂബാ ടീം അംഗങ്ങളാണ് ഇന്നലെ പകൽ തിരച്ചിൽ നടപടികളിൽ പങ്കെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  3 hours ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  3 hours ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  4 hours ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  4 hours ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  4 hours ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  5 hours ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  5 hours ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  5 hours ago
No Image

തിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story

Football
  •  5 hours ago