HOME
DETAILS

അസാധാരണം ഈ ദൗത്യം: സേനാംഗങ്ങൾ മുതൽ റോബോട്ട് വരെ, ജോയിക്കായി തെരച്ചിൽ തുടരുന്നു

  
ടി.മുഹമ്മദ്
July 15, 2024 | 2:24 AM

search for joy continue with complete equipment

തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനെ കാണാതായ തൊഴിലാളി ജോയിക്കായി സേനകളെയും സന്നാഹങ്ങളെയും അണിനിരത്തി നടത്തുന്നത് അസാധാരണമായൊരു ദൗത്യം. ഫയർഫോഴ്‌സും ദേശീയ ദുരന്തനിവാരണ സേനയും റോബോട്ടിക് സംവിധാനങ്ങളും നേവിയും സംയുക്തമായി പങ്കെടുക്കുന്ന രക്ഷാദൗത്യം കേരളത്തിലെ സമീപകാലത്ത് ആദ്യത്തേതാണ്. ശനിയാഴ്ച അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ഫയർഫോഴ്‌സിന്റെ തിരുവനന്തപുരം റിജ്യനൽ ഓഫിസിനു കീഴിലെ സ്‌കൂബാ ഡൈവിങ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. മിനിറ്റുകൾ പോലും പിടിച്ചു നിൽക്കാൻ അസാധ്യമാകും വിധത്തിൽ മാലിന്യവും ദുർഗന്ധവും നിറഞ്ഞ ആമയിഴഞ്ചാൻ തോടിന്റെ, റെയിൽവേ സ്‌റ്റേഷനോടു ചേർന്നുള്ള ടണലിൽ ജീവൻ പണയം വച്ചാണ് സ്‌കൂബാ ടീം അംഗങ്ങൾ തിരച്ചിൽ നടത്താനിറങ്ങിയത്.

സ്ഥിതി ഗുരുതരമാണെന്ന് ബോധ്യമായതോടെ ശനിയാഴ്ച രാത്രിയാണ് ഉന്നതതല കൂടിയാലോചനകൾക്കു ശേഷം ജില്ലാ കലക്ടർ ദേശീയ ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചത്. തുടർന്ന് തിരുവല്ലയിൽ നിന്നും കമാൻഡർ പ്രദീഷിന്റെ നേതൃത്വത്തിലുള്ള 34 അംഗ എൻ.ഡി.ആർ.എഫ് സംഘം ശനിയാഴ്ച രാത്രി തന്നെ തലസ്ഥാനത്തെത്തി. മനുഷ്യശേഷി മതിയാകില്ലെന്ന തിരിച്ചറിവിൽ ടെക് നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെൻ റോബോട്ടിക്‌സ് കമ്പനി മാൻഹോൾ വൃത്തിയാക്കുന്നതിനു വികസിപ്പിച്ചെടുത്ത റോബോട്ടിനെയും അപകടസ്ഥലത്തെത്തിച്ചു. ആദ്യം ഒരു റോബോട്ടിനെയായിരുന്നു കൊണ്ടുവന്നത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ മറ്റൊന്നിനെയും എത്തിച്ചു.

ഇന്നലെ രാവിലെ ആറരമുതൽ വിശ്രമരഹിതമായ കഠിനാധ്വാനമാണ് രക്ഷാപ്രവർത്തകരും റോബോട്ടിക് സംവിധാനങ്ങളും നടത്തിയത്. നൈറ്റ് വിഷൻ കാമറ ഘടിപ്പിച്ച റോബോട്ട് രാവിലെ ടണലിനുള്ളിൽ പ്രവേശിച്ചപ്പോൾ തിരച്ചിൽ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ അത്യന്തം ദുർഘടമായിരുന്നു ടണലിനുള്ളിലെ സ്ഥിതി. സ്‌കൂബാ ഡൈവിങ് സംഘത്തിനു മുങ്ങി പരിശോധിക്കാൻ കഴിയാത്ത സ്ഥിതിയുമായിരുന്നു. തമ്പാനൂർ കോഫി ഹൗസ് മുതൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തെ കവാടം വരെയാണ് ആമയിഴഞ്ചാൻ തോട് ഭൂഗർഭ ഓടയിൽ കൂടി കടന്നുപോകുന്നത്. ആകെ 140 മീറ്ററാണ് ഓടയുടെ നീളം. കോഫി ഹൗസ് മുതൽ പവർ ഹൗസ് വരെ 35 മീറ്റർ മാത്രമേ ഓട പുറത്തുനിന്ന് കാണാനാകൂ. ബാക്കി ഭാഗമെല്ലാം ഭൂമിക്കടിയിലാണ്.114 മീറ്ററോളം ദൂരം ഓട റെയിൽവേ സ്‌റ്റേഷനു അടിയിലുള്ള ടണലിൽ കൂടി കടന്നുപോകുകയാണ്. ഈ ടണലിനുള്ളിൽ ചെറുടണലുകൾ പലദിശയിലേക്ക് പോകുന്നുമുണ്ട്.

തുരങ്കസമാനമായ ഭാഗത്ത് മാലിന്യത്തിൽ ചവിട്ടുമ്പോൾ ചതുപ്പിൽ താഴ്ന്നു പോകുന്നതു പോലെയാണെന്നു രക്ഷാപ്രവർത്തകർ പറയുന്നു. ഇറങ്ങാൻ ദുഷ്‌കരമായ മാൻഹോളുകളും, തള്ളിനീക്കാൻ കഴിയാത്ത മാലിന്യവും രൂക്ഷ ഗന്ധവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഉറച്ചുപോയ മാലിന്യത്തെ മറികടന്ന് മുങ്ങൽ വിദഗ്ധർക്കും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. റെയിൽവേ ലൈൻ മുകളിലൂടെ പോകുന്നതിനാൽ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിമിതിയും വെല്ലുവിളിയായി. ആകെ 117 മീറ്ററോളം നീളമുള്ള ടണലിൽ നൂറു മീറ്ററോളം പരിശോധന നടത്താൻ കഴിഞ്ഞുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ടണലിനുള്ളിലെ ചെറുടണലുകൾക്ക് ഉള്ളിലേക്ക് പ്രവേശിക്കുക എന്നത് രക്ഷാപ്രവർത്തകർക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഇന്ന് ഫയർഫോഴ്സിൻ്റെ പുതിയ സ്കൂബാ ടീമും നേവിയുടെവിദഗ്ധ സംഘവും ദേശീയ ദുരന്ത നിവാരണ സേനയുമായിരിക്കും തിരിച്ചിലിനിറങ്ങുക. തുടർച്ചയായ മൂന്നാം ദിനം നടത്തുന്ന കഠിനാധ്വാനം ലക്ഷ്യം കാണുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഫയർഫോഴ്സ് തിരുവനന്തപുരം റീജ്യനൽ ഓഫിസിനു കീഴിലുള്ള സുഭാഷ് കെ.ബി, സുജയൻ.കെ, അനു എസ്.പി, സജി എസ്.പി, വിദ്യാരാജ്, സന്തോഷ്, പ്രേംകുമാർ, വിജിൻ, രതീഷ് എന്നിങ്ങനെ ഒൻപത് പേരും കൊല്ലം റീജ്യനൽ ഓഫിസിനു കീഴിലുള്ള അഞ്ചു പേരും അടങ്ങിയ സ്‌കൂബാ ടീം അംഗങ്ങളാണ് ഇന്നലെ പകൽ തിരച്ചിൽ നടപടികളിൽ പങ്കെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  4 days ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  4 days ago
No Image

വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം

National
  •  4 days ago
No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  4 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  4 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  4 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  4 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  4 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  5 days ago