HOME
DETAILS

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍, ഹൈറിസ്‌കില്‍ 101 പേര്‍, 13 പേരുടെ സ്രവം ഇന്ന് പരിശോധിക്കും

  
July 22, 2024 | 6:39 AM

nipah-350-on-contact-list-101-on-high-risk

മലപ്പുറം: നിപാ ബാധിതനായി മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ സ്രവം തിങ്കളാഴ്ച പരിശോധിക്കും. രണ്ട് പാലക്കാട് സ്വദേശികളും നാല് തിരുവനന്തപുരം സ്വദേശികളും ഇതില്‍ ഉള്‍പ്പെടും. 

കുട്ടിയുമായി കോഴിക്കോട്ടെ ആശുപത്രിയില്‍വച്ചാണ് നാല് തിരുവനന്തപുരം സ്വദേശികള്‍ സമ്പര്‍ക്കത്തിലായത്. ഒമ്പതുപേരുടേത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍നിന്നും നാലുപേരുടേത് തിരുവനന്തപുരത്തെ വൈറോളജി ലാബില്‍നിന്നുമാണ് പരിശോധിക്കുന്നത്.

കോഴിക്കോട്ടുനിന്ന് പരിശോധിക്കുന്ന ഒമ്പതുപേരില്‍ കുട്ടിയുടെ മാതാപിതാക്കളുമുണ്ട്. ഇവര്‍ക്ക് ലക്ഷണങ്ങളില്ല. പാലക്കാട് സ്വദേശികളുടെ സ്രവവും ഇവിടെയാണ് പരിശോധിക്കുന്നത്. ഉച്ചയോടെ ഫലം പുറത്തുവരും. കുട്ടിയുടെ റൂട്ട് മാപ്പ് നവീകരിച്ചിട്ടുണ്ട്. 

നിലവില്‍ 350 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 68 ആരോഗ്യപ്രവര്‍ത്തകരാണ്. 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

പനി ബാധിച്ച ആദ്യനാളില്‍ കുട്ടി ട്യൂഷന്‍ സെന്ററിലേക്ക് സഞ്ചരിച്ച ബസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ യാത്രചെയ്തവരെയും നിരീക്ഷണത്തിലാക്കും. ഐസിഎംആര്‍ സംഘം നിലവില്‍ കോഴിക്കോട് എത്തി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയും സന്ദര്‍ശിക്കും. പൂണെ എന്‍ഐവിയുടെ ബാറ്റ് സര്‍വൈലന്‍സ് ടീമും സംസ്ഥാനത്തെത്തും.

മലപ്പുറം തുവ്വൂരില്‍ പനിയുണ്ടായിരുന്ന യുവാവ് മരിച്ചതിന്റെ കാരണം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൃഗങ്ങളുടെ സാമ്പിളുകള്‍ എടുക്കും. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. 

അതിനിടെ നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ദിർഹത്തിന് 25 രൂപ; നാട്ടിലേക്ക് പണമയക്കാൻ ഇതിലും ബെസ്റ്റ് ടൈം സ്വപ്നങ്ങളിൽ മാത്രം

uae
  •  5 days ago
No Image

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നു'; ഇനി കുടുംബം തീരുമാനിക്കട്ടെയെന്ന് എം.എ ബേബി

Kerala
  •  5 days ago
No Image

ഒമാൻ തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം; 3 വിദേശികൾ മരിച്ചു

oman
  •  5 days ago
No Image

വയനാട് കണിയാമ്പറ്റയില്‍ പതിനാലുകാരന് ക്രൂരമര്‍ദനം; കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

കിറ്റെക്‌സിന്റെ കണക്കുകളെല്ലാം സുതാര്യം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇ.ഡി നോട്ടിസ് നിഷേധിക്കാതെ സാബു എം ജേക്കബ്

Kerala
  •  5 days ago
No Image

ഇന്ത്യയിലെ നിപ വൈറസ് ബാധ: വിമാനത്താവളങ്ങളില്‍ പരിശോധന പുനരാരംഭിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ 

International
  •  5 days ago
No Image

'എല്ലാ കരാറുകളുടെയും മാതാവ്' സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പ് വച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും

International
  •  5 days ago
No Image

 സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കാത്തതില്‍ എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

പരോള്‍ ചട്ടം ലംഘിച്ച് പൊലിസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി; കുഞ്ഞിക്കൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തില്‍ പങ്കെടുത്തു, ദൃശ്യം പുറത്ത്

Kerala
  •  5 days ago
No Image

'ഗോമൂത്രത്തെ ലോകപ്രശസ്തമാക്കിയ താങ്കളുടെ പരമോന്നതമായ 'ഗവേഷണത്തെ' രാജ്യം അംഗീകരിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍' ഐ.ഐ.ടി മദ്രാസ് ഡയറക്ടറുടെ പത്മശ്രീയെ പരിഹസിച്ച് കോണ്‍ഗ്രസ്

National
  •  5 days ago