
ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന്; അസമില്‍ 28 മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തിലേക്ക് മാറ്റി

ന്യൂഡല്‍ഹി: പ്രിയപ്പെട്ടവരുടെ കൈകളില്‍ നിന്ന് പിടിച്ചു പറിച്ച് ഭരണകൂടം കൊണ്ടു പോവുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഹൃദയം പൊട്ടിക്കരയുന്നവര്‍. കാലങ്ങളായ തങ്ങളുറങ്ങിയ മണ്ണിനും തങ്ങള്‍ സ്‌നേഹിച്ച തങ്ങള്‍ വിയര്‍പ്പൊഴുക്കിയ നാടിനും തങ്ങളന്യരാണെന്നു പറഞ്ഞ് ഇറക്കി വിടാനെത്തിയവര്‍ക്കു മുന്നില്‍ അവര്‍ മറ്റെന്തു ചെയ്യാന്‍. നിസ്സഹയതയുടെ കണ്ണീരുകളെ വകവെക്കാതെ 28 മുസ്‌ലിംകളെയാണ് അസമില്‍ നിങ്ങളീ നാട്ടിലെ പൗരന്‍മാരല്ലെന്നു പറഞ്ഞ് തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയിരിക്കുന്നത്.
വിവാദമായ പൗരത്വഭേദഗതി നിയമ(സി.എ.എ) പ്രകാരം രാജ്യത്ത് പൗരത്വം കൊടുത്തുകൊണ്ടിരിക്കെയാണിത്. ബാര്‍പേട്ട ജില്ലയില്‍നിന്നുള്ള ബംഗാളി മുസ്‌ലിംകളായ 18 പുരുഷന്‍മാരെയും 10 സ്ത്രീകളെയുമാണ് വിദേശികളെന്ന ഫോറിനേഴ്‌സ് ട്രിബൂണല്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തടങ്കലിലേക്ക് മാറ്റിയത്. വിദേശികളെന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കാനായി നിര്‍മിച്ച ഗോള്‍പ്പാറ ജില്ലയിലുള്ള മട്ടിയ ട്രാന്‍സിറ്റ് ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്.
Just listen to the cries of these Muslims whose family members were sent to detention camp in Assam. While other communities are given citizenship under CAA, Muslims are being sent to detention camps. pic.twitter.com/dnWOTMbPnO
— Aasif Mujtaba (@MujtabaAasif) September 3, 2024
ബാര്‍പേട്ട ജില്ലാ പൊലിസ് മേധാവിയുടെ ആസ്ഥാനത്തുനിന്ന് ഇവരെ തടങ്കല്‍പാളയത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അസമിലെ ആക്ടിവിസ്റ്റുകള്‍ പുറത്തുവിട്ടു. ബസിനുള്ളിലുള്ളവര്‍ ഓഫിസിന്റെ ഗേറ്റിന് ചുറ്റുംകൂടിയ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവരോട് യാത്രപറയുന്നതും പൊട്ടിക്കരയുന്നതുമായ അതിവൈകാരികനിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.
അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) പ്രകാരം പൗരത്വത്തില്‍ സംശയിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ബോഡിയാണ് ഫോറിനേഴ്‌സ് ട്രിബൂണല്‍. ഇത്തരത്തില്‍ 100 ഓളം ട്രിബൂണലുകളാണ് അസമിലുള്ളത്. തടങ്കലില്‍പാര്‍പ്പിക്കുന്ന ഇവരെ മതിയായ രേഖകള്‍ ശരിയാക്കിയ ശേഷം 'അവരുടെ രാജ്യങ്ങളിലേ'ക്ക് നാടുകടത്തുന്നതാണ് രീതി. നിലവില്‍ ഗോള്‍പ്പാറ തടവുകേന്ദ്രത്തില്‍ 400 സ്ത്രീകളടക്കം 3,000 ലധികം അന്തേവാസികളാണുള്ളത്.
എന്‍.ആര്‍.സി പ്രകാരം പൗരത്വ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ 'ഡി'വോട്ടര്‍ (സംശയിക്കപ്പെട്ട വോട്ടര്‍) കാറ്റഗറിയിലായിരിക്കും അറിയപ്പെടുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമപ്രകാരം ഇവര്‍ക്ക് വോട്ടാവകാശം ഉണ്ടാകില്ല. ഇത്തരത്തില്‍ 1,19,570 ഡി വോട്ടര്‍മാരാണ് അസമിലുള്ളത്. ഇതില്‍ 54,411 പേരെ വിദേശികളെന്ന് കണ്ടെത്തിയതായി കഴിഞ്ഞമാസം സംസ്ഥാന ആഭ്യന്തരവകുപ്പ് അസം നിയമസഭയെ അറിയിച്ചിരുന്നു.
നേരത്തെ തടവുകേന്ദ്രം എന്നാണ് ഇവരെ പാര്‍പ്പിച്ചിരുന്ന മട്ടിയ ട്രാന്‍സിറ്റ് ക്യാപ് അറിയപ്പെട്ടിരുന്നത്. ക്യാംപിലെ അന്തേവാസികള്‍ക്ക് പഴയ തടവുകേന്ദ്രത്തെ അപേക്ഷിച്ച് പരസ്പരം ഇടപഴകാനടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്.
സ്‌കൂള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളിലെ അക്ഷരത്തെറ്റുകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാലും എന്‍.ആര്‍.സി പട്ടികയില്‍ പുറത്തായവരുണ്ടെന്ന് നേരത്തെ അസം സന്ദര്‍ശിച്ച സുപ്രഭാതം ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോറിനേഴ്‌സ് ട്രിബൂണല്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടുന്നവര്‍ക്ക് പിന്നീട് മേല്‍ക്കോടതികളുടെ ഇടപെടല്‍മൂലം പൗരത്വം ലഭിക്കുന്ന വാര്‍ത്തകളും ഉണ്ട്.
എന്നാല്‍, 12 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ പൗരത്വം തിരിച്ചുകിട്ടിയപ്പോഴേക്കും അസം സ്വദേശിയായ റഹീം അലി മരിച്ചിരുന്നുവെന്നും ഹരജിക്കാരന്‍ മരിച്ചത് കോടതിയോ അഭിഭാഷകന്‍ പോലുമോ അറിഞ്ഞിരുന്നില്ലെന്നും കഴിഞ്ഞമാസം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേസില്‍ വിജയം കൈവരിച്ചത് റഹീം അലിയുടെ ബന്ധുക്കളും അറിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ
National
• 3 days ago
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി
Kerala
• 3 days ago
ഒരു സ്‌പോൺസറുടെയും ആവശ്യമില്ലാതെ യുഎഇയിൽ 120 ദിവസം താമസിച്ച് തൊഴിൽ അന്വേഷിക്കാം! എങ്ങനെയെന്നല്ലേ? ഉടൻ തന്നെ ജോബ് സീക്കർ വിസക്ക് അപേക്ഷിക്കു
uae
• 3 days ago
ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി
Cricket
• 3 days ago
സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം
Business
• 3 days ago
അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്
Cricket
• 3 days ago
കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും
Kuwait
• 3 days ago
ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ
National
• 3 days ago
രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)
Economy
• 3 days ago
ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അംഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം
oman
• 3 days ago
പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്കൈ
Cricket
• 3 days ago
സസ്പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍
Kerala
• 3 days ago
'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത്
International
• 3 days ago
'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 3 days ago
അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന
Kerala
• 3 days ago
ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍
uae
• 3 days ago
'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Kerala
• 3 days ago
വിവാദ വഖ്ഫ് ഭേദഗതി നിയമം: കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും
Kerala
• 3 days ago
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്
Cricket
• 3 days ago
അമീബിക് മസ്തിഷ്ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി
Kerala
• 3 days ago
മലയാളി പൊളിയാ...കേരളത്തിലെ ജനങ്ങളുടെ കൈവശം ആർ.ബി.ഐയുടെ കരുതൽ ശേഖരത്തേക്കാൾ രണ്ടിരട്ടിയിലധികം സ്വർണം
Kerala
• 3 days ago