HOME
DETAILS

ഇന്ത്യന്‍ പൗരന്‍മാരല്ലെന്ന്; അസമില്‍ 28 മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തിലേക്ക് മാറ്റി

  
Web Desk
September 04, 2024 | 7:43 AM

Assam Authorities Detain 28 Muslims Amid Citizenship Amendment Act Controversy

ന്യൂഡല്‍ഹി:  പ്രിയപ്പെട്ടവരുടെ കൈകളില്‍ നിന്ന് പിടിച്ചു പറിച്ച് ഭരണകൂടം കൊണ്ടു പോവുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഹൃദയം പൊട്ടിക്കരയുന്നവര്‍. കാലങ്ങളായ തങ്ങളുറങ്ങിയ മണ്ണിനും തങ്ങള്‍ സ്‌നേഹിച്ച തങ്ങള്‍ വിയര്‍പ്പൊഴുക്കിയ നാടിനും തങ്ങളന്യരാണെന്നു പറഞ്ഞ് ഇറക്കി വിടാനെത്തിയവര്‍ക്കു മുന്നില്‍ അവര്‍ മറ്റെന്തു ചെയ്യാന്‍. നിസ്സഹയതയുടെ കണ്ണീരുകളെ വകവെക്കാതെ 28 മുസ്‌ലിംകളെയാണ് അസമില്‍ നിങ്ങളീ നാട്ടിലെ പൗരന്‍മാരല്ലെന്നു പറഞ്ഞ് തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയിരിക്കുന്നത്. 

വിവാദമായ പൗരത്വഭേദഗതി നിയമ(സി.എ.എ) പ്രകാരം രാജ്യത്ത് പൗരത്വം കൊടുത്തുകൊണ്ടിരിക്കെയാണിത്.  ബാര്‍പേട്ട ജില്ലയില്‍നിന്നുള്ള ബംഗാളി മുസ്‌ലിംകളായ 18 പുരുഷന്‍മാരെയും 10 സ്ത്രീകളെയുമാണ് വിദേശികളെന്ന ഫോറിനേഴ്‌സ് ട്രിബൂണല്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തടങ്കലിലേക്ക് മാറ്റിയത്. വിദേശികളെന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കാനായി നിര്‍മിച്ച ഗോള്‍പ്പാറ ജില്ലയിലുള്ള മട്ടിയ ട്രാന്‍സിറ്റ് ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്. 

ബാര്‍പേട്ട ജില്ലാ പൊലിസ് മേധാവിയുടെ ആസ്ഥാനത്തുനിന്ന് ഇവരെ തടങ്കല്‍പാളയത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അസമിലെ ആക്ടിവിസ്റ്റുകള്‍ പുറത്തുവിട്ടു. ബസിനുള്ളിലുള്ളവര്‍ ഓഫിസിന്റെ ഗേറ്റിന് ചുറ്റുംകൂടിയ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവരോട് യാത്രപറയുന്നതും പൊട്ടിക്കരയുന്നതുമായ അതിവൈകാരികനിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) പ്രകാരം പൗരത്വത്തില്‍ സംശയിക്കപ്പെടുന്നവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ബോഡിയാണ് ഫോറിനേഴ്‌സ് ട്രിബൂണല്‍. ഇത്തരത്തില്‍ 100 ഓളം ട്രിബൂണലുകളാണ് അസമിലുള്ളത്. തടങ്കലില്‍പാര്‍പ്പിക്കുന്ന ഇവരെ മതിയായ രേഖകള്‍ ശരിയാക്കിയ ശേഷം 'അവരുടെ രാജ്യങ്ങളിലേ'ക്ക് നാടുകടത്തുന്നതാണ് രീതി. നിലവില്‍ ഗോള്‍പ്പാറ തടവുകേന്ദ്രത്തില്‍ 400 സ്ത്രീകളടക്കം 3,000 ലധികം അന്തേവാസികളാണുള്ളത്. 
എന്‍.ആര്‍.സി പ്രകാരം പൗരത്വ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ 'ഡി'വോട്ടര്‍ (സംശയിക്കപ്പെട്ട വോട്ടര്‍) കാറ്റഗറിയിലായിരിക്കും അറിയപ്പെടുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമപ്രകാരം ഇവര്‍ക്ക് വോട്ടാവകാശം ഉണ്ടാകില്ല. ഇത്തരത്തില്‍ 1,19,570 ഡി വോട്ടര്‍മാരാണ് അസമിലുള്ളത്. ഇതില്‍ 54,411 പേരെ വിദേശികളെന്ന് കണ്ടെത്തിയതായി കഴിഞ്ഞമാസം സംസ്ഥാന ആഭ്യന്തരവകുപ്പ് അസം നിയമസഭയെ അറിയിച്ചിരുന്നു. 

നേരത്തെ തടവുകേന്ദ്രം എന്നാണ് ഇവരെ പാര്‍പ്പിച്ചിരുന്ന മട്ടിയ ട്രാന്‍സിറ്റ് ക്യാപ് അറിയപ്പെട്ടിരുന്നത്. ക്യാംപിലെ അന്തേവാസികള്‍ക്ക് പഴയ തടവുകേന്ദ്രത്തെ അപേക്ഷിച്ച് പരസ്പരം ഇടപഴകാനടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്.
സ്‌കൂള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രേഖകളിലെ അക്ഷരത്തെറ്റുകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാലും എന്‍.ആര്‍.സി പട്ടികയില്‍ പുറത്തായവരുണ്ടെന്ന് നേരത്തെ അസം സന്ദര്‍ശിച്ച സുപ്രഭാതം ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോറിനേഴ്‌സ് ട്രിബൂണല്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടുന്നവര്‍ക്ക് പിന്നീട് മേല്‍ക്കോടതികളുടെ ഇടപെടല്‍മൂലം പൗരത്വം ലഭിക്കുന്ന വാര്‍ത്തകളും ഉണ്ട്.

എന്നാല്‍, 12 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ പൗരത്വം തിരിച്ചുകിട്ടിയപ്പോഴേക്കും അസം സ്വദേശിയായ റഹീം അലി മരിച്ചിരുന്നുവെന്നും ഹരജിക്കാരന്‍ മരിച്ചത് കോടതിയോ അഭിഭാഷകന്‍ പോലുമോ അറിഞ്ഞിരുന്നില്ലെന്നും കഴിഞ്ഞമാസം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേസില്‍ വിജയം കൈവരിച്ചത് റഹീം അലിയുടെ ബന്ധുക്കളും അറിഞ്ഞില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  9 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  9 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  9 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  9 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  9 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  9 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  9 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  9 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  9 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  9 days ago