HOME
DETAILS

യു.പി: സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നെന്ന് ആരോപിച്ച് ഏഴുവയസ്സുകാരനെ പുറത്താക്കി; കടുത്ത വർഗീയ പരാമർശങ്ങൾ നടത്തി പ്രിൻസിപ്പൽ

  
September 06 2024 | 03:09 AM

seven-year-old Muslim student was reportedly expelled from school in amroha for allegedly bringing non-vegetarian food for lunch

ന്യൂഡൽഹി: സ്‌കൂളിൽ മാംസാഹാരം കൊണ്ടുവന്നുവെന്ന് ആരോപിച്ച് ഏഴുവയസ്സുകാരനെ പുറത്താക്കി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹിൽട്ടൺ പബ്ലിക് സ്‌കൂളിലാണ് സംഭവം. കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയാണ് കുട്ടിയെ പ്രിൻസിപ്പൽ അവ്‌നീഷ് ശർമ പുറത്താക്കിയത്. കുട്ടിയുടെ മാതാവും പ്രിൻസിപ്പലും തമ്മിൽ സംസാരിക്കുന്നതിന്റെ വിഡിയോ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സ്‌കൂളിലേക്ക് കുട്ടി മാംസാഹാരം കൊണ്ടുവന്നിട്ടില്ലെന്ന് മാതാവ് പറയുന്നുണ്ടെങ്കിലും, വിദ്വേഷം നിറഞ്ഞ വാക്കുകളോടെയാണ് പ്രിൻസിപ്പൽ ഇതിന് മറുപടി പറയുന്നത്. മാംസാഹാരം കൊണ്ടുവരികയും രാമക്ഷേത്രം തകർക്കുകയും ഹിന്ദുക്കളെ മർദിക്കുകയും ചെയ്യുന്ന വിദ്യാർഥികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഇത്തരം വാദങ്ങളെ മാതാവ് ചോദ്യംചെയ്യുന്നതും വിഡിയോയിലുണ്ട്.

കുട്ടിയോട് മാംസാഹാരം കൊണ്ടുവരരുതെന്ന് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നതായും വീണ്ടും കൊണ്ടുവന്നത് കൊണ്ടാണ് പുറത്താക്കിയതെന്നും പറഞ്ഞ പ്രിൻസിപ്പൽ, ഏഴുവയസ്സുകാരൻ സഹപാഠികളെ മതംമാറ്റാൻ ശ്രമിച്ചെന്നും ആരോപിച്ചു. കുട്ടിയെ മണിക്കൂറുകളോളം മുറിക്കുള്ളിൽ പൂട്ടിയിട്ടുവെന്നും സ്‌കൂളിൽ വർഗീയവിഭജം ഉണ്ടെന്നും മാതാവ് സബ്ര സൈഫി ആരോപിച്ചു. കുട്ടിയെ മാതാവിനെ കണ്ട പ്രദേശത്തെ കോൺഗ്രസ് നേതാവ് ഡോ. മീരജ് ഹുസൈൻ, എല്ലാ നിയമസഹായവും നൽകുമെന്ന് വാഗ്ദാനംചെയ്തു.

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിദ്വേഷം നിറഞ്ഞ നടപടികളിലൂടെ യു.പിയിലെ മറ്റൊരു സ്‌കൂൾ പ്രിൻസിപ്പൽ വാർത്തയിൽ ഇടംപിടിച്ചിരുന്നു. മുസ്ലിം ബാലനെ ഹിന്ദു കുട്ടികളെക്കൊണ്ട് അടിച്ചിപ്പിച്ച വനിതാ പ്രിൻസിപ്പലിന്റെ നടപടിയാണ് മുമ്പ് വിവാദമായത്.

 

A seven-year-old Muslim student was reportedly expelled from Hilton Public School in Amroha for allegedly bringing non-vegetarian food for lunch and stating that he would convert Hindus to Muslims by feeding them non-veg food and would destroy temples. The incident came to light after a video circulated on social media recording the conversation between the school principal, Avnish Sharma and boy’s mother, Sabra Saifi.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  6 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  6 days ago
No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  6 days ago
No Image

യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Saudi-arabia
  •  6 days ago
No Image

ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ

International
  •  6 days ago
No Image

ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം

National
  •  6 days ago
No Image

പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം

International
  •  6 days ago
No Image

ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍

uae
  •  6 days ago
No Image

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

International
  •  6 days ago
No Image

സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി

National
  •  6 days ago