HOME
DETAILS

ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പിക്കൊപ്പം മുഖ്യമന്ത്രിയുടെ രണ്ട് അടുപ്പക്കാരും?

  
Web Desk
September 10, 2024 | 3:26 AM

Controversy Surrounds ADGP MR Ajith Kumars Meetings with RSS Leaders in Thiruvananthapuram

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് രാം മാധവുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനൊപ്പം രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നതായി സൂചന. ഇരുവരും  മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരാണെന്നാണ് വിവരം. കണ്ണൂരുകാരനായ ബിസിനസുകാരനാണ് ഒരാള്‍. രണ്ടാമന്‍ പിണറായിയുടെ ബന്ധുവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൂടിക്കാഴ്ച വിവരം വിവാദമായതോടെ പൊലിസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ ദൂതുമായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ സംരക്ഷണവും പകരം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ജയത്തിനുള്ള സഹായവുമാണ് ആര്‍.എസ്.എസിനും മുഖ്യമന്ത്രിക്കുമിടയിലെ 'ഡീല്‍' എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ മാറ്റാന്‍ സി.പി.എമ്മില്‍ നിന്നും എല്‍.ഡി.എഫില്‍ നിന്നും സമ്മര്‍ദം ഉയരുമ്പോഴും നടപടി എടുക്കാതെ മൗനം തുടരുകയാണ് മുഖ്യമന്ത്രി. ആര്‍.എസ്.എസ് നേതാക്കളുമായി അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ച ഗൗരവകരമെന്നും നടപടി വേണം എന്നുമാണ് ഉയരുന്ന ആവശ്യം. എന്നാല്‍ സ്വകാര്യ സന്ദര്‍ശനം എന്ന അജിത് കുമാറിന്റെ വിശദീകരണം ഇടത് നേതാക്കള്‍ പോലും തള്ളിയിട്ടും മുഖ്യമന്ത്രി ഇപ്പോഴും തീരുമാനമെടുക്കാതെ തുടരുകയാണ്.

2023 മെയ് 22ന് ആയിരുന്നു ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ, 10 ദിവസത്തിനു ശേഷം ആര്‍.എസ്.എസ് നേതാവ് റാം മാധവിനെ കോവളത്ത് വെച്ചും അജിത് കുമാര്‍ കണ്ടു. രണ്ട് കൂടിക്കാഴ്ചകള്‍ നടന്നതും ഇന്റലിജന്‍സ് സര്‍ക്കാരിനെ ആ സമയത്ത് അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല.

വിഷയത്തില്‍ ഇതുവരെയും മാധ്യമങ്ങളെ കാണാനും മുഖ്യമന്ത്രി തയാറായിട്ടില്ല. വയനാട് ദുരന്തത്തിന്റെ ഘട്ടംമുതല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായപ്പോള്‍ വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി തന്റെ വിശ്വസ്തര്‍ക്കെതിരേ ഗുരുതര ആരോപണം ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു പ്രതികരണത്തിനും തയാറായിട്ടില്ല. കഴിഞ്ഞമാസം 20നാണ് മുഖ്യമന്ത്രി ഏറ്റവും ഒടുവില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. അതിനുശേഷം 20 ദിവസം പിന്നിട്ടു. കഴിഞ്ഞയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എയ്‌റോ ലോഞ്ചിന് എത്തിയപ്പോള്‍ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ അജിത് കുമാറിനെതിരേ അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു തള്ളുകയായിരുന്നു.

 

 

ADGP M.R. Ajith Kumar faces opposition pressure after secret meetings with RSS leaders. Accusations of a political deal between Kerala's Chief Minister and the RSS spark controversy. Read more for details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  9 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  9 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  9 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  9 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  9 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  9 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  9 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  9 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  9 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  9 days ago