HOME
DETAILS

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

  
Web Desk
September 17, 2024 | 4:20 AM

 BJP and Hindutva Groups Face FIR for Violent Protests Near Mosque in Shimla

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് തലസ്ഥാനമായ ഷിംലയ്ക്ക് സമീപത്തെ സഞ്ചൗലിയിലെ മുസ്ലിം പള്ളിക്ക് മുന്നില്‍ അക്രമാസക്ത പ്രതിഷേധപരിപാടികള്‍ നടത്തുകയും പൊലിസിന് നേരെ കല്ലെറിയുകുയം ചെയ്ത സംഭവത്തില്‍ ബി.ജെ.പിയുടെയും തീവ്രഹിന്ദുത്വ സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. അഞ്ചുനില വരുന്ന പള്ളി മുഴുവനായും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമസമരം നടത്തിയ അമ്പതോളം പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികളില്‍ പ്രാദേശിക ബി.ജെ.പി, വി.എച്ച്.പി നേതാക്കളും ഉള്‍പ്പെടും.

വിദ്വേഷം പ്രചരിപ്പിക്കല്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, കടന്നുകയറ്റം, വ്യാജ പ്രചാരണം, നിയമപാലകരുടെ ഉത്തരവ് ധിക്കരിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പി, വി.എച്ച്.പി, ഹിന്ദു ജാഗരന്‍ മഞ്ച് എന്നിവ കൂടാതെ പ്രാദേശികപേരുകളുള്ള തീവ്രഹിന്ദുത്വ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 


പ്രതിഷേധക്കാരെ തടഞ്ഞതോടെ ഇവര്‍ പൊലിസിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ആറ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഇതുള്‍പ്പെടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആകെ എട്ടു എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ചെയ്തത്. രണ്ടുപൊലിസുകാരുടെ നില ഗുരുതരമാണ്. പരുക്കിന്റെ സ്വഭാവം പരിഗണിച്ച് എഫ്.ഐ.ആറില്‍ ഗുരുതരവകുപ്പുകളും ചേര്‍ക്കുമെന്ന് പൊലിസ് അറിയിച്ചു.

വി.എച്ച്.പി സംസ്ഥാന സെക്രട്ടറി തുഷാര്‍ ദോഗര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ചന്ദന്‍ ബോധ് കത്പ, ബി.ജെ.പി ഷിംല ഇന്‍ ചാര്‍ജ് സഞ്ജയ് സൂദ്, ഷിംലയിലെ ബി.ജെ.പി കൗണ്‍സിലര്‍ രാജേന്ദ്ര ചൗഹാന്‍, മുന്‍ കൗണ്‍സിലര്‍മാരായ ഖിലാനി പുരാന്‍ ലാല്‍, സഞ്ജീവ് താക്കൂര്‍, പള്ളി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് യശ്പാല്‍ ശര്‍മ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. സഞ്ജൗലിയിലെ പള്ളിക്ക് മുന്നില്‍ ദിവസങ്ങളായി തമ്പടിച്ച് പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതുലംഘിച്ചാണ് ഹിന്ദുത്വവാദികള്‍ സ്ഥലത്ത് തമ്പടിച്ചത്. നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം പേരെ തിരിച്ചറിഞ്ഞതായി ജില്ലാ പൊലിസ് മേധാവി സഞ്ജീവ് ഗാണ്ഡി പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ചില പ്രതികള്‍ ഒളിവില്‍ പോയതായി മനസ്സിലായി. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് പള്ളിക്ക് മുന്നിലെ പ്രതിഷേധ പരിപാടികളെന്നും പൊലിസ് മേധാവി പറഞ്ഞു. 

അതേസമയം, മുനിസിപ്പാലിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പള്ളിയുടെ രണ്ടുനില പൊളിച്ചുതുടങ്ങിയിട്ടുണ്ട്. മതിയായ അനുമതിയില്ലാതെയാണ് ഈ രണ്ടുനിലകള്‍ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഷിംല മുനിസിപ്പിലാറ്റി ഈ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ 30 ദിവസത്തെ സാവകാശമാണ് കമ്മിറ്റിക്ക് നല്‍കിയത്. പള്ളി അനധികൃതമാണെങ്കില്‍ പൊളിച്ചുനീക്കാമെന്ന് പള്ളി കമ്മിറ്റി മുനിസിപ്പാലിറ്റിയെ അറിയിച്ചിരുന്നു. സഞ്ചൗലിയിലെ പള്ളിയുടെ അധികമായി നിര്‍മിച്ച രണ്ടുനില പൊളിക്കാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ഹിമാചല്‍പ്രദേശിലെ മാണ്ഡിയിലെ പള്ളിക്കെതിരെയും ഹിന്ദുത്വവാദികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇവിടെയും പ്രതിഷേധപരിപാടികള്‍ ശക്തമാക്കാനാണ് ഹിന്ദുത്വവാദികളുടെ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ഞാൻ കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; റെയിൽവേയിലെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി പ്രധാനമന്ത്രി

National
  •  6 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  6 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  6 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  6 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  6 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  6 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  6 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  6 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  6 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും; in-depth

National
  •  6 days ago