HOME
DETAILS

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

  
Web Desk
September 20, 2024 | 3:58 AM

Israel Launches Airstrikes on Southern Lebanon Following Hezbollah Leaders Address

തെല്‍ അവീവ്: ഹിസ്ബുല്ല മേധാവി ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാന് നേരെ ആക്രമണം നടത്തി ഇസ്‌റാഈല്‍.  തെക്കന്‍ ലബനാന് നേരെയാണ് ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. 52 ആക്രമണങ്ങള്‍ തെക്കന്‍ ലബനാനില്‍ നടത്തിയെന്നാണ് ഇസ്‌റാഈല്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഹിസ്ബുല്ല മേധാവിയുടെ അഭിസംബോധനക്ക് ഇടയിലാണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇസ്‌റാഈല്‍ ആക്രമണത്തിന് ഉടനടി ഹിസ്്ബുല്ല മറുപടി നല്‍കി. ഇസ്‌റാഈല്‍ െൈസനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍. 17 ആക്രമണങ്ങളാണ് മേഖലയില്‍ ഹിസ്ബുല്ല നടത്തിയത്. വെള്ളിയാഴ്ച രാവിലെയും ആക്രമണങ്ങള്‍ തുടരുമെന്ന സൂചനയും ഹിസ്ബുല്ല നല്‍കിയിട്ടുണ്ട്.

പേജര്‍ വോകി ടോക്കി ആക്രമണങ്ങള്‍ കൂട്ടക്കൊലയാണെന്നും ഭീകരപ്രവര്‍ത്തനമാണെന്നും ഹിസ്ബുല്ല തലവന്‍ ഹസന്‍ നസറുല്ല പറഞ്ഞു. ലബനാന്റെ പരമാധികാരത്തിനും ജനങ്ങള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറികളെ കുറിച്ച് അന്വേഷിക്കാന്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനാണ് ഇസ്‌റാഈല്‍ ശ്രമിച്ചത്. പല പേജറുകളും പ്രവര്‍ത്തിക്കാത്തതിനാലും സിച്ച് ഓഫ് ആയതിനാലുമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. ലബനാനിലെ ജനങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ഇസ്‌റാഈലിനും ഹിസ്ബുല്ലക്കും പരിഹാരമല്ല.

മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേരാണ് ലബനാനില്‍ മരിച്ചത്. 3000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കിടോക്കി പൊട്ടിത്തെറിയില്‍ മരണം 20 ആയിരുന്നു. 450 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്ന് ലബനന്‍ മാധ്യമങ്ങള്‍ പറയുന്നു.

Following an address by Hezbollah leader Hassan Nasrallah, Israel launched 52 airstrikes on Southern Lebanon



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസ അധ്യാപകന്റെ മരണം: കൊലപാതക ആരോപണത്തിൽ ഉറച്ച് കുടുംബം; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം

National
  •  2 days ago
No Image

സംസ്ഥാനത്ത് പലയിടത്തും വേനൽമഴയും കാറ്റും; അട്ടപ്പാടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ചു

Kerala
  •  2 days ago
No Image

കാസർകോട് പൊലിസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

Kerala
  •  2 days ago
No Image

ബം​ഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി നാടകീയ നീക്കങ്ങൾ; ബാലറ്റ് പെട്ടികൾ തുറന്നുവെന്ന് തൃണമൂൽ;സ്ട്രോങ് റൂമിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു

National
  •  2 days ago
No Image

"ദുബൈയുടെ ആത്മാവ് കുടികൊള്ളുന്നത് അവിടുത്തെ ജനങ്ങളിൽ"; ശൈഖ് ഹംദാന്റെ സന്ദേശം ഏറ്റെടുത്ത് ലോകം; നന്ദി പ്രവാഹവുമായി പ്രവാസികൾ

uae
  •  2 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം; മെയ് മാസത്തിൽ സന്ദർശകർക്കായി വൻ ഇളവുകൾ

uae
  •  2 days ago
No Image

ഋഷഭ് പന്ത് പുറത്തേക്ക്? ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

Kerala
  •  2 days ago
No Image

മാട്രിമോണിയൽ സൈറ്റിലൂടെ തട്ടിപ്പ്: രാമനാട്ടുകര സ്വദേശിക്ക് നഷ്ടമായത് 34 ലക്ഷം രൂപ; യുവതിക്കായി തിരച്ചിൽ

Kerala
  •  2 days ago
No Image

യുഎഇയിൽ വൻ ആയുധവേട്ട: 15 മില്യൺ ഡോളറിന്റെ ആയുധക്കടത്ത് തകർത്തു; 13 പേർ പിടിയിൽ

uae
  •  2 days ago
No Image

കോഴിക്കോട് ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല; പൊലിസ് തിരച്ചിൽ ആരംഭിച്ചു

Kerala
  •  2 days ago