HOME
DETAILS

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

  
Web Desk
September 24, 2024 | 1:27 AM

Iran Issues Ban on Communication Devices Following Hezbollah Explosion

തെഹ്‌റാൻ: ലബ്‌നാനിലെ സായുധസംഘമായ ഹിസ്ബുല്ല അംഗങ്ങളുടെ പേജറുകളും വാക്കിടോക്കികളും ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്ന് വാക്കിടോക്കിയുൾപ്പെടെ എല്ലാ ആശയവിനിമയ ഉപകരണങ്ങളും ഉപേക്ഷിക്കാൻ സൈനികർക്ക് നിർദേശം നൽകി ഇറാൻ വിപ്ലവ സേന (ഐ.ആർ.ജി.സി). രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആശയവിനിമയ ഉപകരണങ്ങൾ മാത്രമല്ല, എല്ലാതരം ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിക്കാനാണ് ഐ.ആർ.ജി.സിയുടെ നിർദേശം. തങ്ങളുടെ പക്കലുള്ള ഉപകരണങ്ങളിൽ അധികവും ഇറാനിൽ നിർമിച്ചതോ ചൈന, റഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതോ ആണെന്നാണ് ഇറാൻ ഉദ്യോഗസ്ഥർ പറയുന്നത്. എങ്കിലും ഇസ്‌റാഈലി ഏജന്റുമാരുടെ നുഴഞ്ഞുകയറ്റമോ അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഇറാനി ചാരന്മാരോ ഉണ്ടാകാമെന്ന ആശങ്കയിലാണ് നടപടി. അങ്ങനെയുള്ളവരെ കണ്ടെത്താനായി ഇതിനകം ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഇറാനിലും വിദേശത്തുമുള്ള പല ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളും അവർ നടത്തിയ യാത്രകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരുകയാണ്.

സെപ്റ്റംബർ 17ന് ലബ്‌നാനിലെ പലയിടങ്ങളിലായി പേജറുകളും തൊട്ടടുത്ത ദിവസം വാക്കിടോക്കികളും പൊട്ടിത്തെറിച്ച് 39 പേരാണ് കൊല്ലപ്പെട്ടത്. 3000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിക്കാൻ ഹിസ്ബുല്ല ആഹ്വാനം ചെയ്തിരുന്നു. സ്‌ഫോടനത്തിനു പിന്നിൽ ഇസ്‌റാഈലാണെന്ന് ഹിസ്ബുല്ല ആരോപിക്കുന്നു. അതേസമയം ഇതിനു പിന്നിൽ തങ്ങളാണെന്നത് ഇസ്‌റാഈൽ നിഷേധിച്ചിട്ടില്ല.

ശത്രുസേനയുടെ ഹാക്കിങ് ഒഴിവാക്കുന്നതിന് മൊബൈൽ ഫോണിനു പകരം വാക്കിടോക്കി പോലുള്ള ആശയവിനിമയ ഉപകരണങ്ങളാണ് ഐ.ആർ.ജി.സി ഉപയോഗിക്കുന്നത്. അതേസമയം രണ്ട് ദശാബ്ദമായി ഇറാൻ സേന പേജർ ഉപയോഗിക്കുന്നില്ല. പടിഞ്ഞാറൻ രാജ്യങ്ങളുടെ അപരോധം നിലനിൽക്കുന്നതിനാൽ സ്വന്തമായി വികസിപ്പിച്ച റേഡിയോ ട്രാൻസ്മിഷൻ ആണ് ഇറാൻ സേന ഉപയോഗിക്കുന്നത്. നേരത്തെ ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നും ആശയവിനിമയ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.

രണ്ടുലക്ഷത്തോളം അംഗബലമുള്ള ഐ.ആർ.ജി.സി പരമോന്നത നേതാവ് അലി ഖാംനഇയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ലബ്‌നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂത്തികൾ, ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങൾ എന്നിവർക്കെല്ലാം ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുന്നത് ഐ.ആർ.ജി.സിയാണ്.

 

മിസൈൽ- ആണവ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി 

പേജറുകളും വാക്കിടോക്കികളും ആയുധമാക്കി ഇസ്‌റാഈൽ നൂതന യുദ്ധതന്ത്രങ്ങളുമായി രംഗത്തെത്തിയതോടെ രാജ്യത്തെ മിസൈൽ, ആണവ കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കി ഇറാൻ. കഴിഞ്ഞവർഷം ഇറാന്റെ മിസൈൽ പദ്ധതി തകർക്കാൻ ഇസ്‌റാഈൽ ശ്രമം നടത്തിയതിനെ തുടർന്ന് ഈ കേന്ദ്രങ്ങൾക്ക് നേരത്തെ തന്നെ സുരക്ഷ വർധിപ്പിച്ചിരുന്നു.

ഇറാന്റെ സഹായത്തോടെ വികസിപ്പിച്ച ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യമനിലെ ഹൂത്തി സേന അടുത്തിടെ ഇസ്‌റാഈലിലേക്ക് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹിസ്ബുല്ല വിക്ഷേപിച്ച മിസൈലുകൾ ഇസ്‌റാഈലിന്റെ അയേൺഡോം വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച് ഇസ്‌റാഈലിലെ വിമാനത്താവളത്തിലും സൈനിക താവളത്തിലും പതിച്ചിരുന്നു.

Iran's Revolutionary Guard has banned communication devices, including pagers and walkie-talkies, after an explosion involving Hezbollah. The directive aims to prevent infiltration by Israeli agents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂർ സമാധാനത്തിലേക്ക്? പുതിയ സർക്കാർ അധികാരത്തിലേക്ക്

National
  •  12 days ago
No Image

മൂന്ന് മക്കളുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; മകളെ കനാലിൽ മുക്കിക്കൊന്ന പിതാവ് അറസ്റ്റിൽ

National
  •  12 days ago
No Image

ആസ്‌ട്രേലിയയില്‍ 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി 

International
  •  12 days ago
No Image

ഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി

National
  •  12 days ago
No Image

ബൗഷറില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

oman
  •  12 days ago
No Image

മസ്‌കത്തില്‍ ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത മനുഷ്യാവകാശ സംവാദം

oman
  •  12 days ago
No Image

ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം വിടാം; മെറ്റയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

National
  •  12 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ

National
  •  12 days ago
No Image

റാപ്പിഡ് റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് ചെലവ് 1.92 ലക്ഷം കോടി

Kerala
  •  12 days ago
No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  12 days ago