HOME
DETAILS

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

  
Web Desk
September 24, 2024 | 1:27 AM

Iran Issues Ban on Communication Devices Following Hezbollah Explosion

തെഹ്‌റാൻ: ലബ്‌നാനിലെ സായുധസംഘമായ ഹിസ്ബുല്ല അംഗങ്ങളുടെ പേജറുകളും വാക്കിടോക്കികളും ഒരേസമയം പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്ന് വാക്കിടോക്കിയുൾപ്പെടെ എല്ലാ ആശയവിനിമയ ഉപകരണങ്ങളും ഉപേക്ഷിക്കാൻ സൈനികർക്ക് നിർദേശം നൽകി ഇറാൻ വിപ്ലവ സേന (ഐ.ആർ.ജി.സി). രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആശയവിനിമയ ഉപകരണങ്ങൾ മാത്രമല്ല, എല്ലാതരം ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിക്കാനാണ് ഐ.ആർ.ജി.സിയുടെ നിർദേശം. തങ്ങളുടെ പക്കലുള്ള ഉപകരണങ്ങളിൽ അധികവും ഇറാനിൽ നിർമിച്ചതോ ചൈന, റഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തതോ ആണെന്നാണ് ഇറാൻ ഉദ്യോഗസ്ഥർ പറയുന്നത്. എങ്കിലും ഇസ്‌റാഈലി ഏജന്റുമാരുടെ നുഴഞ്ഞുകയറ്റമോ അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഇറാനി ചാരന്മാരോ ഉണ്ടാകാമെന്ന ആശങ്കയിലാണ് നടപടി. അങ്ങനെയുള്ളവരെ കണ്ടെത്താനായി ഇതിനകം ഇറാൻ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഇറാനിലും വിദേശത്തുമുള്ള പല ഉദ്യോഗസ്ഥരുടെയും ബാങ്ക് അക്കൗണ്ടുകളും അവർ നടത്തിയ യാത്രകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരുകയാണ്.

സെപ്റ്റംബർ 17ന് ലബ്‌നാനിലെ പലയിടങ്ങളിലായി പേജറുകളും തൊട്ടടുത്ത ദിവസം വാക്കിടോക്കികളും പൊട്ടിത്തെറിച്ച് 39 പേരാണ് കൊല്ലപ്പെട്ടത്. 3000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിക്കാൻ ഹിസ്ബുല്ല ആഹ്വാനം ചെയ്തിരുന്നു. സ്‌ഫോടനത്തിനു പിന്നിൽ ഇസ്‌റാഈലാണെന്ന് ഹിസ്ബുല്ല ആരോപിക്കുന്നു. അതേസമയം ഇതിനു പിന്നിൽ തങ്ങളാണെന്നത് ഇസ്‌റാഈൽ നിഷേധിച്ചിട്ടില്ല.

ശത്രുസേനയുടെ ഹാക്കിങ് ഒഴിവാക്കുന്നതിന് മൊബൈൽ ഫോണിനു പകരം വാക്കിടോക്കി പോലുള്ള ആശയവിനിമയ ഉപകരണങ്ങളാണ് ഐ.ആർ.ജി.സി ഉപയോഗിക്കുന്നത്. അതേസമയം രണ്ട് ദശാബ്ദമായി ഇറാൻ സേന പേജർ ഉപയോഗിക്കുന്നില്ല. പടിഞ്ഞാറൻ രാജ്യങ്ങളുടെ അപരോധം നിലനിൽക്കുന്നതിനാൽ സ്വന്തമായി വികസിപ്പിച്ച റേഡിയോ ട്രാൻസ്മിഷൻ ആണ് ഇറാൻ സേന ഉപയോഗിക്കുന്നത്. നേരത്തെ ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നും ആശയവിനിമയ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.

രണ്ടുലക്ഷത്തോളം അംഗബലമുള്ള ഐ.ആർ.ജി.സി പരമോന്നത നേതാവ് അലി ഖാംനഇയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ലബ്‌നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂത്തികൾ, ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങൾ എന്നിവർക്കെല്ലാം ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുന്നത് ഐ.ആർ.ജി.സിയാണ്.

 

മിസൈൽ- ആണവ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി 

പേജറുകളും വാക്കിടോക്കികളും ആയുധമാക്കി ഇസ്‌റാഈൽ നൂതന യുദ്ധതന്ത്രങ്ങളുമായി രംഗത്തെത്തിയതോടെ രാജ്യത്തെ മിസൈൽ, ആണവ കേന്ദ്രങ്ങൾക്ക് സുരക്ഷ ശക്തമാക്കി ഇറാൻ. കഴിഞ്ഞവർഷം ഇറാന്റെ മിസൈൽ പദ്ധതി തകർക്കാൻ ഇസ്‌റാഈൽ ശ്രമം നടത്തിയതിനെ തുടർന്ന് ഈ കേന്ദ്രങ്ങൾക്ക് നേരത്തെ തന്നെ സുരക്ഷ വർധിപ്പിച്ചിരുന്നു.

ഇറാന്റെ സഹായത്തോടെ വികസിപ്പിച്ച ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യമനിലെ ഹൂത്തി സേന അടുത്തിടെ ഇസ്‌റാഈലിലേക്ക് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹിസ്ബുല്ല വിക്ഷേപിച്ച മിസൈലുകൾ ഇസ്‌റാഈലിന്റെ അയേൺഡോം വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിച്ച് ഇസ്‌റാഈലിലെ വിമാനത്താവളത്തിലും സൈനിക താവളത്തിലും പതിച്ചിരുന്നു.

Iran's Revolutionary Guard has banned communication devices, including pagers and walkie-talkies, after an explosion involving Hezbollah. The directive aims to prevent infiltration by Israeli agents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  2 days ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  2 days ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  2 days ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  2 days ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  2 days ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  2 days ago
No Image

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  2 days ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  2 days ago