HOME
DETAILS

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

  
October 01, 2024 | 6:35 AM

pv-anwar-press-meet-cpim-and-loksabha-election-failue

മലപ്പുറം: പി.വി. അന്‍വറിന്റെ നിലമ്പൂരിലെ യോഗത്തിനെത്തിയ ജനാവലി ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും കോണ്‍ഗ്രസിന്റേയും കൂട്ടുമുന്നണിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി അന്‍വര്‍. ഈ സംഘടനകള്‍ക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സി.പി.എം സമ്മതിച്ചോ എന്ന് അന്‍വര്‍ ചോദിച്ചു. തന്റെ യോഗത്തില്‍ പങ്കെടുത്തവര്‍ ജനാധിപത്യ വിശ്വാസികളാണെന്നും പൊതുയോഗത്തില്‍ പങ്കെടുത്തത് വര്‍ഗീയ വാദികളെന്ന ആരോപണം സി.പി.എമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുകയെന്നും അന്‍വര്‍ പറഞ്ഞു. 

സി.പി.എമ്മിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയകാരണം മുസ് ലിം പ്രീണനമാണെന്ന വാദം വിഡ്ഢിത്തമാണെന്നും പൊലിസ് നയമാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരില്‍ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയില്‍ നേരത്തെ കാണാന്‍ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ്. പരിശുദ്ധനാണ്. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്ന് വരുത്തുക പിണറായിയുടെ തീരുമാനമാണ്. അതിന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പിന്തുണ ലഭിക്കുക. ഒരു വണ്ടിയില്‍ മൂന്നുപേര്‍ പോയാല്‍ മൂന്നുപേര്‍ക്കെതിരെയും കേസെടുക്കുക. ഇങ്ങനെ പ്രതികളുടെയും കേസിന്റെയും എണ്ണം വര്‍ധിപ്പിക്കുന്ന രീതി സുജിത് ദാസ് എസ്.പിയായിരിക്കുന്ന കാലഘട്ടത്തില്‍ തുടങ്ങിയതാണ്. ഇനി പാര്‍ലമെന്റില്‍ ഒരു ചോദ്യം വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസ് വരുന്ന ജില്ലയേതെന്ന് ചോദിച്ചാല്‍ മലപ്പുറം എന്ന് ഉത്തരം വരുമെന്നും അവിടെ 85 ശതമാനം മുസ്‌ലിംകളാണ്, മുസ്‌ലിംകള്‍ ക്രിമിനലാണെന്ന വ്യാഖ്യാനം വരും. ഇതിനെ അരികുപറ്റുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്', എന്നും പി വി അന്‍വര്‍ പറഞ്ഞു.

'മുസ്‌ലിം വിരോധം പരസ്യമായി പറയുന്നതിന്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. എന്തുകൊണ്ട് കേരളത്തിലെ ഒരു മലയാളം പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയില്ല. അപ്പോള്‍ ഈ വാര്‍ത്ത ഡല്‍ഹിയിലിലേക്ക് പോകില്ലല്ലോ. ഹിന്ദുവില്‍ വന്ന് നാളെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ടേബിളില്‍ എത്തണം. പിണറായിയുടെ നിലപാട് മാറിയെന്ന് അവര്‍ക്ക് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ല', പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് കോടിയുടെ ഇൻഷൂറൻസ് തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

ഗില്ലിനെ ടി-20 ലോകകപ്പിനുള്ള ടീമിലെടുക്കാത്തതിന്റെ കാരണം അതാണ്: അഗാർക്കർ

Cricket
  •  2 days ago
No Image

കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  2 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  2 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  2 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  2 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  2 days ago