HOME
DETAILS

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

  
Web Desk
October 14, 2024 | 9:28 AM

Unidentified Drones Disrupt US Air Force Base Operations for 17 Days Pentagon Fails to Identify Source

വാഷിങ്ടണ്‍: യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വിര്‍ജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയര്‍ഫോഴ്‌സ് ബേസിനു മുകളിലൂടെ ദുരൂഹവും അജ്ഞാതവുമായ ഡ്രോണുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ ഉറവിടം കണ്ടെത്താനോ എന്തിനാമെന്ന് കണ്ടെത്താനോ പെന്റഗണിന് കഴിഞ്ഞിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 17 ദിവസം, രാത്രി കാലങ്ങളില്‍ ചലിക്കുന്ന സക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഡ്രോണുകള്‍ കണ്ടു എന്ന് യു.എസ് എയര്‍ഫോഴ്‌സ് ജനറല്‍ മാര്‍ക്ക് കെല്ലി പറയുന്നു.

നിഗൂഢമായ വസ്തുക്കളെ ട്രാക്ക് ചെയ്യാന്‍ സഹായകമാവുന്ന ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉണ്ടായിട്ടും അവയെ പിടികൂടുന്നതില്‍ യുഎസ് സൈന്യം പരാജയപ്പെട്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രോണുകള്‍ 3,000 മുതല്‍ 4,000 അടി വരെ 100 മൈല്‍ വേഗതയില്‍ പറന്നുയരുന്നുണ്ട് എന്ന് സാക്ഷികള്‍ പറയുന്നു. 

വര്‍ഷങ്ങളായി ഈ പ്രദേശത്ത് ഡ്രോണുകള്‍ കണ്ടിട്ടുണ്ടെന്നാണ് യുഎസ് നോര്‍ത്തേണ്‍ കമാന്‍ഡിന്റെയും നോര്‍ത്ത് അമേരിക്ക ഡിഫന്‍സ് കമാന്‍ഡിന്റെയും അന്നത്തെ കമാന്‍ഡറായിരുന്ന ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്ക് പറയുന്നത്. ഡ്രോണുകളുടെ നാവിഗേഷന്‍ സംവിധാനം തടസ്സപ്പെടുത്താന്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ ഉപയോഗിക്കാന്‍ ഉള്‍പ്പെടെ നിരവധി മാര്‍ഗങ്ങള്‍ കൊണ്ടുവന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥര്‍ രാത്രികാല പരിശീലന ദൗത്യങ്ങള്‍ റദ്ദാക്കുകയും എഫ്22 ജെറ്റ് യുദ്ധവിമാനങ്ങളെ മറ്റൊരു താവളത്തിലേക്ക് മാറ്റുകയും ചെയ്തു.

മിനസോട്ട സര്‍വകലാശാലയിലെ ഫെങ്‌യുന്‍ ഷി എന്ന വിദ്യാര്‍ത്ഥിയെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും അദ്ദേഹമല്ല ഇത് ചെയ്തത് എന്ന് പിന്നീട് തെളിഞ്ഞു. യു.എസ് നിയമമനുസരിച്ച് സൈനിക താവളങ്ങള്‍ക്ക് നേരിട്ട് ഭീഷണിയാകുന്നുണ്ടെങ്കില്‍ മാത്രമേ സൈന്യത്തിന് ഡ്രോണുകളെ വെടിവയ്ക്കാന്‍ അനുവാദമുള്ളൂ. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇ.ഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും കൈമാന്‍ കോടതി ഉത്തരവ്

Kerala
  •  12 days ago
No Image

വിഷപ്പുകയില്‍ ശ്വാസം മുട്ടി നഗരം; ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്ന് കെജ്‌രിവാള്‍; പത്ത് വര്‍ഷത്തെ ആം ആദ്മി ഭരണമാണ് കാരണമെന്ന് ബി.ജെ.പി മന്ത്രി  

National
  •  12 days ago
No Image

പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ 'യൂടേണ്‍'  അടിച്ച് സര്‍ക്കാര്‍; പാട്ട് നിക്കില്ല, കേസുകള്‍ പിന്‍വലിച്ചേക്കും

Kerala
  •  12 days ago
No Image

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

International
  •  12 days ago
No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  12 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  13 days ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  13 days ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  13 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  13 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  13 days ago