HOME
DETAILS

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

  
നയന നാരായണൻ
October 16, 2024 | 5:01 AM

One playground in one panchayat scheme without delay

കണ്ണൂർ: കായികമേഖലയുടെ ജനകീയവൽക്കരണം ലക്ഷ്യമിട്ടുള്ള സർക്കാർ സ്വപ്‌നപദ്ധതിയായ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിക്ക് തീരെ വേഗതയില്ല. പദ്ധതി തുടങ്ങി ഒരു വർഷവും എട്ടുമാസവും പിന്നിടുമ്പോൾ സംസ്ഥാനത്താകെ പൂർത്തിയായത് മൂന്ന് കളിക്കളങ്ങൾ മാത്രം. തിരഞ്ഞെടുത്ത തദ്ദശസ്ഥാപനങ്ങളിൽ പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷത്തിനുള്ളിൽ കളിക്കളം ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പലയിടത്തും കളിസ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ പോലും തദ്ദേശസ്ഥപാനങ്ങൾ നിർവഹിച്ചിട്ടില്ല.

കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രം ആണ് ഒരുക്കുക. ഏത് കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തിൽ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയാറാക്കുക. ഇതിനൊപ്പം നടപ്പാത, ഓപ്പൺ ജിം, ടോയ്ലറ്റ്, ലൈറ്റിങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും.

സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയിൽ കളിക്കളം ഒരുക്കാൻ കഴിയുക. എന്നാൽ കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളിൽ അതിനനുസരിച്ച കളിക്കളവും മറ്റ് സൗകര്യങ്ങളും ഒരുക്കും.

കായിക വകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്.കെ.എഫ്) ആണ് നിർമാണ ചുമതല.
നിലവിൽ നിശ്ചയിച്ച സൗകര്യങ്ങൾ പ്രകാരം ഒരു കളിക്കളത്തിന് ഒരുകോടി രൂപ വേണം. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം.എൽ.എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആർ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും. എന്നാൽ സർക്കാാരിന്റെ സാമ്പത്തിക പ്രതിസന്ധി പദ്ധതിയെ ബാധിച്ചു. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്.

941 പഞ്ചായത്തുകളിൽ ആദ്യഘട്ടത്തിൽ 124 കളിക്കളങ്ങൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ നിഷ്‌ക്കർഷിച്ച ഫണ്ട് വിഹിതം ലഭ്യമായത് 49 കളിക്കളങ്ങൾക്കാണ്. അതിൽ 45 എണ്ണത്തിന് ഭരണാനുമതി നൽകുകയും 43 പ്രവൃത്തികൾക്ക് നിർവഹണ ഏജൻസിയായ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേന സാങ്കേതികാനുമതി നൽകുകയും ചെയ്തു. എന്നാൽ 17 പ്രവൃത്തികൾക്ക് മാത്രമാണ് ഇതുവരെ വർക്ക് ഓർഡർ നൽകിയത്.

മൂന്നുവർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന പറഞ്ഞ പദ്ധതി ഒന്നരവർഷം കഴിഞ്ഞിട്ടും കാൽഭാഗം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത ഇഴഞ്ഞു നീങ്ങുകയാണ്. അതേസമയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പിന് കീഴിൽ പ്രഖ്യാപിച്ച 1061 കോടിരൂപയുടെ 58 പദ്ധതികളും മന്ദഗതിയിലാണ്. എല്ലാ ജില്ലകളിലും പ്രാദേശിക തലത്തിലും സ്റ്റേഡിയങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തത്. ഇതിൽ 18 പദ്ധതികൾ മാത്രമാണ് പൂർത്തിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  6 days ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  6 days ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  6 days ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  6 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  6 days ago
No Image

ആർ‌ടി‌എയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം

uae
  •  6 days ago
No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  6 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  6 days ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  6 days ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  6 days ago