HOME
DETAILS

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

  
നയന നാരായണൻ
October 16, 2024 | 5:01 AM

One playground in one panchayat scheme without delay

കണ്ണൂർ: കായികമേഖലയുടെ ജനകീയവൽക്കരണം ലക്ഷ്യമിട്ടുള്ള സർക്കാർ സ്വപ്‌നപദ്ധതിയായ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിക്ക് തീരെ വേഗതയില്ല. പദ്ധതി തുടങ്ങി ഒരു വർഷവും എട്ടുമാസവും പിന്നിടുമ്പോൾ സംസ്ഥാനത്താകെ പൂർത്തിയായത് മൂന്ന് കളിക്കളങ്ങൾ മാത്രം. തിരഞ്ഞെടുത്ത തദ്ദശസ്ഥാപനങ്ങളിൽ പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷത്തിനുള്ളിൽ കളിക്കളം ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പലയിടത്തും കളിസ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ പോലും തദ്ദേശസ്ഥപാനങ്ങൾ നിർവഹിച്ചിട്ടില്ല.

കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രം ആണ് ഒരുക്കുക. ഏത് കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തിൽ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയാറാക്കുക. ഇതിനൊപ്പം നടപ്പാത, ഓപ്പൺ ജിം, ടോയ്ലറ്റ്, ലൈറ്റിങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും.

സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയിൽ കളിക്കളം ഒരുക്കാൻ കഴിയുക. എന്നാൽ കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളിൽ അതിനനുസരിച്ച കളിക്കളവും മറ്റ് സൗകര്യങ്ങളും ഒരുക്കും.

കായിക വകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്.കെ.എഫ്) ആണ് നിർമാണ ചുമതല.
നിലവിൽ നിശ്ചയിച്ച സൗകര്യങ്ങൾ പ്രകാരം ഒരു കളിക്കളത്തിന് ഒരുകോടി രൂപ വേണം. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം.എൽ.എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആർ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും. എന്നാൽ സർക്കാാരിന്റെ സാമ്പത്തിക പ്രതിസന്ധി പദ്ധതിയെ ബാധിച്ചു. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്.

941 പഞ്ചായത്തുകളിൽ ആദ്യഘട്ടത്തിൽ 124 കളിക്കളങ്ങൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ നിഷ്‌ക്കർഷിച്ച ഫണ്ട് വിഹിതം ലഭ്യമായത് 49 കളിക്കളങ്ങൾക്കാണ്. അതിൽ 45 എണ്ണത്തിന് ഭരണാനുമതി നൽകുകയും 43 പ്രവൃത്തികൾക്ക് നിർവഹണ ഏജൻസിയായ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേന സാങ്കേതികാനുമതി നൽകുകയും ചെയ്തു. എന്നാൽ 17 പ്രവൃത്തികൾക്ക് മാത്രമാണ് ഇതുവരെ വർക്ക് ഓർഡർ നൽകിയത്.

മൂന്നുവർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന പറഞ്ഞ പദ്ധതി ഒന്നരവർഷം കഴിഞ്ഞിട്ടും കാൽഭാഗം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത ഇഴഞ്ഞു നീങ്ങുകയാണ്. അതേസമയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പിന് കീഴിൽ പ്രഖ്യാപിച്ച 1061 കോടിരൂപയുടെ 58 പദ്ധതികളും മന്ദഗതിയിലാണ്. എല്ലാ ജില്ലകളിലും പ്രാദേശിക തലത്തിലും സ്റ്റേഡിയങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തത്. ഇതിൽ 18 പദ്ധതികൾ മാത്രമാണ് പൂർത്തിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ മരുന്ന് വില 20% കുറഞ്ഞേക്കും; കുത്തക തകർക്കാൻ 'മൾട്ടിപ്പിൾ ഏജന്റ്' സംവിധാനം, കൃത്രിമത്വം തടയാൻ കർശന നടപടി

uae
  •  3 days ago
No Image

കോഴിക്കോട് സ്‌കൂൾ കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന് വീണ് അപകടം; അധ്യാപികയ്ക്ക് പരുക്ക്

Kerala
  •  3 days ago
No Image

ചരിത്രത്തോട് ചേർന്നുനിന്ന ക്യാമറയ്ക്ക് യുഎഇയുടെ ആദരം; രമേശ് ശുക്ലയുടെ കുടുംബത്തെ ചേർത്തുപിടിച്ച് ശൈഖ് മുഹമ്മദ്

uae
  •  3 days ago
No Image

എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് മൈനര്‍ എന്നായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു; പോക്‌സോ കേസില്‍ വിശദീകരണവുമായി ആര്‍.ശ്രീലേഖ 

Kerala
  •  3 days ago
No Image

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവിന് 9 വർഷം കഠിനതടവും പിഴയും; ശിക്ഷ വിധിച്ച് മഞ്ചേരി കോടതി

Kerala
  •  3 days ago
No Image

In Depth Story : ഫലസ്തീനെ അംഗീകരിച്ച ആദ്യ അറബ് ഇതര രാഷ്ട്രമായ ഇന്ത്യ; ഇപ്പോൾ മോദി ഇസ്റാഈലിൽ പോയതോടെ നഷ്ടമാകുന്നത്

National
  •  3 days ago
No Image

ഉംറ 2026; യുഎഇയിൽ നിന്നും സഊദിയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർദ്ധന

uae
  •  3 days ago
No Image

എത്ര ക്രൂരമാണ് ഈ ലോകം, വീണാ ജോര്‍ജിനൊപ്പം സെല്‍ഫിയെടുത്തതില്‍ വിശദീകരണവുമായി നഴ്‌സ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതികൾക്ക് നേരെ മൂന്നാംമുറ; എസ്.ഐ അടക്കം നാല് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; പ്രതിയുടെ വൃക്കകൾ തകരാറിൽ

Kerala
  •  3 days ago
No Image

ദുബൈയിലെ പാർക്കിംഗ് നിരക്കുകൾ വർദ്ധിച്ചേക്കും; പരിഷ്കാരത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവ

uae
  •  3 days ago