
ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ ട്രാഫിക് കരട് നിയമത്തിന് രൂപം നൽകി. അലക്ഷ്യമായ ഡ്രൈവിംഗ് ശീലങ്ങൾ, ഗുരുതരമായ റോഡപകടങ്ങൾ എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ ട്രാഫിക് നിബന്ധനകളിൽ ഭേദഗതികൾ വരുത്തിയാണ് ഈ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.
ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൗസേഫ് സൗദ് അൽ സബാഹ് കുവൈറ്റ് ക്യാബിനറ്റിൽ കഴിഞ്ഞ ആഴ്ച സമർപ്പിച്ച ഈ പുതിയ കരട് നിയമം കുവൈറ്റിലെ ജുഡീഷ്യൽ അധികൃതർ അവലോകനം ചെയ്തതായി ട്രാഫിക് ആൻഡ് ഓപറേഷൻസ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദ അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തിൽ നിലവിലുള്ള ട്രാഫിക് നിയമങ്ങൾ 1979-ൽ രൂപീകരിച്ചതാണെന്നും നിലവിലെ ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിന് അത് അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താമസിയാതെ ഈ പുതിയ കരട് നിയമം ഔദ്യോഗിക അംഗീകാരത്തിനായി അമീർ H.H. മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബായ്ക്ക് സമർപ്പിക്കുന്നതാണ്.
പുതിയ കരട് നിയമം അനുസരിച്ച് ട്രാഫിക് നിയമലംഘനങ്ങൾക്ക് കുവൈറ്റ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന പിഴ തുകകൾ:
-വാഹനം ഡ്രൈവ് ചെയ്യുന്ന അവസരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 5 ദിനാറാണ്.
-സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 30 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 10 ദിനാറാണ്.
-അലക്ഷ്യമായും അപകടകരമായും ഡ്രൈവ് ചെയ്യുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 30 ദിനാറാണ്.
-പൊതു നിരത്തുകളിൽ വാഹനങ്ങൾ റേസ് ചെയ്യുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 50 ദിനാറാണ്.
-ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ, കേടുപാടുകൾ വന്ന വാഹനങ്ങൾ എന്നിവ ഓടിക്കുന്നവർക്ക് 75 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 10 ദിനാറാണ്.
-അംഗവൈകല്യമുള്ളവർക്കായി നിജപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നവർക്ക് 150 ദിനാർ പിഴ ചുമത്തും. നിലവിൽ ഇത് 10 ദിനാറാണ്.
-അമിതവേഗത സംബന്ധിച്ച പിഴതുകകൾ 70 മുതൽ 150 ദിനാർ വരെയാക്കും. നിലവിൽ ഇത് 20 മുതൽ 50 ദിനാർ വരെയാണ്.
-മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിക്കുന്നവർക്ക് 1000 മുതൽ 3000 ദിനാർ വരെ പിഴ ചുമത്തും. ഇവർക്ക് ഒന്ന് മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
-മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിച്ച് കൊണ്ട് പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് 2000 മുതൽ 3000 ദിനാർ വരെ പിഴ ചുമത്തും. ഇവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
-മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വണ്ടിയോടിച്ച് കൊണ്ട് മറ്റുള്ളവർക്ക് പരുക്ക് പറ്റുന്നതിന് ഇടയാക്കുന്നവർക്കും, -മരണത്തിനിടയാക്കുന്നവർക്കും 2000 മുതൽ 5000 ദിനാർ വരെ പിഴ ചുമത്തും. ഇവർക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
ഈ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം, അലക്ഷ്യമായ ഡ്രൈവിംഗ്, അമിതവേഗം, റേസിംഗ്, ട്രാഫിക്കിനെതിരായി വാഹനമോടിക്കുക, ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകളും ഈ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റിലെ പ്രവാസികൾക്ക് ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള വ്യവസ്ഥകളും ഈ കരട് നിയമത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 3 days ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• 3 days ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 3 days ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• 3 days ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 3 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 3 days ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 3 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 3 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
Kerala
• 3 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍
Cricket
• 3 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 3 days ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 3 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 3 days ago
അസമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• 3 days ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍
Saudi-arabia
• 4 days ago
10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
National
• 4 days ago
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 4 days ago
രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
Kerala
• 4 days ago
'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 4 days ago
റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍
National
• 4 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു
Football
• 3 days ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 3 days ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 3 days ago