HOME
DETAILS

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

  
November 08, 2024 | 2:09 PM

Footballer Survives Heart Attack on Field

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫുട്‌ബോള്‍ കളിച്ചെത്തിയ ഒന്‍പത് വയസ്സുകാരന് ഹൃദയാഘാതം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കരീം ഫാദി അദ് വാന്‍ എന്ന ഒന്‍പത് വയസ്സുകാരനാണ് ഹൃദയാഘാതം ഉണ്ടായത്. ഫുട്‌ബോള്‍ കളിച്ചെത്തിയ ഉടന്‍ കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയും, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കരീമിനെ ആര്‍എകെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാരുടെ പരിശോധനയിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് തിരിച്ചറിഞ്ഞത്. കുട്ടികള്‍ക്ക് വളരെ അപൂര്‍വമായി മാത്രമുണ്ടാകുന്ന ഹൃദയാഘാതമാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കരീം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അഭാവവും വ്യാപനവുമാണ് കോമയിലേക്ക് നയിച്ചതെന്നും ആര്‍എകെ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യന്‍ കണ്‍സള്‍ട്ടന്റും ഡിപാര്‍ട്ട്‌മെന്റ് തലവനുമായ ഡോ അഹമ്മദ് അതീഖ് വ്യക്തമാക്കി. കരീം ഒന്നിനോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല, ശ്വസനവും പള്‍സും ഇല്ലായിരുന്നു തുടര്‍ന്ന് ആശുപത്രി ഉടന്‍ തന്നെ മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കുള്ള മുന്നറിയിപ്പായ 'കോഡ് ബ്ലൂ' പ്രഖ്യാപിച്ചതായി സ്‌പെഷ്യലിസ്റ്റ് അനസ്‌തേഷ്യാളജിസ്റ്റ് രാജീവ് സരസ്വത് പറഞ്ഞു. അനസ്‌തേഷ്യോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘം കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സിപിആര്‍) ആരംഭിക്കുകയും, ഡിസി ഷോക്കുകള്‍ ഉപയോഗിച്ചും പിഎഎല്‍എസ് (പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപോര്‍ട്ട്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും ഏകദേശം മണിക്കുറോളം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കരീമിന്റെ ജീവന്‍ രക്ഷിച്ചത്.

ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ കരീം സ്‌കൂളില്‍ പോയിത്തുടങ്ങിയെന്ന് കരീമിന്റെ പിതാവ് ഫാദി മുഹമ്മദ് പറഞ്ഞു. അതേസമയം കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കാനുള്ള ആവേശത്തിലാണ് കരീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവ് പ്രാഥമികശുശ്രൂഷ നല്‍കിയത് ഗുണകരമായെന്നും ഇല്ലെങ്കില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ഡോ അതീഖ് അറിയിച്ചു.

A 9-year-old football player suffered a heart attack during a match but was miraculously saved, highlighting the importance of prompt medical intervention in sports emergencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  6 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  6 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  6 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  6 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  6 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  6 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  6 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  6 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  6 days ago