HOME
DETAILS

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

  
November 08, 2024 | 2:09 PM

Footballer Survives Heart Attack on Field

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫുട്‌ബോള്‍ കളിച്ചെത്തിയ ഒന്‍പത് വയസ്സുകാരന് ഹൃദയാഘാതം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കരീം ഫാദി അദ് വാന്‍ എന്ന ഒന്‍പത് വയസ്സുകാരനാണ് ഹൃദയാഘാതം ഉണ്ടായത്. ഫുട്‌ബോള്‍ കളിച്ചെത്തിയ ഉടന്‍ കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയും, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കരീമിനെ ആര്‍എകെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാരുടെ പരിശോധനയിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് തിരിച്ചറിഞ്ഞത്. കുട്ടികള്‍ക്ക് വളരെ അപൂര്‍വമായി മാത്രമുണ്ടാകുന്ന ഹൃദയാഘാതമാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കരീം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അഭാവവും വ്യാപനവുമാണ് കോമയിലേക്ക് നയിച്ചതെന്നും ആര്‍എകെ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യന്‍ കണ്‍സള്‍ട്ടന്റും ഡിപാര്‍ട്ട്‌മെന്റ് തലവനുമായ ഡോ അഹമ്മദ് അതീഖ് വ്യക്തമാക്കി. കരീം ഒന്നിനോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല, ശ്വസനവും പള്‍സും ഇല്ലായിരുന്നു തുടര്‍ന്ന് ആശുപത്രി ഉടന്‍ തന്നെ മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കുള്ള മുന്നറിയിപ്പായ 'കോഡ് ബ്ലൂ' പ്രഖ്യാപിച്ചതായി സ്‌പെഷ്യലിസ്റ്റ് അനസ്‌തേഷ്യാളജിസ്റ്റ് രാജീവ് സരസ്വത് പറഞ്ഞു. അനസ്‌തേഷ്യോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘം കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സിപിആര്‍) ആരംഭിക്കുകയും, ഡിസി ഷോക്കുകള്‍ ഉപയോഗിച്ചും പിഎഎല്‍എസ് (പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപോര്‍ട്ട്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും ഏകദേശം മണിക്കുറോളം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കരീമിന്റെ ജീവന്‍ രക്ഷിച്ചത്.

ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ കരീം സ്‌കൂളില്‍ പോയിത്തുടങ്ങിയെന്ന് കരീമിന്റെ പിതാവ് ഫാദി മുഹമ്മദ് പറഞ്ഞു. അതേസമയം കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കാനുള്ള ആവേശത്തിലാണ് കരീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവ് പ്രാഥമികശുശ്രൂഷ നല്‍കിയത് ഗുണകരമായെന്നും ഇല്ലെങ്കില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ഡോ അതീഖ് അറിയിച്ചു.

A 9-year-old football player suffered a heart attack during a match but was miraculously saved, highlighting the importance of prompt medical intervention in sports emergencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  5 minutes ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  16 minutes ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  32 minutes ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  an hour ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് കോൺഗ്രസ് വാർഡ് മെമ്പറുടെ വീടിന് നേരെ ആക്രമണം; മകൻ്റെ ബൈക്ക് തീയിട്ടു നശിപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

യുഎഇയിൽ ജോലി ചെയ്യണോ? എങ്കിൽ ഈ 12 പെർമിറ്റുകളിലൊന്ന് നിർബന്ധം; കർശന നിയമവുമായി അധികൃതർ

uae
  •  2 hours ago
No Image

പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം അപഹരിച്ചു: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ എം.എൽ.എയ്‌ക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  2 hours ago
No Image

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സിപിഎം തീരുമാനം

Kerala
  •  3 hours ago
No Image

'ഒന്നിനു വേണ്ടിയും ആർക്ക് വേണ്ടിയും രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കില്ല'; ദ്രാവിഡ പാർട്ടികളെ കടന്നാക്രമിച്ച് വിജയ്

National
  •  3 hours ago

No Image

'മടിയിലിരുത്തി, കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു...' നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവ്

Kerala
  •  7 hours ago
No Image

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

Kerala
  •  8 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  9 hours ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  9 hours ago