HOME
DETAILS

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

  
November 08, 2024 | 2:09 PM

Footballer Survives Heart Attack on Field

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫുട്‌ബോള്‍ കളിച്ചെത്തിയ ഒന്‍പത് വയസ്സുകാരന് ഹൃദയാഘാതം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കരീം ഫാദി അദ് വാന്‍ എന്ന ഒന്‍പത് വയസ്സുകാരനാണ് ഹൃദയാഘാതം ഉണ്ടായത്. ഫുട്‌ബോള്‍ കളിച്ചെത്തിയ ഉടന്‍ കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയും, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കരീമിനെ ആര്‍എകെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാരുടെ പരിശോധനയിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് തിരിച്ചറിഞ്ഞത്. കുട്ടികള്‍ക്ക് വളരെ അപൂര്‍വമായി മാത്രമുണ്ടാകുന്ന ഹൃദയാഘാതമാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കരീം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അഭാവവും വ്യാപനവുമാണ് കോമയിലേക്ക് നയിച്ചതെന്നും ആര്‍എകെ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യന്‍ കണ്‍സള്‍ട്ടന്റും ഡിപാര്‍ട്ട്‌മെന്റ് തലവനുമായ ഡോ അഹമ്മദ് അതീഖ് വ്യക്തമാക്കി. കരീം ഒന്നിനോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല, ശ്വസനവും പള്‍സും ഇല്ലായിരുന്നു തുടര്‍ന്ന് ആശുപത്രി ഉടന്‍ തന്നെ മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കുള്ള മുന്നറിയിപ്പായ 'കോഡ് ബ്ലൂ' പ്രഖ്യാപിച്ചതായി സ്‌പെഷ്യലിസ്റ്റ് അനസ്‌തേഷ്യാളജിസ്റ്റ് രാജീവ് സരസ്വത് പറഞ്ഞു. അനസ്‌തേഷ്യോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘം കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സിപിആര്‍) ആരംഭിക്കുകയും, ഡിസി ഷോക്കുകള്‍ ഉപയോഗിച്ചും പിഎഎല്‍എസ് (പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപോര്‍ട്ട്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും ഏകദേശം മണിക്കുറോളം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കരീമിന്റെ ജീവന്‍ രക്ഷിച്ചത്.

ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ കരീം സ്‌കൂളില്‍ പോയിത്തുടങ്ങിയെന്ന് കരീമിന്റെ പിതാവ് ഫാദി മുഹമ്മദ് പറഞ്ഞു. അതേസമയം കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കാനുള്ള ആവേശത്തിലാണ് കരീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവ് പ്രാഥമികശുശ്രൂഷ നല്‍കിയത് ഗുണകരമായെന്നും ഇല്ലെങ്കില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ഡോ അതീഖ് അറിയിച്ചു.

A 9-year-old football player suffered a heart attack during a match but was miraculously saved, highlighting the importance of prompt medical intervention in sports emergencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ അവിഹിത ബന്ധത്തിന്റേ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  4 days ago
No Image

ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; യുപിയിലെ മെഡിക്കൽ കോളേജിൽ വൻ സുരക്ഷാ വീഴ്ച

National
  •  4 days ago
No Image

കാല്‍ മുറിച്ചു മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം; കോഴിക്കോട് മനോവിഷമത്തില്‍ ചികിത്സയിലായിരുന്ന യുവാവിനെ കാണാതായി

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്തേക്കോടിയ രോഗി ഓടയില്‍ മരിച്ച നിലയില്‍

Kerala
  •  4 days ago
No Image

'അട്ടിമറിക്കാൻ നോക്കിയാൽ ജീവൻ നൽകിയും പോരാടും'; ബിജെപിക്കെതിരെയും കമ്മീഷനെതിരെയും ആഞ്ഞടിച്ച് മമത ബാനർജി

National
  •  4 days ago
No Image

ധൈര്യമുണ്ടെങ്കില്‍ പകുതി മൊട്ടയടിച്ച് നടക്കൂ'; അന്‍വറിന് മറുപടിയുമായി 'മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍'

Kerala
  •  4 days ago
No Image

2021ൽ ആറിടത്ത് 1000ത്തിൽ താഴെ ഭൂരിപക്ഷം; ഇത്തവണ മേൽക്കൈ ആർക്ക് ?

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് എന്നും എക്‌സിറ്റ് പോളുകൾ എക്‌സാറ്റ്

Kerala
  •  4 days ago
No Image

വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ വര്‍ധന; ഒറ്റയടിക്ക് കൂടിയത് 993 രൂപ, വീട്ടാവശ്യത്തിനുള്ള സിലിണ്ടറില്‍ മാറ്റമില്ല

Kerala
  •  4 days ago
No Image

ഐ.പി.എല്‍ വാതുവയ്പ്പ്: യു.പിയിൽ മൂന്നുപേർ പിടിയിൽ; മുഖ്യസൂത്രധാരനായ ബി.ജെ.പി നേതാവും മക്കളും ഒളിവില്‍

National
  •  4 days ago