HOME
DETAILS

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

  
November 08, 2024 | 2:09 PM

Footballer Survives Heart Attack on Field

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫുട്‌ബോള്‍ കളിച്ചെത്തിയ ഒന്‍പത് വയസ്സുകാരന് ഹൃദയാഘാതം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കരീം ഫാദി അദ് വാന്‍ എന്ന ഒന്‍പത് വയസ്സുകാരനാണ് ഹൃദയാഘാതം ഉണ്ടായത്. ഫുട്‌ബോള്‍ കളിച്ചെത്തിയ ഉടന്‍ കരീമിന് നെഞ്ചുവേദന അനുഭവപ്പെടുകയും, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കരീമിനെ ആര്‍എകെ ആശുപത്രിയിലെത്തിച്ചു.

ഡോക്ടര്‍മാരുടെ പരിശോധനയിലാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് തിരിച്ചറിഞ്ഞത്. കുട്ടികള്‍ക്ക് വളരെ അപൂര്‍വമായി മാത്രമുണ്ടാകുന്ന ഹൃദയാഘാതമാണിതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കരീം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്റെ അഭാവവും വ്യാപനവുമാണ് കോമയിലേക്ക് നയിച്ചതെന്നും ആര്‍എകെ ഹോസ്പിറ്റലിലെ പീഡിയാട്രിഷ്യന്‍ കണ്‍സള്‍ട്ടന്റും ഡിപാര്‍ട്ട്‌മെന്റ് തലവനുമായ ഡോ അഹമ്മദ് അതീഖ് വ്യക്തമാക്കി. കരീം ഒന്നിനോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല, ശ്വസനവും പള്‍സും ഇല്ലായിരുന്നു തുടര്‍ന്ന് ആശുപത്രി ഉടന്‍ തന്നെ മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കുള്ള മുന്നറിയിപ്പായ 'കോഡ് ബ്ലൂ' പ്രഖ്യാപിച്ചതായി സ്‌പെഷ്യലിസ്റ്റ് അനസ്‌തേഷ്യാളജിസ്റ്റ് രാജീവ് സരസ്വത് പറഞ്ഞു. അനസ്‌തേഷ്യോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘം കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സിപിആര്‍) ആരംഭിക്കുകയും, ഡിസി ഷോക്കുകള്‍ ഉപയോഗിച്ചും പിഎഎല്‍എസ് (പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപോര്‍ട്ട്) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചും ഏകദേശം മണിക്കുറോളം നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കരീമിന്റെ ജീവന്‍ രക്ഷിച്ചത്.

ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ കരീം സ്‌കൂളില്‍ പോയിത്തുടങ്ങിയെന്ന് കരീമിന്റെ പിതാവ് ഫാദി മുഹമ്മദ് പറഞ്ഞു. അതേസമയം കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കാനുള്ള ആവേശത്തിലാണ് കരീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവ് പ്രാഥമികശുശ്രൂഷ നല്‍കിയത് ഗുണകരമായെന്നും ഇല്ലെങ്കില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ഡോ അതീഖ് അറിയിച്ചു.

A 9-year-old football player suffered a heart attack during a match but was miraculously saved, highlighting the importance of prompt medical intervention in sports emergencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന്റെ ക്രൂരമർദ്ദനമേറ്റ പിതാവ് മരിച്ചു; സംഭവം ഷൊർണൂരിൽ മദ്യലഹരിയിൽ

crime
  •  6 minutes ago
No Image

ഇറാൻ യുദ്ധം തുടരാൻ ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; 'മാഗ' സഖ്യത്തിൽ കടുത്ത ഭിന്നത

International
  •  an hour ago
No Image

വയനാട് പുനരധിവാസം; ഡി.വൈ.എഫ്.ഐ ഫണ്ടിനെ ചൊല്ലി വിവാദം

Kerala
  •  an hour ago
No Image

അമേരിക്കൻ മാതൃകയിൽ സൈന്യത്തെ പരിഷ്കരിക്കാൻ ചൈന: ഇന്ത്യക്ക് പുതിയ പ്രതിരോധ വെല്ലുവിളി

International
  •  an hour ago
No Image

യുദ്ധ വ്യാപന സൂചന നൽകി ആറാംദിനം; മരണസംഖ്യ ഉയരുന്നു

International
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാല: മാലിന്യം നീക്കിയില്ലെങ്കിൽ ഞങ്ങൾ ഇറങ്ങും; ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡിവൈഎഫ്ഐ

Kerala
  •  2 hours ago
No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  8 hours ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  9 hours ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  9 hours ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  9 hours ago