HOME
DETAILS

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

  
Web Desk
November 13, 2024 | 3:26 AM

EP Jayarajans Memoir Criticizes CPM Pinarayi Govt Controversial Revelations Emerge Ahead of Palakkad By-Election

കണ്ണൂര്‍: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ. ഉപതെരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് രാഷ്ട്രീയ ബോംബായി ഇ.പി. ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം പുറത്ത് വന്നിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരെയുള്ള വിഷയങ്ങളില്‍ ആത്മകഥയില്‍ പാര്‍ട്ടിക്കെതിരെ  െരൂക്ഷ പരാമര്‍ശങ്ങളുണ്ടെന്നാണ് പുറത്ത് വന്ന ഭാഗങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഇ.പിയുടെ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം' എന്ന ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തായത്.


 എല്‍.ഡി.എഫ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പി. ജയരാജന്‍ പറയുന്നു.രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. 

പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിന്‍ അവസരവാദിയാണെന്നാണ് പുസ്തകത്തില്‍ പേരെടുത്ത് വിമര്‍ശിക്കുന്നത്. സ്വതന്ത്രര്‍ വയ്യാവേലിയാകുമെന്ന് ഓര്‍ക്കണമെന്നും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ദേശാഭിമാനിക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായി ആലോചിച്ചാണെന്നും എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ അത് തനിക്കെതിരെ ആയുധമാക്കിയെന്നും സൂചിപ്പിക്കുന്നുണ്ട്.

പ്രകാശ് ജാവ്‌ദേകറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്. താന്‍ മാത്രമല്ല, പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫിലെ പല മുതിര്‍ന്ന നേതാക്കളും ജാവദേകറെ കണ്ടിട്ടുണ്ട്. തന്റെ നിലപാട് കേന്ദ്രകമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു അത്. ഒന്നരവര്‍ഷത്തിന് ശേഷമാണ് കൂടിക്കാഴ്ച വിവാദമാക്കിയത്. പൊതുസ്ഥലത്ത് വെച്ച് ഒറ്റത്തവണ മാത്രമാണ് ശോഭ സുരേന്ദ്രനെ കണ്ടതെന്നും പുസ്തകത്തില്‍ പറയുന്നു.

ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇ.പി. ജയരാജന്റെ കവര്‍ ചിത്രമുള്ള പുസ്തകമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ഉള്‍പ്പെടുത്തി ആത്മകഥയെഴുതാന്‍ തീരുമാനിച്ചതായി ഇ.പി. നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് ഇ.പിയുടെ പ്രതികരണം. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നുമാണ് ഇ.പിയുടെ വിശദീകരണം. 

EP Jayarajan's memoir, released on the day of the Palakkad by-election, has ignited controversy with sharp criticisms of the CPM and the Pinarayi Vijayan-led government. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീണ്ട വിചാരണകള്‍; പിന്നാലെ വെറുതെവിടല്‍; ഡല്‍ഹിയില്‍ മുമ്പ് നടന്ന ഭീകരാക്രമണ കേസുകളുടെ അന്വേഷണ പരാജയങ്ങള്‍ ചര്‍ച്ചയാകുന്നു

National
  •  9 days ago
No Image

ഖത്തറിലെ ഏറ്റവും ട്രെന്‍ഡിങ്ങായ 30 വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡെലിവറൂ; രാജ്യത്തെ 5 റസ്റ്റോറന്റുകള്‍ വേള്‍ഡ് ടോപ്പ് 100 ലിസ്റ്റിലും

Food
  •  9 days ago
No Image

ബിഹാറിന്റെ വിധി നാളെ അറിയാം; വിജയപ്രതീക്ഷയില്‍ മഹാസഖ്യം, അധികാരത്തുടര്‍ച്ച കണക്കു കൂട്ടി എന്‍.ഡി.എ 

National
  •  9 days ago
No Image

അഴിമതിയിൽ കുരുങ്ങിയ നെതന്യാഹുവിന് മാപ്പുനൽകണം; ഇസ്റാഈൽ പ്രസിഡന്റിന് കത്തുമായി ട്രംപ്

International
  •  9 days ago
No Image

ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങി; യുവാവിനെ ക്രൂരമായി മർദിച്ച് ഫിനാൻസ് ജീവനക്കാരൻ; തലയോട്ടിക്ക് ഗുരുതര പരിക്ക്

crime
  •  9 days ago
No Image

മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇന്ന് രാവിലെ നടക്കാനിരിക്കെ മക്കയിലുള്‍പ്പെടെ സൗദിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് | Saudi Weather

Saudi-arabia
  •  9 days ago
No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  9 days ago
No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  9 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago