HOME
DETAILS

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

  
November 28, 2024 | 7:40 AM

fazila-murder-kerala-police-hunt-for-murder-suspect-sanoof-bengaluru

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുള്‍ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് കണ്ടെത്തി. സുഹൃത്തിനെ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയ്ക്കായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ ബംഗളുരുവില്‍ ഉണ്ടെന്നാണ് പൊലിസ് നിഗമനം. ഇയാള്‍ക്ക് പാസ് പോര്‍ട്ട് ഇല്ലെന്നാണ് പൊലിസ് പറയുന്നത്. 

സനൂഫിനെ കണ്ടെത്തുന്നതിനായി നടക്കാവ് പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ഇയാള്‍ സഞ്ചരിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ ഉപയോഗിച്ച വസ്ത്രങ്ങളുമുണ്ട്. ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ വ്യാജമാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ പൊലിസ് കണ്ടെത്തി. എന്നാല്‍ സനൂഫ് ഉപയോഗിച്ച മറ്റൊരു ഫോണ്‍ നമ്പര്‍ സംബന്ധിച്ച വിവരം സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. 

മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാന്‍ വീട്ടില്‍ ഫസീല (33)യെയാണ് കഴിഞ്ഞ ദിവസം ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടക്കാവ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ കൊലപാതകമാണെന്ന് കണ്ടെത്തിയത്.

യുവതിയുടെ കഴുത്തില്‍ പാടുകളുണ്ട്. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് ഫോറന്‍സിക് സര്‍ജന്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. 

സനൂഫും മരിച്ച ഫസീലയും തമ്മില്‍ നേരത്തെ പരിചയമുണ്ട്. സനൂഫിനെതിരേ ഫസീല ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ 89 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം സനൂഫ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വീണ്ടും ഇരുവരും സുഹൃത്തുക്കളായി തുടരുകയും ഫസീലയുമായി ഞായറാഴ്ച കോഴിക്കോടെത്തി മുറിയെടുക്കുകയുമായിരുന്നു. ഒരു ദിവസത്തേക്കായിരുന്നു മുറിയെടുത്തത്. തിങ്കളാഴ്ച ഇവര്‍ ഇവിടെ തന്നെ താമസിച്ചു. ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാരന്‍ എത്തിയപ്പോള്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്നപ്പോള്‍ ഫസീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫസീല കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാകാം കൊലപാതകമെന്നാണ് പൊലിസ് നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  18 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  18 hours ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  18 hours ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  18 hours ago
No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  19 hours ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  19 hours ago
No Image

വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി ദുബൈ പൊലിസിന്റെ 24x7 സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം; എങ്ങനെ രജിസ്റ്റർ ചെയ്യാം?

uae
  •  19 hours ago
No Image

യുഎഇയിൽ ഉച്ചസമയത്തെ ഡെലിവറി: ജോലി ചെയ്യണോ വേണ്ടയോ എന്ന് റൈഡർമാർക്ക് തീരുമാനിക്കാം; തണലൊരുക്കാൻ 12,000 വിശ്രമകേന്ദ്രങ്ങൾ

uae
  •  19 hours ago
No Image

പത്തനംതിട്ട ഓമല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്

Kerala
  •  19 hours ago
No Image

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

uae
  •  19 hours ago