HOME
DETAILS

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

  
പി.വി.എസ് ഷിഹാബ്
December 15, 2024 | 5:56 AM

Changes in road surface structure also cause accidents

പാലക്കാട്: കല്ലടിക്കോട് റോഡിലെ മിനുസം മാത്രമല്ല ഉപരിതലത്തിലെ ഘടനയിൽ വന്ന മാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ധർ. റോഡ് പരുക്കനാക്കിയത് കൊണ്ട് മാത്രം ഇവിടെ അപകടങ്ങൾ ഇല്ലാതാക്കാനാകില്ല. പല സ്ഥലങ്ങളിലും പുനർനിർമാണം ആവശ്യമായി വരും. അശാസ്ത്രീയ രീതിയിലാണ് റോഡ് നിർമാണമെന്ന ആരോപണങ്ങൾ ശരിവെക്കുന്ന നിരീക്ഷണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് കിലോമീറ്ററിനുള്ളിൽ രണ്ടു മാസത്തിനകം ഇരുപതിലധികം അപകടങ്ങളാണുണ്ടായത്. ഇവിടെങ്ങളിലെല്ലാം റോഡിൻ്റെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്.

 സീബ്രാ ലൈനുകളിൽ വളവ് തിരിവുകൾ ദൃശ്യമാകുന്നത് ഈ ഘടന മാറ്റത്തിൻ്റെ ലക്ഷണമാണ്. ഇത്തരം പ്രദേശങ്ങളിൽ വാഹനത്തിൻ്റെ ചക്രങ്ങളും റോഡും തമ്മിലുണ്ടാകേണ്ട കാന്തികശേഷി നഷ്ടപ്പെടാൻ ഇടയാക്കും. ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമാകും. പ്രത്യേകിച്ച് അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ. ദേശീയ പാതയിൽ അയ്യപ്പൻകാവ്, ചുങ്കം, മാപ്പിള സ്കൂൾ, തുപ്പനാട്, പനയംപാടം, ചെറിയ പനയംപാടം, ഇടക്കുറുശ്ശി, കരിമ്പ വളവ് എന്നീ ഭാഗങ്ങളിലെല്ലാം റോഡിൻ്റെ ഘടനമാറ്റം പ്രത്യക്ഷത്തിൽ ദൃശ്യമാണ്. കഴിഞ്ഞ കാല അപകടങ്ങളും ഈ പ്രദേശങ്ങളിൽ തന്നെയാണെന്നത് നിരീക്ഷണങ്ങളിലെ വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ടെസ്റ്റ് റിസൾട്ടുകൾ അവലോകനം ചെയ്യണമെന്നത് കർശനമാണ്. എന്നാൽ അവ പാലിക്കപ്പെടുന്നില്ല. പാലക്കാട് -കോഴിക്കോട് ദേശീയപാത നിർമാണത്തിൽ സർക്കാരിന് എട്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന ധനകാര്യ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് കീഴിലുള്ള സാങ്കേതിക വിദഗ്ധരുടെ പരിശോധനയിൽ കൃത്യമായ അളവിൽ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

അരിപ്ര മുതൽ നാട്ടുകൽ വരെയുള്ള 23 കിലോ മീറ്റർ റോഡിലാണ് ഈ കൃത്രിമം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ മണ്ണാർക്കാട് മുതൽ പാലക്കാട് വരെ പരിശോധന നടത്തിയാൽ സമാനമായ പ്രശ്നങ്ങൾ തിരിച്ചറിയാനാകും. റോഡിൽ വിള്ളലുകൾ രൂപപ്പെടുന്നതും ഇടിഞ്ഞ് താഴുന്നതും അസംസ്കൃത വസ്തുക്കളുടെ അളവിലെ കുറവ്മൂലം സംഭവിക്കുന്നതാണ്. ഭൂമിയുടെ ഘടനക്കനുസരിച്ച് അടിത്തറയൊരുക്കുന്ന രീതി ഈ പ്രദേശങ്ങളിൽ കൈകൊണ്ടിട്ടില്ല. 

 

ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും: മന്ത്രി

പാലക്കാട്:പനയംപാടം സന്ദര്‍ശിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മന്ത്രി ഔദ്യോഗിക വാഹനമോടിച്ച് പരിശോധന നടത്തി. അപകടത്തിന് കാരണക്കാരായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരമാണ് വേണ്ടത്. 

നവീകരണത്തിന് എന്‍.എച്ച്.ഐ പണം അനുവദിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് പണിതതില്‍ പ്രശ്‌നമുണ്ട്. വളവില്‍ വീതി കുറവാണ്. ഇങ്ങനെ വരുമ്പോള്‍ വാഹനം വലത്തോട്ട് വരാനുള്ള പ്രവണത ഉണ്ടാവും. റോഡിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റും. താല്‍ക്കാലിക ഡിവൈഡർ സ്ഥാപിക്കും. റോഡ് ഉടന്‍ വീണ്ടും പരുക്കനാക്കുമെന്നും  മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  5 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  5 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  5 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  5 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  5 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  5 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  5 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  5 days ago