HOME
DETAILS

അംബേദ്‌കർക്കെതിരായ വിവാദ പരാമർശം; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്

  
Web Desk
December 18, 2024 | 11:57 AM

Controversial Remark Against Ambedkar Notice Issued Against Amit Shah

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്. ചൊവ്വാഴ്ച‌ പാർലമെന്റിൽ ഭരണഘടനാ ശിൽപിയായ ബി. ആർ അംബേദ്‌കർക്കെതിരായ പരാമർശത്തിൽ ടിഎംസി എംപി ഡെറിക് ഒബ്രിയാൻ ആണ് നോട്ടീസ് നൽകിയത്. അമിത് ഷായുടെ പ്രസ്താവന അംബേദ്‌കറെ അപമാനിക്കുന്നതും സഭയുടെ അന്തസിനെ ഇടിക്കുന്നതുമാണെന്ന് പറഞ്ഞ ഒബ്രിയാൻ പാർലമെൻ്റ് ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രസ്താവന നടത്തിയ അമിത് ഷാക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര' എന്ന ചർച്ചക്ക് പാർലമെൻ്റിൽ മറുപടി നൽകുമ്പോഴായിരുന്നു അമിത് ഷായുടെ വിവാദ പരാമർശം. അംബേദ്‌കറുടെ പേര് പറയുന്നത് കോൺഗ്രസിനിപ്പോൾ ഫാഷനായെന്നും കോൺഗ്രസ് ഭരണഘടനയെ ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തിൽ തുടരാൻ അത് ഭേദഗതി വരുത്തുകയും ചെയ്തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു.

"അംബേദ്‌കർ, അംബേദ്കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു"-എന്നായിരുന്നു അമിത് ഷായുടെ പരാമർശം.

അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് ആഗ്രഹിച്ചത് ആദ്യം മുതൽ ഇന്ത്യൻ ഭരണഘടനക്ക് പകരം മനുസ്‌മൃതി നടപ്പാക്കാനാണ്. ആഭ്യന്തര മന്ത്രിയുടെ അംബേദ്‌കർ അധിക്ഷേപ പരാമർശം ബിജെപിയും ആർഎസ്എസും ത്രിവർണ പതാകക്ക് എതിരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്ന് ഖാർഗെ പറഞ്ഞിരുന്നു. മനുസ്മൃ‌തിയിൽ വിശ്വസിക്കുന്നവർക്ക് തീർച്ചയായും അംബേദ്കറുമായി പ്രശ്നമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

I couldn't find more information on this topic. You may want to try a search engine for the latest updates on the controversy surrounding Amit Shah's remark about Ambedkar.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  3 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  3 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago