HOME
DETAILS

സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ കുറവ്;  സ്വകാര്യ സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധിതരായി രക്ഷിതാക്കള്‍

  
എം. അപര്‍ണ
January 20, 2025 | 5:25 AM

Parents are forced to enroll their children in private institutions

കോഴിക്കോട്: സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ കുറവ് പൊതുവിദ്യാലങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളേയും രക്ഷിതാക്കളേയും വലയ്ക്കുന്നു. ഇതോടെ കുട്ടികളെ സ്വകാര്യ സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍  നിര്‍ബന്ധിതരായിരിക്കുകയാണ് രക്ഷിതാക്കള്‍. നിലവില്‍ കോഴിക്കോട് നഗരപരിധിയില്‍ 15ഓളം കുട്ടികളാണ് പൊതുവിദ്യാലയത്തില്‍ നിന്നു സ്വകാര്യ സ്ഥാപനത്തിലേക്ക് മാറിയിട്ടുള്ളത്. 

 ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന ആവശ്യമുള്ള നിരവധി കുട്ടികളാണ് സംസ്ഥാനത്തെ പൊതുവിദ്യാലങ്ങളില്‍ പഠിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ പഠന പിന്തുണ ഉറപ്പുവരുത്തുന്നതിന് സമഗ്രശിക്ഷ പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്താകെ 2,886 സ്‌പെഷല്‍ എഡ്യൂകേറ്റര്‍മാരാണ് ഉള്ളത്. ഇത് നിലവിലുള്ള സ്‌കൂളുകള്‍ക്ക് ആനുപാതികമല്ല. അതിനാല്‍ ഒരാള്‍ തന്നെ രണ്ടും മൂന്നും സ്‌കൂളുകളുടെ ചമുതല ഏറ്റെടുക്കേണ്ടി വരും. 

ഇതോടെ സ്‌കൂളുകളില്‍ കൃത്യമായി എത്താനോ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനോ കഴിയുന്നില്ലെന്ന് സ്‌പെഷല്‍ എഡ്യൂകേറ്റര്‍മാര്‍ തന്നെ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സമഗ്ര ശിക്ഷാ പദ്ധതിക്ക് നൽകേണ്ട വിഹിതം പലപ്പോഴുംനൽകാത്തത് കുട്ടികള്‍ക്കുള്ള ചലന സഹായ ഉപകരണങ്ങളുൾപ്പെടെയുള്ളവയുടെ വിതരണം നിലയ്ക്കുന്നതിനും ഇടയാക്കുന്നുണ്ട്. 

നിലവിലുള്ള സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ എണ്ണം പരിമിതമാണെന്നും ഭിന്നശേഷി കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ കൂടുതല്‍ സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരെ നിയോഗിക്കണമെന്നും കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ആര്‍.ടി.എ ) സംസ്ഥാന സെക്രട്ടറി വി.സജിന്‍ കുമാര്‍, ഭാരവാഹികളായ ബി.ശ്രീകല, എന്‍.കെ പുഷ്പന്‍, ആര്‍.ഗോവിന്ദന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മന്ദാന

Cricket
  •  6 days ago
No Image

'പ്രതിസന്ധികൾക്കിടക്കിടയിലും മൂല്യ സംരക്ഷണത്തിൽ അച്ചടി മാധ്യമങ്ങൾ ഇന്നും മുന്നിൽ, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിൽ സുപ്രഭാതം മാതൃക': എൻ.കെ പ്രേമചന്ദ്രൻ എം.പി

uae
  •  6 days ago
No Image

ദുബൈയിൽ മാതാപിതാക്കളെ സ്പോൺസർ ചെയ്യാം: കുറഞ്ഞ ശമ്പളപരിധി 10,000 ദിർഹം; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

വനിതാ ലോകകപ്പ് ഫൈനൽ: ഷെഫാലിക്കും ദീപ്തിക്കും അർദ്ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം

Cricket
  •  6 days ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; സലാലയിൽ നിന്ന് നേരിട്ട് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്

oman
  •  6 days ago
No Image

കടയുടമയോട് സൗജന്യമായി സാധനം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല, പക തീർക്കാൻ കടയ്ക്ക് തീയിട്ടു; വീഡിയോ വൈറൽ

National
  •  6 days ago
No Image

23-കാരൻ ഹാക്കറുടെ വിദ്യയിൽ ഞെട്ടി പൊലിസ്; പ്രധാന കസ്റ്റമേഴ്സ് കമിതാക്കൾ

crime
  •  6 days ago
No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  6 days ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  6 days ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  6 days ago