
മിന്നിച്ച് തുടങ്ങി നിധീഷ്; രണ്ടാം പന്തില്‍ വിക്കറ്റ്, രഞ്ജി ഫൈനലില്‍ കേരളത്തിന് 'പ്രതീക്ഷ'ത്തുടക്കം

നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന് സ്വപ്നത്തുടക്കം. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് എറിഞ്ഞിട്ടു കേരളത്തിന്റെ എം.ഡി നിധീഷ്
സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ തന്നെ മടങ്ങേണ്ടി വന്നു വിഭര്‍ഭയുടെ ഓപ്പണര്‍ പാര്‍ഥ് രേഖഡേക്ക്. എല്‍.ബി.ഡബ്ല്യുവിലാണ് പാര്‍ഥ് രേഖ പുറത്തായത്. ആദ്യത്തെ രണ്ടു ഓവറില്‍ വിദര്‍ഭ റണ്ണൊന്നും എടുത്തിട്ടില്ല. ഏദന്‍ ആപ്പിള്‍ എറിഞ്ഞ രണ്ടാം ഓവറും മെയ്ഡനാവുകയായിരുന്നു. ഏഴ് ഓവര്‍ പൂര്‍ത്തിയപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്നതായിരുന്നു കേരളത്തിന്റെ നില. നേരത്തെ ടോസ് നേടിയ കേരള നായകന് സചിന് ബേബി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റര്‍ വരുണ്‍ നായനാരെ ഒഴിവാക്കി യുവ പേസര്‍ ഏദന്‍ ആപ്പിള്‍ ടോമിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കേരളം ഇന്ന് കളിക്കിറങ്ങിയിരിക്കുന്നത്.
നാഗ്പൂരിലെ ക്രിക്കറ്റ് സ്റ്റേഡിയം വിദര്‍ഭയുടെ ഹോം ഗ്രൗണ്ടാണെങ്കില്‍ കേരളത്തിനത് ഡ്രീം ഗ്രൗണ്ടാണ്. അതുകൊണ്ട് തന്നെ ആശങ്കയെന്നത് കേരള ടീമിനില്ല, ഉള്ളത് ആശ മാത്രമാണ്. തങ്ങളുടെ ജൈത്രയാത്ര കപ്പില്‍ മുത്തമിട്ട് അവസാനിപ്പിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേരള ക്യാംപ്. അതിന് നിരവധി അനുകൂല ഘടകങ്ങളുമുണ്ട്.
ഇവിടെ കേരളം മത്സരിച്ച നാല് കളികളില്‍ ഒന്നില്‍പോലും തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് അതിന് പ്രധാനകാരണം. ഒരു കളി കേരളം ജയിച്ചപ്പോള്‍ ബാക്കി മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയായിരുന്നു. തങ്ങളുടെ സ്വപ്ന ഗ്രൗണ്ടില്‍ സ്വപ്ന ഫൈനലിന് പാഡണിയുമ്പോള്‍ ആതിഥേയരെന്ന ആത്മവിശ്വാസം വിദര്‍ഭക്ക് നഷ്ടപ്പെടുമെന്ന കണക്ക് കൂട്ടലും കേരള ക്യാംപിനുണ്ട്. തങ്ങളെ ഇതുവരെ അവിടെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നത് അവരുടെ ആത്മവിശ്വാസം കെടുത്തുമെന്ന് കേരള ക്യാംപ് പ്രതീക്ഷിക്കുന്നു. ഈ ആത്മവിശ്വാസം ഗ്രൗണ്ടില്‍ പ്രാവര്‍ത്തികമാക്കാനായാല്‍ കാര്യങ്ങള്‍ നമുക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് കേരളം.
ബാറ്റിങ്ങില്‍ 665 റണ്‍സോടെ 83.13 ശരാശരിയില്‍ ബാറ്റ് വീശുന്ന സല്മാന് നിസാറും 641 റണ്‍സോടെ 71.22 ശരാശരിയില്‍ ബാറ്റേന്തുന്ന മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്. ജമ്മു കാശ്മിരീനെതിരെ ക്വാര്‍ട്ടറില്‍ സല്മാന് നിസാര്‍ കാണിച്ച മാസും സെമിഫൈനലില്‍ മുഹമ്മദ് അസ്ഹറുദ്ദീന് തീര്‍ത്ത റണ്‍മലയും കേരളത്തിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. ഫോം ഇരുവരും തുടര്‍ന്നാല്‍ കേരളം കളി പിടിക്കുമെന്നുറപ്പാണ്. 429 റണ്‍സുമായി ഓപ്പണര്‍ രോഹന് എസ് കുന്നുമ്മലും, ക്യാപ്റ്റന്‍ സച്ചിന് ബേബിയുമെല്ലാം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്ത്യത്തിലേക്ക് ഒരുപടികൂടി അടുക്കും. ഒന്‍പത് മത്സരത്തില്‍ നിന്ന് 2.65 എക്കണോമിയില്‍ 40 വിക്കറ്റെടുത്ത ജലജ് സക്സേനയും ഏഴ് മത്സരത്തില്‍ നിന്ന് 2.49 എകണോമിയില്‍ 30 വിക്കറ്റെടുത്ത ആദിത്യ സര്‍വൊതയും, 23 വിക്കറ്റുകളുമായി എം.ഡി നിതീഷും കേരളത്തിന്റെ കിരീടമോഹങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്നുമുണ്ട്.
മറുവശത്ത് 10 മത്സരങ്ങളില്‍ നിന്ന് 967 റണ്‍സുമായി ടൂര്‍ണമെന്റിലെ ലീഡിങ് റണ്‍ സ്കോററില്‍ ഒരാളായ യാഷ് റാത്തോഡും ഇത്രയും മത്സരങ്ങളില്‍ നിന്ന് 781 റണ്‍സ് നേടിയ അക്ഷയ് വാഡ്കറും വിദര്‍ഭയുടെ ബാറ്റിംഗിന് കരുത്താവുകയാണ്. 10 മത്സരങ്ങളില്‍ നിന്ന് 2.79 എക്കണോമിയില്‍ 74 വിക്കറ്റുമായി ഹര്‍ഷ് ഡുബേയും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 2.55 എക്കണോമിയില്‍ 30 വിക്കറ്റ് കൊയ്ത ആദിത്യ താക്കറേയും കേരള താരങ്ങളെ പരീക്ഷിക്കുമെന്നുറപ്പാണ്. പക്ഷെ, ഈ സീസണില്‍ പല മത്സരങ്ങളിലും തകര്‍ന്നെന്ന് ഉറപ്പിച്ച ടീം ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയര്‍ന്ന് എതിരാളികളെ തകര്‍ത്തെറിഞ്ഞ ചിത്രമാണ് കേരളത്തിനുള്ളത്. അത് കലാശപ്പോരിലും തുടരുമെന്ന് തന്നെയാണ് കളിയാരാധകര്‍ കണക്ക് കൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 17 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 18 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 18 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 18 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 19 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 19 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 19 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 19 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 19 hours ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• 19 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 20 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 21 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 21 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 21 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• a day ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• a day ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• a day ago
ഗോള്‍ഡ് കോയിന് പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം
Kuwait
• a day ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 21 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• a day ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• a day ago