HOME
DETAILS

ലാഭം 106 ബില്ല്യണ്‍ ഡോളര്‍, ഉല്‍പ്പാദനക്കുറവും വിലക്കുറവും തിരിച്ചടിയായി; അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്

  
Web Desk
March 04, 2025 | 8:10 AM

Saudi Aramcos profit drops by 12

റിയാദ്: വിലക്കുറവും ഉല്‍പാദനം വെട്ടിക്കുറച്ചതും മൂലം ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സഊദി അരാംകോയുടെ അറ്റാദായം 2024 ല്‍ 12.39 ശതമാനം ഇടിഞ്ഞ് 106.25 ബില്യണ്‍ ഡോളറിലെത്തി. അസംസ്‌കൃത എണ്ണയുടെ വിലയും വില്‍പ്പനയുടെ അളവു കുറഞ്ഞതും സംസ്‌കരിച്ച, രാസവസ്തുക്കളുടെ വില കുറഞ്ഞതുമാണ് വരുമാനത്തിലെ ഇടിവിന് കാരണമെന്ന് അരാംകോ പ്രസ്താവനയില്‍ പറഞ്ഞു. ലാഭത്തിലെ കുറവ് കണക്കില്‍ എടുക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% കുറവാണ് ലാഭത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടു പുറത്തുവന്നതിനു തൊട്ടുപിന്നാലെ അരാംകോയുടെ ഓഹരി വില, ഒരു ഓഹരിക്ക് ഏകദേശം 7.33 ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.71 ഡോളറില്‍ നിന്നാണ് ഈ കൂപ്പുകുത്തല്‍ ഉണ്ടായിരിക്കുന്നത്.

അരാംകോയുടെ വിപണി മൂല്യം ഏകദേശം 1.74 ട്രില്യണ്‍ ഡോളറാണ്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആപ്പിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആമസോണ്‍, ആല്‍ഫബെറ്റ് എന്നിവയ്ക്ക് പിന്നില്‍ ലോകത്തിലെ ആറാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് അരാംകോ.ട്രംപിന്റെ രണ്ടാം വരവില്‍ ഉഴലുന്ന ഈ വര്‍ഷം വെറും 85.4 ബില്യണ്‍ ഡോളറിന്റെ ലാഭവിഹിതമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച ഇത് വളരെ കുറവാണ്.

ALSO READ: ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്‌കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം

എണ്ണ കമ്പനികളുടെയും മറ്റ് ഊര്‍ജ്ജ ഉല്‍പ്പാദക രാജ്യങ്ങളുടെയും സഖ്യമായ OPEC+ തിങ്കളാഴ്ച ഓണ്‍ലൈനായി യോഗം ചേര്‍ന്ന് ഏപ്രില്‍ മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചതോടെയാണ് അരാംകോ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2022 ന് ശേഷം ഗ്രൂപ്പ് നടത്തുന്ന ആദ്യത്തെ എണ്ണ ഉല്‍പാദന വര്‍ധനവാകും ഇത്തവണ ഉണ്ടാകാന്‍ പോകുന്നത്. ഇതിനാല്‍ എണ്ണവില വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് OPEC+ നടപടി.

മരുഭൂമിയുടെ ഉപരിതലത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സഊദി അറേബ്യയുടെ വിശാലമായ എണ്ണ സ്രോതസ്സുകള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ സ്ഥലങ്ങളിലൊന്നാണ്. ഒരു ബാരല്‍ എണ്ണയുടെ വിലയിലെ ഓരോ 10 ഡോളര്‍ വര്‍ധനവിനും സഊദി അറേബ്യ പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളര്‍ അധികമായി സമ്പാദിക്കുമെന്ന് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് വ്യക്തമാക്കി.

കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സഊദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. 2019 അവസാനത്തോടെ സഊദി അരാംകോ അതിന്റെ മൂല്യത്തിന്റെ ഒരു ഭാഗം ലിസ്റ്റ് ചെയ്യുകയും കൂടുതല്‍ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Saudi Aramco's profit drops by 12%

ALSO READ: GCC കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം | SAR, UAED, QR, KD, BD, OR, vs Indian Rupee

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പിന്‍ അപേക്ഷകള്‍ ആരംഭിച്ചു

bahrain
  •  an hour ago
No Image

മണിപ്പൂർ സമാധാനത്തിലേക്ക്? പുതിയ സർക്കാർ അധികാരത്തിലേക്ക്

National
  •  2 hours ago
No Image

ആസ്‌ട്രേലിയയില്‍ 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി 

International
  •  2 hours ago
No Image

ഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി

National
  •  2 hours ago
No Image

ബൗഷറില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

oman
  •  2 hours ago
No Image

മസ്‌കത്തില്‍ ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത മനുഷ്യാവകാശ സംവാദം

oman
  •  3 hours ago
No Image

ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം വിടാം; മെറ്റയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

National
  •  3 hours ago
No Image

അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ

National
  •  3 hours ago
No Image

റാപ്പിഡ് റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് ചെലവ് 1.92 ലക്ഷം കോടി

Kerala
  •  4 hours ago
No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 hours ago