HOME
DETAILS

നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

  
March 14, 2025 | 2:59 AM

Long Wait Ends Sunita Williams to Return to Earth Soon After Months in Space Crew-10 Launch Today

 

ന്യൂഡൽഹി: കഴിഞ്ഞ ഒമ്പതു മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്കു മടങ്ങുന്നു. ഇവരെ തിരികെ കൊണ്ടുവരുന്നതിനായി സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30 (വെള്ളിയാഴ്ച വൈകിട്ട് 7:03 GMT) മുതലാണ് ദൗത്യം ആരംഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട് അനുസരിച്ച് മാർച്ച് 20നായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങിയെത്തുക. നേരത്തെ ബഹിരാകാശ നിലയത്തിലേക്കു പോകേണ്ടിയിരുന്ന സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം മാറ്റിവച്ചതിനെ തുടർന്നാണ് സുനിത വില്യംസിനെയും സംഘത്തെയും തിരികെ കൊണ്ടുവരാൻ താമസം നേരിട്ടത്. പുതിയ ദൗത്യത്തിനൊരുങ്ങുന്ന സംഘത്തിൽ നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരടങ്ങിയ സം​ഘമാണ് ഉൾപ്പെട്ടിരിക്കുന്നത്. ദൗത്യത്തിന് നേരിട്ട സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷമേ വിക്ഷേപണം നടത്തുകയുള്ളുവെന്നും ബഹിരാകാശ യാത്രികരുടെ സുരക്ഷയാണ് ഏറ്റവും മുൻ‌ഗണനയെന്നും നാസ കഴിഞ്ഞ ദിവവസം വ്യക്തമാക്കിയിട്ടുണ്ട്.

നാസയും ഇലോൺ മസ്കിന്റെ സ്പേസ് എക്‌സ്ഉം ചേർന്നാണ് ക്രൂ 10 ദൗത്യം നടത്തുന്നത്. 2024 ജൂൺ 5-നായിരുന്നു സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ 13ഓടെ തിരികെ വരാനായിരുന്നു ഇവരുടെ ആദ്യം നിശ്ചയിച്ച തീരുമാനമെങ്കിലും ബഹിരാകാശ പേടകവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം യാത്ര നീളുകയായിരുന്നു. മനുഷ്യരെ ബഹിരാകാശത്തിലേക്ക് കൊണ്ടുപോകുന്ന ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച്, മാർച്ച് 20ന് ഇരുവരും ഭൂമിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവർഷം നേരത്തെ എത്തും; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം

Kerala
  •  12 days ago
No Image

ഒമാനിലുള്ള ചരക്കുലേറികള്‍ക്ക് ടോള്‍ ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ; വ്യാപാര ലോജിസ്റ്റിക് രംഗത്തിന് കൂടുതല്‍ കരുത്താകുമെന്ന് പ്രതീക്ഷ

oman
  •  12 days ago
No Image

ജി.സി.സിക്ക് 45 വയസ്സ്; സാമ്പത്തിക ശക്തിയായി ഗള്‍ഫ് രാജ്യങ്ങള്‍

oman
  •  12 days ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ 50% വരെ വിലക്കിഴിവ്; സ്റ്റോക്കുകൾ ഉറപ്പാക്കി കടയുടമകൾ

uae
  •  12 days ago
No Image

'സംസ്കാരത്തിൽ വിട്ടുവീഴ്ചയില്ല, ലോകകപ്പ് കളിക്കും'; സുരക്ഷാ ആശങ്കകൾക്കിടയിലും നിലപാട് കടുപ്പിച്ച് ഇറാൻ

Football
  •  12 days ago
No Image

ബലിപെരുന്നാൾ അവധിക്കാലത്ത് യുഎഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

uae
  •  12 days ago
No Image

വന്നു അടിച്ചു കീഴടക്കി; രോഹിത് ശര്‍മയെ മറികടന്ന് ചരിത്രത്തില്‍ ഒന്നാമനായി യശ്വസി ജെയ്സ്വാള്‍

Cricket
  •  12 days ago
No Image

കർണാടകയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ ഒരു കുടുംബത്തിലെ എട്ടു പേർ മുങ്ങിമരിച്ചു; മരിച്ചവരിൽ ഏഴു പേർ സ്ത്രീകൾ

National
  •  12 days ago
No Image

ജോലിത്തിരക്കിലും പൗരബോധം കൈവിടാതെ തലാബത്ത് റൈഡർ; വൈറലായി ദുബൈയിൽ നിന്നുള്ള വീഡിയോ

uae
  •  12 days ago
No Image

മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വൻ നയതന്ത്ര നീക്കം; അമേരിക്കൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്

uae
  •  12 days ago


No Image

'വിൻസെറെ ഓ മൊറീറെ'; ജയിക്കുക അല്ലെങ്കിൽ മരിക്കുക! ലോകകപ്പ് ടീമിന് മുസോളിനി നൽകിയ ആ ഒരൊറ്റ വരി സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

Football
  •  12 days ago
No Image

പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് യു.പിയിലെ മുസ്‌ലിം സംഘടനകൾ; തെരഞ്ഞെടുപ്പിന് മുന്നോടിയായ ശ്രദ്ധേയ നീക്കമെന്ന് വ്യാഖ്യാനം

latest
  •  12 days ago
No Image

ബലിപെരുന്നാൾ ആഘോഷങ്ങൾ ദുരന്തമാക്കരുത്: നിയമവിരുദ്ധമായി പടക്കം വിറ്റാൽ ജയിൽശിക്ഷയും ഒരു ലക്ഷം ദിർഹം പിഴയും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  12 days ago
No Image

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവീശി ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

crime
  •  12 days ago