HOME
DETAILS

'മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ സുരക്ഷിതരല്ല' വിദ്വേഷം വിളമ്പി വീണ്ടും യോഗി

  
Web Desk
March 26, 2025 | 8:47 AM

Yogi Adityanath says Hindus not safe among Muslim families

ലഖ്‌നൗ: വിദ്വേഷ പ്രസംഗവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും. മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ് യോഗിയുടെ കണ്ടെത്തല്‍. എ.എന്‍.ഐ പോഡ്കാസ്‌റ്‌റിലാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും ആദിത്യനാഥ് അവകാശപ്പെടുന്നു.

'100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ?- അല്ല. ബംഗ്ലാദേശ് ഇതിന് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനായിരുന്നു ഉദാഹരണം'- യോഗി പറയുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യോഗി ആരോപിക്കുന്നു. എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്നാണ് യോഗി പറയുന്നത്. എല്ലാവരുടേയും സന്തോഷമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യോഗി അടിവരയിട്ട് പറയുന്നു. 

യുപിയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്‌ലിംകളും സുരക്ഷിതരാണ്. എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ എല്ലാം അവസാനിച്ചു. ഒരു യോഗി എന്ന നിലയില്‍ താന്‍ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

'ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണ് ഏറ്റവും സുരക്ഷിതര്‍.  2017ന് മുമ്പ് യുപിയില്‍ കലാപങ്ങള്‍  ഉണ്ടായിരുന്നെങ്കില്‍, ഹിന്ദുവിന്റെ കടകള്‍ കത്തിച്ചിരുന്നെങ്കില്‍, മുസ്ലിംകളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകള്‍ കത്തുന്നുണ്ടെങ്കില്‍, മുസ്ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാല്‍ 2017ന് ശേഷം കലാപം നിലച്ചു'- ആദിത്യനാഥ് പറഞ്ഞു.

ഹിന്ദു സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മിക്കുന്നത് എന്തിനാണെന്നായിരുന്നു നിരവധി സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ക്ഷേത്ര- പള്ളി തര്‍ക്കങ്ങളെക്കുറിച്ചച്ചുള്ള ചോദ്യത്തിന് ആദിത്യനാഥിന്റെ മറുചോദ്യം. അത് ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

സംഭലില്‍ നിലവിലുള്ള എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. 64 തീര്‍ഥാടന കേന്ദ്രങ്ങള്‍ സംഭലിലുണ്ട്. അതില്‍ 54 എണ്ണം ഞങ്ങള്‍ കണ്ടെത്തി. എന്തായാലും, ശേഷിക്കുന്നത് ഞങ്ങള്‍ അത് കണ്ടെത്തും. സംഭലില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ലോകത്തോട് പറയും- ആദിത്യനാഥ് ആവര്‍ത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  21 days ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  21 days ago
No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  21 days ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  21 days ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  21 days ago
No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  21 days ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  21 days ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  21 days ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  21 days ago
No Image

കണ്ണുര്‍ സ്വദേശിനി സലാലയില്‍ അന്തരിച്ചു

oman
  •  21 days ago