HOME
DETAILS

'മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ സുരക്ഷിതരല്ല' വിദ്വേഷം വിളമ്പി വീണ്ടും യോഗി

  
Web Desk
March 26, 2025 | 8:47 AM

Yogi Adityanath says Hindus not safe among Muslim families

ലഖ്‌നൗ: വിദ്വേഷ പ്രസംഗവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും. മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ ഒട്ടും സുരക്ഷിതരല്ലെന്നാണ് യോഗിയുടെ കണ്ടെത്തല്‍. എ.എന്‍.ഐ പോഡ്കാസ്‌റ്‌റിലാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം.യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും ആദിത്യനാഥ് അവകാശപ്പെടുന്നു.

'100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ?- അല്ല. ബംഗ്ലാദേശ് ഇതിന് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനായിരുന്നു ഉദാഹരണം'- യോഗി പറയുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യോഗി ആരോപിക്കുന്നു. എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്നാണ് യോഗി പറയുന്നത്. എല്ലാവരുടേയും സന്തോഷമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യോഗി അടിവരയിട്ട് പറയുന്നു. 

യുപിയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്‌ലിംകളും സുരക്ഷിതരാണ്. എന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കി. 2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ എല്ലാം അവസാനിച്ചു. ഒരു യോഗി എന്ന നിലയില്‍ താന്‍ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.

'ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണ് ഏറ്റവും സുരക്ഷിതര്‍.  2017ന് മുമ്പ് യുപിയില്‍ കലാപങ്ങള്‍  ഉണ്ടായിരുന്നെങ്കില്‍, ഹിന്ദുവിന്റെ കടകള്‍ കത്തിച്ചിരുന്നെങ്കില്‍, മുസ്ലിംകളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകള്‍ കത്തുന്നുണ്ടെങ്കില്‍, മുസ്ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാല്‍ 2017ന് ശേഷം കലാപം നിലച്ചു'- ആദിത്യനാഥ് പറഞ്ഞു.

ഹിന്ദു സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മിക്കുന്നത് എന്തിനാണെന്നായിരുന്നു നിരവധി സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ക്ഷേത്ര- പള്ളി തര്‍ക്കങ്ങളെക്കുറിച്ചച്ചുള്ള ചോദ്യത്തിന് ആദിത്യനാഥിന്റെ മറുചോദ്യം. അത് ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

സംഭലില്‍ നിലവിലുള്ള എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. 64 തീര്‍ഥാടന കേന്ദ്രങ്ങള്‍ സംഭലിലുണ്ട്. അതില്‍ 54 എണ്ണം ഞങ്ങള്‍ കണ്ടെത്തി. എന്തായാലും, ശേഷിക്കുന്നത് ഞങ്ങള്‍ അത് കണ്ടെത്തും. സംഭലില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ ലോകത്തോട് പറയും- ആദിത്യനാഥ് ആവര്‍ത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  5 days ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  5 days ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  5 days ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  5 days ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  5 days ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  5 days ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  5 days ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  5 days ago