Chemicals used for manufacturing synthetic drugs are being smuggled into India from Africa. According to an investigation by the Excise Crime Branch, a large quantity of these chemicals is entering the country through Nigerians arriving on visiting and student visas.
HOME
DETAILS

MAL
രാസലഹരി; കെമിക്കലുകൾ എത്തുന്നത് ആഫ്രിക്കയിൽ നിന്ന്; ഉൽപാദനം കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ
Ashraf Ahammad
July 21 2025 | 02:07 AM

കോഴിക്കോട്: രാസലഹരി നിർമാണത്തിനുള്ള കെമിക്കലുകൾ രാജ്യത്ത് എത്തുന്നത് ആഫ്രിക്കയിൽ നിന്ന്. വിസിറ്റിങ് വിസയിലും പഠിക്കാനായും ഇന്ത്യയിലെത്തുന്ന നൈജീരിയക്കാർ വഴിയാണ് കെമിക്കലുകൾ വൻതോതിൽ രാജ്യത്ത് എത്തുന്നതെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
രാസലഹരിയുണ്ടാക്കാനാവശ്യമായ വിവിധയിനം രാസവസ്തുക്കൾ ഓരോന്നായാണ് എത്തിക്കുന്നത്. കെമിക്കലുകളുമായി ഓരോ സംഘവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇവർ എത്തും. പിന്നീട് ഇവരെല്ലാം നിശ്ചിത സ്ഥലങ്ങളിൽ ഒത്തുചേരുകയും അവിടെ വച്ച് രാസലഹരി ഉൽപാദിപ്പിക്കുകയുമാണ് (കുക്ക് ചെയ്യുക) ചെയ്യുന്നത്. ഒരുമിച്ച് രാസലഹരി കൊണ്ടുവരുമ്പോൾ വിമാനത്താവളങ്ങളിലെ പരിശോധനയിൽ പിടിക്കപ്പെടുമെന്നതിനാൽ ഓരോരോ ഘടകങ്ങൾ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആളുകൾ എത്തിക്കും. നൈജീരിയർക്കാർ കൂട്ടമായി താമസിക്കുന്ന ഡൽഹിയിലെ സാകേത്, ഹരിയാനയിൽ ഗുർഗോൺ എന്നിവിടങ്ങളിൽ വച്ചാണ് കെമിക്കലുകൾ മയക്കുമരുന്നാക്കി ഉൽപാദിപ്പിക്കുന്നത്. ഇൻഡസ്ട്രിയൽ യൂനിറ്റുകൾ നിരവധിയുള്ള നോയിഡയിലെ കെമിക്കൽ മാനുഫാക്ചറിങ് യൂനിറ്റുകളുടെ മറവിൽ എം.ഡി.എം.എ ഉൽപാദിപ്പിക്കുന്നതായി കോഴിക്കോട് കുന്ദമംഗലം ഇൻസ്പക്ടർ എസ്.കിരണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിവരം ലഭിച്ചിരുന്നു. ടാൻസാനിയൻ സ്വദേശികളുൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്ത കേസിന്റെ അന്വേഷണത്തിലായിരുന്നു നിർണായക വിവരങ്ങൾ ലഭിച്ചത്.
കോഴിക്കോട് എക്‌സൈസ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ഹരിയാന സ്വദേശി സീമാ സിൻഹയെ ചോദ്യം ചെയ്തതിൽ നിന്നും ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വിൽപനക്കായുള്ള എം.ഡി.എം.എ കുക്ക് ചെയ്ത് വിതരണത്തിനായി തയാറാക്കിയത് നൈജീരിയൻ സംഘങ്ങളായിരുന്നു. ഹരിയാനയിലെത്തിയ സംഘം അവിടെ വീട് വാടകക്കെടുത്ത് താമസിച്ചു. അതിനിടെയാണ് സീമാ സിൻഹയെ പരിചയപ്പെടുന്നത്. തുടർന്ന് ഇവരുടെ അക്കൗണ്ട് വഴി എം.ഡി.എം.എ വിൽപന നടത്തിയ പണം സ്വരൂപിക്കുകയായിരുന്നു. എക്‌സൈസ് ക്രൈംബ്രാഞ്ച് ഹാജരാകണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട വിവരം സീമസിൻഹ നൈജീരിയൻ സംഘത്തെ അറിയിക്കുകയും ഇവർ രാജ്യം വിടുകയുമായിരുന്നു. കർണാടകയിലുൾപ്പെടെ നൈജീരിയൻ സംഘത്തിന് നേരിട്ട് ബന്ധമുള്ളവരാണ് വിൽപനയുടെ ഇടനിലക്കാർ. നേരത്തെ ബംഗളൂരുവിലെ രഹസ്യ കിച്ചണുകളിലായിരുന്നു എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി ഉൽപാദിപ്പിക്കുന്നതെന്നായിരുന്നു വിവരം. എന്നാൽ കിച്ചണുകൾ കണ്ടെത്താൻ ഇതുവരെയും പൊലിസിനും എക്‌സൈസിനും സാധിച്ചിരുന്നില്ല. കേരളത്തിൽ നിന്നുള്ള പൊലിസ്, എക്‌സൈസ് സംഘങ്ങൾ നിരന്തരം അന്വേഷണം ആരംഭിച്ചതോടെ ഇവർ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി ഉൽപാദന കിച്ചണുകൾ മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം.
അക്കൗണ്ടുടമയ്ക്ക് ഒറ്റ ഇടപാടിന് പ്രതിഫലം 3000!
കോഴിക്കോട്: രാസലഹരി വിൽപന നടത്തി ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിന് ഒറ്റ ഇടപാടിന് അക്കൗണ്ടുടമയ്ക്ക് നൽകുന്നത് 3000 രൂപ. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി വിൽപന നടത്തുന്നതിനായുള്ള അക്കൗണ്ടുകളുടെ ഉടമകൾക്കാണ് 3000 രൂപ നൽകുന്നത്.
ഒറ്റഇടപാടിനാണ് ഇത്രയും തുക നൽകുന്നത്. വിൽപനയ്ക്കായി രാസലഹരി വാങ്ങുന്നവർ പലപ്പോഴും ഒരു ലക്ഷത്തിൽ കൂടുതൽ തുകയുടെ ഇടപാടുകളാണ് നടത്തുന്നത്. ഇപ്രകാരം ലഭിക്കുന്ന തുക പിൻവലിച്ച് കൊടുത്താൽ 3000 രൂപ പ്രതിഫലം ലഭിക്കും. ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ഓരോ ഇടപാടിനും പ്രതിഫലം ലഭിക്കും. നേരത്തെ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകാറുണ്ടായിരുന്നു. തട്ടിപ്പ് സംഘങ്ങൾക്ക് പണമിടപാടുകൾ നടത്തുന്നതിനായിരുന്നു അക്കൗണ്ടുകൾ വാടകക്കെടുത്തിരുന്നത്. നിരവധി യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പ് സംഘങ്ങൾക്ക് സാമ്പത്തിക ഇടപാടുകൾക്കായി അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ പൊലിസ് പ്രതിചേർക്കുന്നതോടെ പലരും അക്കൗണ്ടുകൾ നൽകാതായി. സമാനമായ രീതിയിലാണ് മയക്കുമരുന്ന് മാഫിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്ത് തൊഴിൽ വിപണി: ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണം കുറയുന്നു
uae
• 2 hours ago
കൊച്ചി - മുംബൈ എയർഇന്ത്യ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ ദുരന്തം
National
• 3 hours ago
പത്തനംതിട്ടയില്‍ അമ്മയും, അച്ഛനും, മകനും ആത്മഹത്യക്ക് ശ്രമിച്ചു; അമ്മ മരിച്ചു; മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍
Kerala
• 3 hours ago
മുംബൈ ട്രെയിൻ സ്ഫോടന പരമ്പര: 12 പ്രതികളെയും വെറുതെ വിട്ടു, വധശിക്ഷയും ജീവപര്യന്തവും റദ്ദാക്കി
National
• 3 hours ago
അതുല്യയുടെ ദുരൂഹ മരണം: സതീഷിനെ ഷാർജയിലെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• 3 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: അക്കാദമിക് സിറ്റിയിൽ ഗതാഗതം വഴിതിരിച്ചുവിടും
uae
• 4 hours ago
സ്‌കൂള്‍ സമയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; സമസ്ത ഉള്‍പ്പെടെയുള്ളവരെ യോഗത്തില്‍ ബോധ്യപ്പെടുത്തും
Kerala
• 4 hours ago
കാർത്തികപ്പള്ളി സ്‌കൂളിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം
Kerala
• 4 hours ago
ഗസ്സയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ മാനുഷിക സഹായം; ഖലീഫ ഹ്യുമാനിറ്റേറിയൻ എയർ ഷിപ്പ് യാത്ര തുടങ്ങി
uae
• 4 hours ago
'നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചപ്പോൾ അയാൾ അഭിനന്ദിച്ചു, ഞങ്ങളുടെ രക്തത്തിന്റെ പേരിൽ പണം പിരിക്കുന്നു, ഒരു ഇടപെടലും നടത്തിയിട്ടില്ല' - സാമുവൽ ജെറോമിനെ തള്ളി തലാലിന്റെ സഹോദരൻ
Kerala
• 5 hours ago
സംസ്ഥാനത്ത് നാളെ മുതൽ അനിശ്ചിതകാല ബസ് സമരം; ജനം പെരുവഴിയിലാകും
Kerala
• 5 hours ago
യുഎഇയിൽ ജോലി നഷ്ടപ്പെട്ടോ? ILOE തൊഴിലില്ലായ്മ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം എന്ന് അറിയാം?
uae
• 6 hours ago
പൊലിസിലെ ഇരട്ട സഹോദരന്മാരായ എസ്.ഐമാർ തമ്മിൽ കൂട്ടയടി; രണ്ടുപേരെയും സസ്പെൻഡ് ചെയ്തു, കേസെടുക്കും
Kerala
• 6 hours ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Kerala
• 6 hours ago
ഹജ്ജ് അപേക്ഷ; സഹായിയായ ഭാര്യയ്ക്ക് അനുവദിച്ച വയസിളവ് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്
Kerala
• 9 hours ago
ആറര വർഷം ഐ.ബിയിൽ അനധികൃത താമസം; ഒടുവിൽ പൊക്കി; മുൻ വൈദ്യുതി മന്ത്രി എം.എം മണിയുടെ ഗൺമാന് പിഴ
Kerala
• 9 hours ago
ദീര്‍ഘകാലത്തെ പരിചയം; ഒടുവില്‍ വിവാഹത്തെ ചൊല്ലി തര്‍ക്കം; ആലുവ ലോഡ്ജില്‍ യുവാവ് യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി
Kerala
• 9 hours ago
ഇന്ന് ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്
Kerala
• 10 hours ago
പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ
National
• 17 hours ago
പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്
Kerala
• 18 hours ago
പ്രിയ കൂട്ടുകാരന് ഇനിയില്ല; മിഥുന്റെ സ്കൂളില്‍ നാളെ മുതല്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കും
Kerala
• 7 hours ago
അമ്പലപ്പുഴ ക്ഷേത്രത്തിന് പണം അനുവദിച്ച നടപടി; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് ജി സുധാകരന്
Kerala
• 8 hours ago
ഇതുവരെ ലോക്സഭയിലെത്തിയത് 18 മുസ്ലിം വനിതകൾ മാത്രം; 13 പേർ എത്തിയത് കുടുംബത്തിലെ പിൻഗാമികളായി
National
• 8 hours ago