HOME
DETAILS

ഒഡീഷയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; രക്ഷപ്പെട്ടെത്തിയപ്പോൾ വീണ്ടും പീഡനശ്രമം, 4 പേർ പിടിയിൽ

  
July 22 2025 | 17:07 PM

Odisha Shocker Minor Girl Kidnapped Gang-Raped in Forest Faces Assault Again After Escape 4 Arrested

ഭുവനേശ്വർ: ഒഡീഷയിലെ മാൽകൻഗിരി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട്, സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

മൂന്നംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മാൽകൻഗിരി ടൗണിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ വെച്ച് മാറിമാറി ബലാത്സംഗം ചെയ്തു. വനത്തിൽ നിന്ന് രക്ഷപ്പെട്ട് ടൗണിന് സമീപമെത്തിയ പെൺകുട്ടിയെ ഒരു ട്രക്ക് ഡ്രൈവർ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രദേശവാസികൾ ഇടപെട്ട് പെൺകുട്ടിയെ രക്ഷിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

മാൽകൻഗിരി പൊലീസ് സൂപ്രണ്ട് വിനോദ് പാട്ടീൽ പറഞ്ഞതനുസരിച്ച്, ആദ്യ സംഭവത്തിൽ മൂന്ന് പേരും രണ്ടാമത്തെ പീഡനശ്രമത്തിൽ ട്രക്ക് ഡ്രൈവറും അറസ്റ്റിലായി.

ഒഡീഷയിൽ സമീപകാലത്ത് പീഡന സംഭവങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ബാലസോറിൽ ഒരു അധ്യാപകന്റെ പീഡനത്തെ തുടർന്ന് 20-കാരിയായ കോളേജ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, ജാജ്പുർ ജില്ലയിൽ 15-കാരിയായ ഹോക്കി ട്രെയിനി താരത്തെ കോച്ചും രണ്ട് അനുയായികളും ചേർന്ന് പീഡിപ്പിച്ച സംഭവവും ഈ മാസം ആദ്യം പുറത്തുവന്നു. ഈ കേസിൽ ഹോക്കി കോച്ചും സഹായികളും അറസ്റ്റിലായിട്ടുണ്ട്.

In Odisha's Malkangiri district, a minor girl was kidnapped and gang-raped by three men in a forest 15 km from Malkangiri town while returning from a friend’s birthday celebration. After escaping, she faced another assault attempt by a truck driver near the town. Locals intervened, rescuing her and alerting the police, who arrested the three gang-rape suspects and the truck driver. This incident follows recent sexual assault cases in Odisha, including a college student's suicide in Balasore and the rape of a 15-year-old hockey trainee in Jajpur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

International
  •  18 hours ago
No Image

ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

uae
  •  18 hours ago
No Image

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

National
  •  19 hours ago
No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  19 hours ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  20 hours ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  20 hours ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  21 hours ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  21 hours ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  21 hours ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  21 hours ago