
പോരാട്ടവഴികളിലൂടെ മടക്കയാത്ര; പെരുമഴ നനഞ്ഞും വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: ആര്‍ത്തിരമ്പുന്ന വൈകാരിക വേലിയേറ്റത്തില്‍ അലിഞ്ഞ് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന രാഷ്ട്രീയ കേരളത്തിന്റെ സ്വന്തം വി.എസ് ജന്മനാട്ടിലേക്ക്. അദ്ദേഹം നടന്നു നീങ്ങിയ പോരാട്ടവഴികളിലൂടെയുള്ള അന്ത്യയാത്രയില്‍ പെരുമഴയെ അവഗണിച്ച് ആയിരങ്ങളാണ് അദ്ദേഹത്തെ അനഗമിക്കുന്നത്. പുലര്ച്ചയോടടുത്തിട്ടും അണമുറിയാതെ ജനപ്രവാഹമായിരുന്നു. നിലയ്ക്കാതെ മുദ്രാവാക്യം. കിലോമീറ്റര്‍ പിന്നിടാന്‍ മണിക്കൂറുകള്‍. വിലാപയാത്രയ്ക്കായി മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം തീര്‍ത്തും അപ്രസക്തമാക്കി പത്തുമണിക്കൂറെടുത്താണ് വിലാപയാത്ര തിരുവനന്തപുരം പിന്നിട്ടത്.
സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫിസിലും റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ട്. ശേഷം സമരകാല സ്മരണകള്‍ ഉറങ്ങുന്ന, പുന്നപ്ര വയലാര്‍ സമര സേനാനികളുടെ ഓര്‍മകള്‍ നിറയുന്ന വലിയ ചുടുകാട്ടില്‍ സമരപോരാളിക്ക് ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്‍കും.
ഇന്നലെ രാവിലെ ഒന്‍പതിന്, ഭരണത്തിനു നേതൃത്വം നല്കി അഞ്ചു വര്‍ഷം നിറഞ്ഞുനിന്ന സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയ പുഷ്പമഞ്ചത്തില്‍, വി.എസിന്റെ മൃതദേഹം പാര്‍ട്ടി പതാക പുതപ്പിച്ച് പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആയിരക്കണക്കിനു പേരാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയത്.
രാഷ്ട്രീയ പോരാട്ടത്തിന്റെ കാലത്ത് വി.എസിന്റെ വിശ്വസ്തരായി ഒപ്പംനിന്നവരും നേതാവിനെ അവസാനമായി കാണാന്‍ ദര്‍ബാര്‍ ഹാളിലെത്തി. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശന ശേഷം കേരള പൊലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു. ഉച്ചയ്ക്കു ശേഷം 2.15നു മൃതദേഹം ഭരണസിരാകേന്ദ്രത്തിനു പുറത്തേക്ക്. പതിറ്റാണ്ടുകളോളം നീണ്ട രാഷ്ട്രീയ, സമര ജീവിതത്തിനു സാക്ഷ്യംവഹിച്ച ഭരണസിരാകേന്ദ്രവും തലസ്ഥാന നഗരവും പിന്നിലേക്കുമറയുമ്പോള് മുന്നില്‍ വി.എസിനെയും പ്രതീക്ഷിച്ച് ജനക്കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു.
വിലാപയാത്ര രാത്രിയോടെ തന്നെ ആലപ്പുഴയിലെ വീട്ടില്‍ എത്തിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ജനത്തിരക്കില്‍ ഒരു കിലോമീറ്റര്‍ പിന്നിടാന്‍ പോലും ഏറെ സമയമെടുത്തു.
തലസ്ഥാന നഗരത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍നിന്ന് കഴക്കൂട്ടം വരെ പതിനാല് കിലോമീറ്റര്‍ പിന്നിടാന്‍ മാത്രം നാലര മണിക്കൂറാണ് എടുത്തത്. തിരുവനന്തപുരം ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ ആയിരക്കണക്കിനു പേരുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വിലാപയാത്ര കൊല്ലം ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് പ്രവേശിച്ചപ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. കൊല്ലം ജില്ലയില്‍ എട്ടു കേന്ദ്രങ്ങളിലാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്.
ഓച്ചിറ അമ്പലത്തിനു സമീപത്തുനിന്നാണ് വിലാപയാത്രയെ ആലപ്പുഴ ജില്ലയിലേക്ക് ആനയിച്ചത്. കെ.പി.എ.സി, ജി.ഡി.എം ഹാള്‍, കരീലക്കുളങ്ങര, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, തോട്ടപ്പള്ളി, ടി.ഡി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരവര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു.
ഇന്നു രാവിലെ 9 മണിവരെ സ്വവസതിയിലും 10 മുതല്‍ 11 വരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസിലും 11 മുതല്‍ വൈകിട്ട് മൂന്നു വരെ ആലപ്പുഴ കടപ്പുറത്ത് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലുമാണ് പൊതുദര്‍ശനം അവസാനമായി നടക്കുക. പൊതുദര്‍ശനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വലിയചുടുകാട്ടിലേക്കുള്ള വി.എസിന്റെ അവസാന യാത്ര ആരംഭിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ച വൈകിട്ട് 3.20നാണ് വി.എസിന്റെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി സി.പി.എമ്മിന്റെ പഴയ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോഴും പിന്നീട് തലസ്ഥാനത്തെ വി.എസിന്റെ 'വേലിക്കകത്ത്' വീട്ടിലേക്കും ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. ആദരസൂചകമായി ഇന്നലെ സംസ്ഥാനത്ത് പൊതു അവധിയും മൂന്നു ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala bid a final farewell to V.S. Achuthanandan, a legendary leader who left an indelible mark on the state's politics. Read more about his life and legacy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ
Kerala
• 20 hours ago
പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 21 hours ago
രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍
Kerala
• 21 hours ago
സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 21 hours ago
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്
Kerala
• 21 hours ago
പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• a day ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• a day ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• a day ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• a day ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• a day ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• a day ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• a day ago
സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
Saudi-arabia
• a day ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• a day ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• a day ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• a day ago
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം
National
• a day ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• a day ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• a day ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• a day ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• a day ago