HOME
DETAILS

ധർമസ്ഥല വെളിപ്പെടുത്തൽ: സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥ പിന്മാറി

  
Web Desk
July 24 2025 | 06:07 AM

Dharmasthala Revelation IPS Officer Withdraws from Government-Formed Special Investigation Team

 

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) നിന്ന് ഡിസിപി സൗമ്യലത ഐപിഎസ് പിന്മാറി. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് പിന്മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സൗമ്യലത. ഈ പിന്മാറ്റം അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം ഉടൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ധർമസ്ഥലയിലെ നിഗൂഢതകൾ അന്വേഷിക്കാൻ 20 അംഗ പ്രത്യേക അന്വേഷണ സംഘത്തെ കർണാടക സർക്കാർ നിയോഗിച്ചിത്. ഐജി എം.എൻ. അനുചേത്, എസ്പി ജിതേന്ദ്രകുമാർ ദായം എന്നിവർ ഉൾപ്പെടുന്ന നാല് ടീമുകളായാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, അന്വേഷണം ആരംഭിക്കുന്നതിന് മുമ്പേ സൗമ്യലതയുടെ പിന്മാറ്റം സംഘത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ധർമസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് മുൻ ശുചീകരണ തൊഴിലാളി ഉന്നയിച്ചത്. ക്ഷേത്ര പരിസരത്ത് നൂറുകണക്കിന് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്നും അവരുടെ മൃതദേഹങ്ങൾ കത്തിച്ച ശേഷം മറവുചെയ്തുവെന്നുമാണ് വെളിപ്പെടുത്തൽ. ഈ ആരോപണങ്ങൾ ഉയർന്നതോടെ, കർണാടക സർക്കാർ കേസ് എസ്ഐടിക്ക് കൈമാറുകയായിരുന്നു. വനിതാ കമ്മീഷന്റെ കത്തും ദക്ഷിണ കന്നഡ എസ്പിയുടെ റിപ്പോർട്ടും പരിഗണിച്ചാണ് ഈ തീരുമാനം.

അന്വേഷണ സംഘം ദക്ഷിണ കന്നഡ എസ്പി ഓഫീസിലും ധർമസ്ഥല പൊലീസ് സ്റ്റേഷനിലും എത്തി വിവരങ്ങൾ ശേഖരിക്കും. കർണാടകയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. എന്നാൽ, അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സർക്കാർ എസ്ഐടി രൂപീകരിച്ചത്. ധർമസ്ഥല ക്ഷേത്രത്തെയും ഹെഗഡേ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന മാധ്യമ വാർത്തകൾക്കെതിരെ കർണാടക സെഷൻസ് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി ഉയർന്നിട്ടുണ്ട്.

നാല് പതിറ്റാണ്ടായി ധർമസ്ഥലയിൽ സംഘടിത ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് രാജ്യസഭാ എംപി പി. സന്തോഷ് കുമാർ ആരോപിച്ചു. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് തെളിവുകളുടെ പിൻബലമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ധർമസ്ഥല ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

 

In a surprising development, an IPS officer has withdrawn from the special investigation team formed by the government to probe the Dharmasthala case, raising questions about the investigation's progress



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  21 hours ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  a day ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  a day ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  a day ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  a day ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  a day ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  a day ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  a day ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a day ago