
ഡോക്ടറെ കുടുക്കാനുള്ള 'സിസ്റ്റം' വീണ്ടും പാളി

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്ന് പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനെ കുടുക്കാനുള്ള ശ്രമം വീണ്ടും പാളി. ആശുപത്രിയില്‍ നിന്നും കാണാതായ ഉപകരണത്തിന്റെ പേരില്‍ തനിക്കെതിരേയുള്ള നീക്കങ്ങള്‍ നടക്കുന്നതായും, വ്യക്തിപരമായി ആക്രമിക്കാനും തന്നെ കുടുക്കാനും ശ്രമം നടക്കുന്നുവെന്ന് ഡോ.ഹാരിസ് തന്നെയാണ് വെളിപ്പെടുത്തലുമായി ആദ്യമെത്തിയത്. പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയ ആശുപത്രി പ്രിന്‍സിപ്പലിന്റേയും സൂപ്രണ്ടിന്റേയും വാക്കുകള്‍ ഡോക്ടര്‍ക്കെതിരേ സംശയമുന തീര്‍ക്കുന്നതായിരുന്നു. ഒടുവില്‍ ഉപകരണം നന്നാക്കാന്‍ നല്‍കിയ എറണാകുളത്തെ കമ്പനി തന്നെ വിശദീകരണം നല്‍കിയതോടെ ആശുപത്രി അധികൃതരുടെ 'കണ്ടെത്തലുകള്‍' പൊളിഞ്ഞുവീണു.
ഓഫിസ് മുറി താനില്ലാത്തപ്പോള്‍ ഒരു സംഘം തുറന്നുവെന്ന് കെ.ജി.എം.സി.ടി.എക്ക് അയച്ച കുറിപ്പിലാണ് ഡോ.ഹാരിസ് വ്യക്തമാക്കിയത്. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് കരുതുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും ഉള്ള മുറിയാണ് അത്. ഒപ്പം കുറെ വിലകൂടിയ എസ്‌കുലാപ് ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങളും അവിടെയാണ് വെച്ചിരുന്നത്.
ആര്‍ക്കും രഹസ്യമായി ലിഫ്റ്റ് വഴി ആ ഫ്‌ളോറില്‍ തന്റെ റൂമിന്റെ തൊട്ടു മുന്നില്‍ ഇറങ്ങാം. അവിടെ ആണെങ്കില്‍ കാമറയും ഇല്ല. ഇങ്ങനെ തന്നെ കുടുക്കാനുള്ള സാധ്യതകളും ആശങ്കകളും വിശദമാക്കി രേഖപ്പെടുത്തിയാണ് ഡോ. ഹാരിസ് കെ.ജി.എം.സി.ടി.എയ്ക്ക് കത്ത് നല്‍കിയത്.
ഡോക്ടറുടെ കത്തിന് പിന്നാലെ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച ആശുപത്രി പ്രിന്‍സിപ്പലും സൂപ്രണ്ടും വകുപ്പ് മേധാവിയുടെ മുറിയില്‍ പ്രവേശിച്ച കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ പിന്നീട് ഉന്നയിച്ചതെല്ലാം ഡോ.ഹാരിസിലേക്ക് സംശയമുന തിരിക്കുന്ന കാര്യങ്ങളായിരുന്നു.
പരിശോധനയ്ക്കിടെ ഡോ.ഹാരിസിന്റെ മുറിയില്‍ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയതായും മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം അടങ്ങിയ പെട്ടി ഡോ. ഹാരിസിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയെന്നുമാണ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ.ജബ്ബാര്‍ വ്യക്തമാക്കിയത്.
പിന്നീട് ഉപകരണം എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഡോ. ഹാരിസിന്റെ മുറിയില്‍ നടത്തിയ പരിശോധനയില്‍ അവിടെ ഒരു ഉപകരണം കണ്ടെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍ പറഞ്ഞു.
അതേസമയം വൈകുന്നേരത്തോടെ ബില്ലില്‍ പറഞ്ഞിരിക്കുന്ന കമ്പനി തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെ ആശുപത്രി സൂപ്രണ്ടിന്റേയും പ്രിന്‍സിപ്പലിന്റെ വാദങ്ങള്‍ പൊളിഞ്ഞു. കണ്ടെത്തിയത് ബില്ലല്ല ഡെലിവറി ചെല്ലാനാണെന്നുമാണ് കമ്പനി വ്യക്തമാക്കിയത്. കൂടാതെ നെഫ്രോസ്‌കോപ്പിന് പകരം മോസിലോസ്‌കോപ്പെന്ന് തെറ്റായി എഴുതിയതാണെന്നും വ്യക്തമാക്കിയതോടെ ഡോ.ഹാരിസിന്റെ വാദങ്ങള്‍ ശരിയായിരുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.
നിലവില്‍ വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ഒരാഴ്ചയിലധികമായി അവധിയിലാണ്. വകുപ്പിന്റെ താല്‍ക്കാലിക ചുമതലയുള്ള ഡോ. ടോണി തോമസിനാണ് മുറിയുടെ താക്കോല്‍ നല്‍കിയിരുന്നത്. ആ താക്കോല്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഡോ. ടോണി അറിയിച്ചിട്ടുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മൂന്നു വർഷത്തിനിടെ സാമൂഹ്യ പെൻഷൻ 45 ശതമാനം കുറഞ്ഞു
Kerala
• 9 hours ago
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഡോ. ഹാരിസ് ഇന്ന് തിരിച്ച് ജോലിയിൽ പ്രവേശിച്ചേക്കും
Kerala
• 9 hours ago
ബേഡ്സ് ഓഫ് ഗുഡ്നസ്': യു.എ.ഇയുടെ 65ാമത് സഹായം ഗസ്സയിൽ എയർ ഡ്രോപ് ചെയ്തു; 500 ടണ്ണിലധികം ഭക്ഷ്യ സാധനങ്ങൾ 21 ട്രക്കുകളിലായും എത്തിച്ചു
uae
• 9 hours ago
ഹുവൈറോ ഗ്രേറ്റ് വാൾ മാരത്തൺ, സായിദ് ചാരിറ്റി റൺ: രജിസ്ട്രേഷൻ ആരംഭിച്ചു
uae
• 9 hours ago
അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട് അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു
National
• 9 hours ago
150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ
auto-mobile
• 16 hours ago
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു
auto-mobile
• 16 hours ago
യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
Saudi-arabia
• 17 hours ago
'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
National
• 17 hours ago
മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി
Kerala
• 17 hours ago
ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം
National
• 17 hours ago
ധര്‍മ്മസ്ഥലയിലെ എസ്ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്
National
• 18 hours ago
മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast
uae
• 18 hours ago
നിങ്ങളുടെ സഹായം ആരിലേക്ക്? ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്
Kerala
• 18 hours ago
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി; തട്ടിപ്പിന് കൂട്ടുനിന്ന് അമ്മയും; അറസ്റ്റ്
Kerala
• 19 hours ago
ടെസ്ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും
auto-mobile
• 19 hours ago
സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• 20 hours ago
'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ
uae
• 20 hours ago
ഈ വാരാന്ത്യത്തില്‍ യുഎഇയില്‍ അടച്ചിടുന്ന റോഡുകളുടെയും വഴി തിരിച്ചുവിടുന്ന റോഡുകളുടെയും കംപ്ലീറ്റ് ലിസ്റ്റ് | Complete list of UAE road diversions and closures
uae
• 18 hours ago
നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ
Kerala
• 18 hours ago
SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ
latest
• 19 hours ago