HOME
DETAILS

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു

  
September 10 2025 | 05:09 AM

nepal-ex-pm-house-fire-jhalanath-khanal-wife-dies

കാഠ്മണ്ഡു: പുതുതലമുറ പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് നേപ്പാള്‍. പ്രക്ഷോഭകര്‍ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ പൊള്ളലേറ്റു മരിച്ചു. ഇവരെ വീടിനുള്ളില്‍ തടഞ്ഞുവെച്ച് വീടിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ ദള്ളു പ്രദേശത്തുള്ള വസതിയാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജ്യലക്ഷ്മിയെ ഉടന്‍ തന്നെ ബേണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിനെതിരെയുണ്ടായ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധനം നീക്കിയെങ്കിലും പ്രതിഷേധം തുടരുകയാണ്. 

READ MORE: നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാള്‍ സൈന്യം

പ്രസിഡന്റ് രാംചന്ദ്ര പൗഡേലും മന്ത്രിമാരും സുപ്രിംകോടതി ജഡ്ജിമാരും ഇന്നലെ രാജിവച്ചിരുന്നു. പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കൈയേറി തകര്‍ത്തു. മന്ത്രിമാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തല്ലിച്ചതച്ചു. നേപ്പാള്‍ ധനമന്ത്രി പൗഡേലിനെ റോഡില്‍ വാഹനം തടഞ്ഞ് വളഞ്ഞിട്ടു തല്ലി. 

26 സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്ത് നിരോധിച്ചതിനെതിരേയുള്ള ജന്‍ സി പ്രതിഷേധം പിന്നീട് അഴിമതി വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. തിങ്കളാഴ്ച പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലിസ് വെടിവയ്പു നടത്തുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ പ്രക്ഷോഭത്തിന്റെ ഗതിമാറി. പ്രക്ഷോഭം അടിച്ചൊതുക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. പൊലിസിനെയും സൈന്യത്തെയും രംഗത്തിറക്കുകയും ചെയ്തു. പ്രസിഡന്റിന്റെ വസതിക്കു ഉള്‍പ്പെടെ സൈന്യത്തിന്റെ കാവലേര്‍പ്പെടുത്തി. സമൂഹ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. 

READ MORE: നേപ്പാളിലെ ജെന്‍ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

യുവാക്കളെ വെടിവച്ചു കൊന്നതിനു പിന്നാലെ കൂടുതല്‍ പേര്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. പൊലിസിനും സൈന്യത്തിനും നേരെ ആക്രമണമുണ്ടായി. കാഠ്മണ്ഡു ജില്ലയില്‍ കര്‍ഫ്യൂ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധം തടയാനായില്ല. ജനജീവിതം സ്തംഭിച്ചു. ത്രിഭൂവന്‍ അടക്കമുള്ള വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വിസുകള്‍ പൂര്‍ണമായി അടച്ചു. 
സമരക്കാര്‍ പാര്‍ലമെന്റിനും സുപ്രിംകോടതി കെട്ടിടത്തിനും തീയിട്ടു. രാജിവച്ച പ്രധാനമന്ത്രി ശര്‍മ ഒലിയെ സൈന്യം സുരക്ഷിത മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തുകൊണ്ടാണ് ഹമാസിന്റെ ഓഫിസ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നത്- റിപ്പോര്‍ട്ട് / Israel Attack Qatar

International
  •  13 hours ago
No Image

ഓടുന്ന ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ കവർച്ചാ ശ്രമം: സഹായത്തിനായി തൂങ്ങിക്കിടന്നത് അര കിലോമീറ്ററോളം; രണ്ട് പ്രതികൾ പിടിയിൽ

National
  •  13 hours ago
No Image

മോദിയുടെ മാതാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചെന്ന്; രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രതിഷേധം

National
  •  13 hours ago
No Image

'അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെയാണ് നേപ്പാളിലെ ജെന്‍സി പ്രക്ഷോഭം, ഇതിനെ ഇന്ത്യയിലെ ഗോഡി മീഡിയകള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്?' രൂക്ഷ വിമര്‍സനവുമായി ധ്രുവ് റാഠി

International
  •  15 hours ago
No Image

വീണ്ടും ലോക റെക്കോർഡ്; ഒറ്റ ഗോളിൽ ചരിത്രത്തിലേക്ക് നടന്നുകയറി റൊണാൾഡോ

Football
  •  15 hours ago
No Image

വേടന്‍ അറസ്റ്റില്‍; വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും 

Kerala
  •  16 hours ago
No Image

അവസാന മത്സരം കളിക്കാതിരുന്നിട്ടും ഒന്നാമൻ; അർജന്റീനക്കൊപ്പം ലാറ്റിനമേരിക്ക കീഴടക്കി മെസി

Football
  •  16 hours ago
No Image

''നിറഞ്ഞോട്ടെ ബഹുമാനം'': മുഖ്യമന്ത്രിയേയും മന്ത്രിമാരെയും 'ബഹുമാനപ്പെട്ട' എന്നു സംബോധന ചെയ്യണം, സര്‍ക്കുലര്‍ പുറത്തിറക്കി

Kerala
  •  16 hours ago
No Image

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത

International
  •  17 hours ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ് 

Cricket
  •  17 hours ago