വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തും; പരസ്പര വിസാ ഇളവ് പ്രഖ്യാപിച്ച് തുർക്കിയും ഒമാനും
ദുബൈ: വ്യാപാരം, നിക്ഷേപം, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി തുർക്കിയും ഒമാനും പരസ്പര വിസ ഇളവ് പ്രഖ്യാപിച്ചു. ഇരു രാജ്യത്തേയും പൗരൻമാർക്കാണ് വിസ ഇളവ് ലഭ്യമാകുക. വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായിക്കുമെന്ന് ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ അറിയിച്ചതായി ഒമാൻ വാർത്താ ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ ഉടമ്പടിയെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി.
"ഒമാൻ പൗരന്മാരെ തുർക്കിയിലേക്കുള്ള പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കാൻ തുർക്കി തീരുമാനിച്ചു," ഉർദുഗാൻ പ്രഖ്യാപിച്ചു. "തുർക്കി പൗരന്മാരെ സുൽത്താനേറ്റിലേക്കുള്ള വിസയിൽ നിന്ന് ഒഴിവാക്കാനുള്ള ഒമാന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് വ്യാപാരം, നിക്ഷേപം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ സഹായിക്കും."
മസ്കത്തിലെ അൽ ആലം പാലസിൽ വെച്ച് സുൽത്താൻ ഹൈതം ബിൻ താരീക്കും പ്രസിഡൻ്റ് ഉർദുഗാനും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഉഭയകക്ഷി സഹകരണം വിപുലീകരിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രയും ബിസിനസ്സ് നീക്കങ്ങളും സുഗമമാക്കുക്ക എന്നിവക്കുള്ള പ്രതിബദ്ധത ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
Turkey and Oman have announced a mutual visa exemption for their citizens, aiming to enhance cooperation in key sectors such as trade, investment, and tourism. This agreement is expected to foster stronger bilateral relations and facilitate easier travel between the two countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."