'12 മണിക്കൂറിൽ കൂടുതൽ ജോലി സ്ഥലത്ത് തങ്ങരുത്'; തൊഴിലാളികളുടെ അവകാശങ്ങൾ വ്യക്തമാക്കി സഊദി
റിയാദ്: സഊദിയിലെ തൊഴിലാളികൾക്ക് പൂർണ്ണ വിശ്രമത്തിനുള്ള അവകാശവും ന്യായമായ ജോലി സമയവും ഉറപ്പാക്കി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD). രാജ്യത്തെ തൊഴിലാളികളുടെ മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ തൊഴിൽ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് അധികൃതരുടെ നടപടി.
പ്രധാന നിയമ വ്യവസ്ഥകൾ
തൊഴിലുടമകളും ജീവനക്കാരും നിർബന്ധമായും പാലിക്കേണ്ട പ്രധാന തൊഴിൽ നിയമങ്ങൾ
- അധിക ജോലിക്ക് വിലക്ക്: ആഴ്ചയിലെ അവധി ദിനത്തിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് തൊഴിലുടമകൾക്ക് വിലക്കുണ്ട്.
- പരമാവധി സമയം 12 മണിക്കൂർ: ഒരു ജീവനക്കാരൻ ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലിസ്ഥലത്ത് തങ്ങാൻ പാടില്ല. (വിശ്രമ സമയമടക്കം)
- തുടർച്ചയായ ജോലിക്ക് നിയന്ത്രണം: തൊഴിലാളികൾ തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യരുത്.
- വിശ്രമ ഇടവേള: തുടർച്ചയായ അഞ്ച് മണിക്കൂർ ജോലിക്ക് ശേഷം പ്രാർത്ഥന, ഭക്ഷണം, അല്ലെങ്കിൽ വിശ്രമം എന്നിവയ്ക്കായി കുറഞ്ഞത് 30 മിനിറ്റ് ഇടവേള നിർബന്ധമാണ്.
ആഴ്ചതോറുമുള്ള അവധി
പ്രതിവാര വിശ്രമം: എല്ലാ ആഴ്ചയും തൊഴിലാളികൾക്ക് 24 മണിക്കൂർ പൂർണ്ണമായ വിശ്രമ ദിനം നിർബന്ധമാണ്.
അവധി ദിനം: സാധാരണയായി സഊദി അറേബ്യയിൽ വെള്ളിയാഴ്ചയാണ് പ്രതിവാര അവധി ദിനം.
അവധി മാറ്റാനുള്ള അനുമതി: തൊഴിൽദാതാക്കൾക്ക് ലേബർ ഓഫീസിനെ അറിയിച്ചുകൊണ്ട്, ജീവനക്കാർക്ക് ഈ വിശ്രമ ദിനം മറ്റൊരു ദിവസത്തേക്ക് മാറ്റാവുന്നതാണ്.
നിയന്ത്രണങ്ങൾ എല്ലാ മേഖലകളിലേയും മാനുഷികമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
saudi arabia emphasizes workers’ rights by announcing that employees should not stay at the workplace for more than 12 hours a day. the move aims to protect labor rights and promote fair working conditions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."