HOME
DETAILS

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

  
Web Desk
November 22, 2025 | 5:02 AM

Rajasthan Police Book Two Christian Missionaries for Conversions

ജയ്പൂര്‍: മതപരിവര്‍ത്തനം നിയന്ത്രിക്കുന്നിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. നവംബര്‍ നാലു മുതല്‍ ആറു വരെ കോട്ടയിലെ ബീര്‍ഷെബ പള്ളിയില്‍ നടന്ന ത്രിദിന 'ആത്മീയ സത്സംഗ്' നടന്നത് പ്രദേശത്തുകാരെ മതപരിവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണെന്ന് ആരോപിച്ചാണ് നടപടി. തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തിലെയും ബജ്‌റംഗ് ദളിലെയും പ്രാദേശിക ഭാരവാഹികള്‍ നല്‍കിയ പരാതികളില്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ചാണ്ടി വര്‍ഗീസ്, കോട്ടയില്‍ നിന്നുള്ള അരുണ്‍ ജോണ്‍ എന്നീ രണ്ട് പാസ്റ്റര്‍മാര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തരേന്ത്യയിലെ അറിയപ്പെട്ട ക്രൈസ്തവആത്മീയ പ്രഭാഷകനാണ് മലയാളിയായ ചാണ്ടി വര്‍ഗീസ്.
ഭാരതീയ ന്യായ് സന്‍ഹിതയുടെ സെക്ഷന്‍ 299 (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി), രാജസ്ഥാന്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം 2025 ലെ സെക്ഷന്‍ 3,5 എന്നിവ പ്രകാരമാണ് രണ്ട് മിഷനറിമാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു സമുദായത്തെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും രാജസ്ഥാന്‍ സര്‍ക്കാരിനെ 'പിശാചിന്റെ രാജ്യം' എന്ന് വിശേഷിപ്പിച്ചതായും ബോര്‍ഖേഡ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.
പരിപാടിയില്‍ നടത്തിയ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കാണിക്കുന്ന വീഡിയോകളും സോഷ്യല്‍ മീഡിയ ലൈവ് സ്ട്രീം ക്ലിപ്പുകളും ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ചില യുവാക്കള്‍ തങ്ങള്‍ സ്‌നാനമേറ്റതായും യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിച്ചതായും വേദിയില്‍ നിന്ന് പ്രഖ്യാപിച്ചതായും ക്രിസ്തുമതം സ്വീകരിക്കാന്‍ മറ്റുള്ളവരോട് ആഹ്വാനം ചെയ്തതായും ഹിന്ദുത്വ സംഘടനകളുടെ പരാതികളിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പരിപാടിയില്‍ പങ്കെടുത്തവരുടെ മൊഴികള്‍ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
നോട്ടീസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ പോലീസ് തന്നോടും പാസ്റ്റര്‍ വര്‍ഗീസിനോടും ആവശ്യപ്പെട്ടതായി പാസ്റ്റര്‍ അരുണ്‍ ജോണ്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് (പരിപാടിയെക്കുറിച്ച്) മറച്ചുവെക്കാന്‍ ഒന്നുമില്ല.  അതിന്റെ വീഡിയോകള്‍ ഇതിനകം തന്നെ പൊതു പ്ലാറ്റ്‌ഫോമുകളിലുണ്ട്. യോഗത്തില്‍ നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ ഒമ്പതിനാണ് സംസ്ഥാന നിയമസഭ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കിയത്. ഇതിന് പിന്നീട് കഴിഞ്ഞമാസം 29ന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. പിന്നാലെ വിജ്ഞാപനവും ഇറക്കി. നിയമപ്രകാരം കുറ്റക്കാര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപ വരെ പിഴയും ആണ് ശിക്ഷ നിര്‍ദേശിക്കുന്നത്. സ്വത്തുക്കള്‍ കണ്ടുകെട്ടല്‍, വീടുകള്‍ പൊളിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ക്കും നിര്‍ദേശമുണ്ട്.
അതേസമയം, ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. തങ്ങളുടെ 'പൂര്‍വ്വിക മതത്തിലേക്ക്' മടങ്ങിവരുന്നവരെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് നിയമം അവതരിപ്പിച്ച് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ പറഞ്ഞത്.
നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ജയ്പൂര്‍ കാത്തലിക് വെല്‍ഫെയര്‍ സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. നിയമം ഭരണഘടനാപരമായി തെറ്റാണെന്നും സുപ്രീം കോടതി വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണെന്നും സൊസൈറ്റി ഹര്‍ജിയില്‍ വാദിച്ചു. 

Police in Kota have registered a case against two Christian missionaries for alleged religious conversion under the recently enacted Rajasthan Prohibition of Unlawful Conversion of Religion Act, 2025. The accused, Chandi Varghese from Delhi and Arun John from Kota, were detained following a complaint filed by officials of the Vishwa Hindu Parishad and Bajrang Dal.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  21 days ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  21 days ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  21 days ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  21 days ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  21 days ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  21 days ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  21 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  21 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  21 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  21 days ago


No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  21 days ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  21 days ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  21 days ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  21 days ago