HOME
DETAILS

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

  
December 02, 2025 | 1:36 PM

bomb threat forces kuwait-hyderabad indigo flight to make emergency landing safely in mumbai airport today

കുവൈത്ത് സിറ്റി/മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) അടിയന്തരമായി ഇറക്കി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ആർജിഐഎ) ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നാണ് നടപടി.

ചൊവ്വാഴ്ച പുലർച്ചെ 05.12-ഓടെയാണ് ആർജിഐഎയുടെ കസ്റ്റമർ സപ്പോർട്ടിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് പറന്നുയർന്ന 6E-1234 വിമാനം ഉടൻ തന്നെ മുംബൈയിലേക്ക് തിരിച്ചുവിടാൻ നിർദേശം നൽകി. 235 യാത്രക്കാരുമായി കുവൈത്തിൽ നിന്ന് പുലർച്ചെ 1.31-ന് പുറപ്പെട്ട എയർബസ് എ321-251എൻഎക്സ് വിമാനം രാവിലെ 07.47-ന് മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബോംബ് നിർവീര്യമാക്കൽ സ്ക്വാഡുകളുടെ സഹായത്തോടെ വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തിൽ സ്ഫോടകവസ്തു ഉണ്ടെന്ന ഇമെയിൽ മുന്നറിയിപ്പ് ലഭിച്ച ഉടൻ തന്നെ ആർജിഐഎ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനം മുംബൈയിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. നിലവിൽ ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ അധികൃതർ ശ്രമിച്ചു വരികയാണ്. സംഭവത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി ലഭിച്ച് അന്താരാഷ്ട്ര വിമാനം മുംബൈയിലേക്ക് തിരിച്ചുവിടേണ്ടി വരുന്നത് പത്തു ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. നേരത്തെ, നവംബർ 23-ന് ബഹ്റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിലേക്ക് തിരിച്ചുവിട്ടിരുന്നു. 154 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. 

an indigo flight from kuwait to hyderabad made an emergency landing in mumbai due to bomb threat, passengers safe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  11 days ago
No Image

തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ കളക്ടർക്ക് അന്വേഷണ ചുമതല

Kerala
  •  11 days ago
No Image

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ ഓടിച്ചിട്ട് ക്രൂരമായി മർദിച്ചു; 15 പേർക്കെതിരെ കേസ്

crime
  •  11 days ago
No Image

ട്രംപിന് വൻ തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ അധിക തീരുവ സുപ്രീം കോടതി റദ്ദാക്കി

International
  •  11 days ago
No Image

വിശ്വാസതീക്ഷ്ണതയിൽ: റമദാനിലെ ആദ്യവെള്ളി: മക്ക, മദീന ഹറമുകളിൽ എത്തിയത് ജന ലക്ഷങ്ങൾ

Saudi-arabia
  •  11 days ago
No Image

ബിഹാറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം; അശ്ലീല പരാമർശവും കൈയേറ്റവും

National
  •  11 days ago
No Image

ബില്ലടക്കാൻ പണമില്ല, ഹോട്ടലിൽ നിന്ന് പുറത്താക്കി! ഓസ്‌ട്രേലിയയിൽ പാത്രം കഴുകി പാക് താരങ്ങൾ; കായിക ലോകത്തെ ഞെട്ടിച്ച വാർത്ത

Others
  •  11 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; 200 മീറ്ററോളം കഴിഞ്ഞാണ് ബസ് നിർത്തിയത്

Kerala
  •  11 days ago
No Image

ആതവനാട് അപകടം; ലോറിക്കുള്ളിൽ കുടുങ്ങിയ സഹായിയുടെ മൃതദേഹം പുറത്തെടുത്തു

Kerala
  •  11 days ago
No Image

ബംഗാൾ വോട്ടർപട്ടിക പുതുക്കൽ ജഡ്ജിമാരുടെ നിരീക്ഷണത്തിൽ; അസാധാരണ നടപടിയുമായി സുപ്രീം കോടതി

National
  •  11 days ago


No Image

ഐസിസിക്ക് പിഴച്ചോ? 2026 ലോകകപ്പിലെ 'സൂപ്പർ 8' ഫോർമാറ്റിനെതിരെ പ്രതിഷേധം ശക്തം

Cricket
  •  11 days ago
No Image

അറബ് ലോകത്തെ അമ്പരപ്പിച്ച് യുഎഇ; വിക്ഷേപണത്തിന് 2 മിനിറ്റ് മുൻപും മാറ്റിയെഴുതിയ കോഡ്! ആദ്യ തദ്ദേശീയ റോക്കറ്റിന് പിന്നിലെ 'ത്രില്ലർ' കഥ

uae
  •  11 days ago
No Image

സഖ്യത്തിനായി ബിജെപി വിജയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി; വർഗീയ ശക്തികളുമായി വിട്ടുവീഴ്ചയില്ലെന്ന് ടിവികെ

National
  •  11 days ago
No Image

ലൈസൻസില്ലാതെ വണ്ടിയോടിച്ച 17 കാരിയെ എംവിഡി ഉദ്യോഗസ്ഥർ പിടികൂടി; എന്റെ വണ്ടി വിട്ടില്ലെങ്കിൽ സാറുമാരും പോകില്ല! എംവിഡി ഉദ്യോഗസ്ഥരുടെ കാറിന്റെ താക്കോൽ ഊരിയെടുത്ത് പിതാവ്; തിരുവല്ലയിൽ നാടകീയ രംഗങ്ങൾ

Kerala
  •  11 days ago