HOME
DETAILS

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

  
January 03, 2026 | 1:07 PM

Former Indian player Irfan Pathan praised Indian captain Shubman Gill

ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഗില്ലിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഇർഫാൻ പത്താൻ സംസാരിച്ചത്. വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും  ഏറ്റെടുക്കുമ്പോൾ ഗിൽ ഒരു മികച്ച താരമായി വളരുമെന്നും ഇർഫാൻ പത്താൻ പറഞ്ഞു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''ഗിൽ വളരെ കഴിവുള്ള താരമാണ്. താരതമ്യങ്ങൾ അനിവാര്യമാണ്. വിരാടിനെ സച്ചിനുമായി താരതമ്യം ചെയ്തത് പോലെ ഇപ്പോൾ 25,000ത്തോളം റൺസ് നേടിയ വിരാടിനൊപ്പമാണ് ഗില്ലിനെയും ഞാൻ താരതമ്യം ചെയ്യുന്നത്. അവൻ കഴിവുള്ളവനാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗില്ലിന് മികച്ച ഷോട്ടുകൾ കളിക്കാനാവും. കൂടുതൽ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും  ഏറ്റെടുക്കുമ്പോൾ അവൻ ഒരു മികച്ച താരമായി വളരും'' ഇർഫാൻ പത്താൻ പറഞ്ഞു. 

അതേസമയം ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. സൗത്ത് ആഫ്രിക്കക്കെതിരായ നാലാം ടി-20 മത്സരത്തിന് മുന്നോടിയായാണ് ഗില്ലിന് പരുക്കേറ്റത്.

ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന നാലാം മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഗില്ലിന് പരുക്ക് പറ്റിയത്. ഇതോടെ സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരയും ഗില്ലിന് നഷ്ടമായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ കെഎൽ രാഹുലാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഇപ്പോൾ താരം പരുക്കിൽ മുക്തി നേടി വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ശുഭ്മൻ ഗില്ലിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ടീമിൽ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്. 

Former Indian player Irfan Pathan praised Indian captain Shubman Gill. Irfan Pathan spoke by comparing Gill with Virat Kohli. Irfan Pathan also said that Gill will grow into a better player when he takes on challenges and responsibilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  11 hours ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  11 hours ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  12 hours ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  12 hours ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  12 hours ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  12 hours ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  12 hours ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  12 hours ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  12 hours ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  12 hours ago