മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വെർച്വൽ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വെർച്വൽ അറസ്റ്റ് ഭീഷണിപ്പെടുത്തി തട്ടിപ്പിന് ശ്രമം. മുംബൈ പൊലിസാണെന്ന് വ്യാജേനയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന പൊലിസ് മേധാവിക്ക് (DGP) പരാതി നൽകി. സംഭവത്തിൽ സൈബർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്‌സ്ആപ്പ് വഴിയാണ് മുംബൈ പൊലിസാണെന്ന് പരിചയപ്പെടുത്തി സംഘം തിരുവഞ്ചൂരിനെ ബന്ധപ്പെട്ടത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആധാർ കാർഡ് ഉപയോഗിച്ച് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതിൽ മുംബൈ പൊലിസ് കേസെടുത്തിട്ടുണ്ടെന്നുമാണ് ഇവർ അറിയിച്ചത്. കേസിന്റെ ഭാഗമായി വെർച്വൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും മറ്റു നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പറഞ്ഞായിരുന്നു ഭീഷണി.
സംഭവത്തിൽ സംശയം തോന്നിയ തിരുവഞ്ചൂർ ഉടൻ തന്നെ പൊലിസിൽ പരാതിപ്പെടുകയായിരുന്നു. ഉന്നതരായ വ്യക്തികളെ പോലും ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം.
ശ്രദ്ധിക്കുക: ഔദ്യോഗിക ഏജൻസികളോ പൊലിസോ ഒരിക്കലും വീഡിയോ കോളിലൂടെയോ വാട്‌സ്ആപ്പിലൂടെയോ ഒരാളെ അറസ്റ്റ് ചെയ്യുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ല. ഇത്തരം കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പൊലിസിനെ വിവരമറിയിക്കുക.
Former Kerala Home Minister and senior Congress leader Thiruvanchoor Radhakrishnan was recently targeted by a cyber fraud syndicate attempting a "virtual arrest" scam. The fraudsters contacted the MLA via WhatsApp, posing as Mumbai Police officers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."